----------------------- ---------------------------
This Blog is not an official blog of Kerala RTC.
TopBottom
Announcement: This Blog is not an official blog of Kerala RTC.

മനംകുളിര്‍ക്കുന്ന സുഖയാത്രയുമായി പുതിയ 'ആനവണ്ടി'

Posted by Sujith Bhakthan at Thursday, 19 November 2009
Share this post:
Subscribe

തിരുവനന്തപുരം: കണ്ടാല്‍ ആന വണ്ടിയാണെന്നു തോന്നുകയേയില്ല. അകത്തു കയറി നോക്കിയാല്‍ തീരെയും തോന്നില്ല. നല്ല സുഖമുള്ള നനുനനുത്ത കുളിര് (അലവലാതി കാറുകളുടേതെന്നപോലെ മുഖത്തേക്ക് ആഞ്ഞടിക്കുന്ന എസിയല്ല). ഗട്ടറില്‍ വീണിട്ടും സ്പീഡ് ബ്രേക്കറില്‍ കയറിയിറങ്ങിയിട്ടും അറിയുന്നില്ല. അകത്തിരുന്നാല്‍ ഏതോ വിദേശരാജ്യത്തു യാത്ര ചെയ്യുന്നപോലെ, അല്ലെങ്കില്‍ എയര്‍പോര്‍ട്ട് ടെര്‍മിനലില്‍നിന്നു വിമാനം വരെ പോകുന്ന വണ്ടി പോലെ. പുറത്തു സെക്രട്ടേറിയറ്റും ജാഥ വിളിയും കോലംകത്തിക്കലും കാണുമ്പോഴാണ് 'ങേ.. ഇതു തിരുവനന്തപുരമല്ലേ എന്നു തോന്നുക.

പുതുതായി നിരത്തിലിറക്കിയ ലോ ഫ്ളോര്‍ എസി വോള്‍വോ ബസ് നഗരത്തിനു ുതിയ യാത്രാനുഭവം
നല്‍കുകയാണ്. പൊരിവെയിലില്‍ പൊടിയടിച്ചു വിയര്‍പ്പുമണം നിറഞ്ഞ പഴഞ്ചന്‍ ബസുകളില്‍ വെന്തുരുകുന്നതിനു പകരം ഈ സുന്ദരന്‍ വോള്‍വോയിലെ കുളിരുള്ള യാത്ര നഗരം ഇഷ്ടപ്പെടുമെന്നു തീര്‍ച്ചയാണ്. (ഇത്തരത്തിലുള്ള 30 എസി ബസും 150 നോണ്‍ എസി ബസുമാണു തലസ്ഥാനത്തു ജവാഹര്‍ലാല്‍ നെഹ്റു ദേശീയ നഗര നവീകരണ മിഷന്റെ ഫണ്ടിങ്ങോടെ എത്തുന്നത്.

ഇന്നലെ നിരത്തിലിറങ്ങിയത് ഇതിലെ ആദ്യ ഗഡുവായ എട്ടു ബസുകളാണ്).ഇന്നലെ നിരത്തിലിറങ്ങിയ എട്ടു വോള്‍വോ ബസുകളുടെയും കന്നിയാത്രയില്‍ മുഴുവനും കൌതുകക്കാഴ്ചകളായിരുന്നു. പാറ്റൂര്‍ കഴിഞ്ഞപ്പോള്‍ രണ്ടു ചെറുപ്പക്കാര്‍ ബൈക്കില്‍ സ്്പീഡിലെത്തി വണ്ടി റോഡരികില്‍ പാര്‍ക്ക് ചെയ്ത് ബസില്‍ ഒാടിക്കയറി. വോള്‍വോയെത്തേടി പത്തു പതിനഞ്ചുമിനിറ്റായി നഗരം ചുറ്റുകയായിരുന്നത്രേ ഇവര്‍.

മൊബൈല്‍ ഫോണില്‍ വോള്‍വോ യാത്രയുടെ ചിത്രങ്ങളെടുക്കാനാണു ചെറുപ്പക്കാര്‍ ഇന്നലെ മല്‍സരിച്ചത്. മുതിര്‍ന്നവര്‍ക്കു ടെക്നോളജി മനസ്സിലാക്കണം. എച്ച്ആര്‍ ട്രെയിനിങ് ലഭിച്ച ഡ്രൈവറും കണ്ടക്ടറും പുഞ്ചിരിയോടെ കാര്യങ്ങള്‍ മനസ്സിലാക്കിക്കൊടുക്കുന്നു. ഇടയ്ക്കു മൈക്കില്‍ ചില അനൌണ്‍സ്മെന്റ്.

ആളുകള്‍ കയറുമ്പോഴും ഇറങ്ങുമ്പോഴും വശങ്ങള്‍ താഴ്ത്തിക്കൊടുക്കുന്നതിന്റെ ലൈവ് ഡെമണ്‍സ്ട്രേഷന്‍. അകത്തു കയറിയാല്‍ ഇലക്ട്രോണിക് ഡിസ്പ്ളേ ബോര്‍ഡില്‍ സ്ക്രോള്‍: കെഎസ്ആര്‍ടിസി വെല്‍കംസ് യു... പ്ളീസ് ഡിമാന്‍ഡ് ഫോര്‍ ടിക്കറ്റ്...

ഡ്രൈവര്‍ ബട്ടണമര്‍ത്തുമ്പോള്‍ തുറക്കുന്ന വാതിലുകളാണു വോള്‍വോയ്ക്കുള്ളത്. ഒരു വാതില്‍ നടുവിലും ഒരെണ്ണം മുന്നിലും. പിറകിലേതു കയറാനും മുന്നിലേത് ഇറങ്ങാനും. കൈ കുടുങ്ങുമെന്നു പേടിക്കേണ്ട.

രണ്ടു വാതിലിനും സെന്‍സറുണ്ട്. ബസിന്റെ മുന്നിലും വശത്തും റൂട്ട് വ്യക്തമാക്കിയിട്ടുള്ള ഇലക്ട്രോണിക് ഡിസ്പ്ളേയുണ്ട്. ബസിനകവും പിന്‍വശവും കാണാന്‍ പ്രത്യക മോണിറ്റര്‍. 'ഇന്നെനിക്ക് പൊട്ടുകുത്താന്‍... തുടങ്ങി അകത്തു സദാ പാട്ട്, എഫ്എം റേഡിയോയുടെ നോണ്‍സ്റ്റോപ് കൊഞ്ചല്‍.

ഒന്‍പതു നിരകളിലായി പല തട്ടിലായിട്ടാണു ബസില്‍ സീറ്റ്. മൊത്തം 42 സീറ്റുകള്‍. ഒാരോ വശത്തും ശരാശരി രണ്ടുവീതം സീറ്റുകള്‍. എട്ടു സീറ്റുകള്‍ മുഖാമുഖമാണ്.

നടുവില്‍ ഇഷ്ടംപോലെ സ്ഥലം. എയര്‍പോര്‍ട്ട് വണ്ടികളിലെന്നപോലെ പിടിക്കാന്‍ കമ്പികളില്‍ കളിപ്പാട്ടം പോലുള്ള ഹാങ്ങിങ് ഹാന്‍ഡില്‍. വികലാംഗര്‍ക്കു വീല്‍ചെയറില്‍നിന്ന് ഇറങ്ങാതെതന്നെ ബസില്‍ കയറാം. അവര്‍ക്ക് ഇരിക്കാന്‍ സീറ്റ്ബെല്‍റ്റുള്ള മൂന്നു സീറ്റ് പ്രത്യേകം.

അഞ്ചാള്‍ക്കു കയറാവുന്ന കാറില്‍ ഒറ്റയ്ക്കു ഡ്രൈവ് ചെയ്ത് ഒാഫിസില്‍ പോകുന്നവരെയും ഒാട്ടോക്കാര്‍ക്ക് അറക്കാനായി കഴുത്തു നീട്ടുന്നവരെയും പുതിയ കാലത്തിനനുസരിച്ചു യാത്രചെയ്യാന്‍ ആഗ്രഹിക്കുന്നവരെയും ഉദ്ദേശിച്ചാണ് പുത്തന്‍ ലോ ഫ്ളോര്‍ എസി വോള്‍വോ. യാത്രാസുഖത്തില്‍ ഏത് ആഡംബര കാറിനുമൊപ്പം എത്തും വോള്‍വോ. നഗരത്തിലെ കുരുക്ക് അഴിയും.

ലോ ഫ്ളോര്‍ ബസിന്റെ ആദ്യദിനം തന്നെ വിജയമായിരുന്നുവെന്നു നടത്തിപ്പുകാരായ കെഎസ്ആര്‍ടിസി പറയുന്നു.

Courtsey: Malayala Manorama
read more "മനംകുളിര്‍ക്കുന്ന സുഖയാത്രയുമായി പുതിയ 'ആനവണ്ടി'"

ലോ-ഫ്‌ളോര്‍കൗതുകം

Posted by Sujith Bhakthan at
Share this post:
Subscribe


തിരുവനന്തപുരം: കോമള രൂപന്‍ ലോ ഫേ്‌ളാര്‍ ബസ് കിഴക്കേക്കോട്ട സ്റ്റാന്‍ഡിലെത്തി. ടെക്‌നോപാര്‍ക്കുവഴി കണിയാപുരത്തേക്കാണ് യാത്ര. ജനം ചുറ്റിനും കൂടി. കൂട്ടത്തില്‍ രണ്ടു 'കിടു' പയ്യന്‍മാര്‍ അടുത്തെത്തി ലോ ഫേ്‌ളാറിനെ തൊട്ടുനോക്കി. അതിലൊരുവന്‍: ''അളിയാ ആസ്‌ട്രേലിയയിലൊക്കെ ഈ ബസ്സാണ്. ഇനി നമുക്കും കേറാം.'' അപ്പോള്‍ അളിയന്‍:''ഡേയ് സായിപ്പിനൊക്കെ ഇതോടിക്കാം. ഇവിടെ എവന്‍മാര്‍ തട്ട് പൊളിക്കാതിരുന്നാ മതി.''. ലോ ഫേ്‌ളാര്‍ മുരണ്ടുതുടങ്ങി. 'ഷൂൂൂൂ...' ശബ്ദത്തോടെ ഓട്ടോമാറ്റിക് ഡോറുകള്‍ അര്‍ധവൃത്താകാരത്തില്‍ അകത്തോട്ട് തെന്നിമാറി. അളിയന്‍മാര്‍ രണ്ടുപേരും അകത്തു കയറി. ''അണ്ണാ... സ്റ്റാച്യൂ വരെ പോകാന്‍ എത്രയാകും'', ഒരുവന്‍ ചോദിച്ചു. പത്തുരൂപയെന്ന് കണ്ടക്ടറുടെ മറുപടി. വീണ്ടും അളിയന്‍ ''പത്തുരൂപയ്ക്ക് പരമാവധി എവിടെ വരെ പോകും?'' പാറ്റൂര്‍ വരെയെന്ന് കണ്ടക്ടര്‍. പാറ്റൂരെങ്കില്‍ പാറ്റൂര്. ഇരുവരും സീറ്റുപിടിച്ചു. എക്‌സിറ്റ് വാതിലിനടുത്ത് (തല്‍ക്കാലം അത് തുറക്കില്ല. ഒരടി പുറത്തോട്ട് പോകുമത്രെ...) ഒരുവന്‍ ഇരുപ്പുപിടിച്ചു. സൈഡിലോട്ടുള്ള സീറ്റാണ്. ബാക്ക് റെസ്റ്റ് മടക്കി വച്ചിരിക്കുന്നു. പയ്യന്‍സ് പിടിച്ചതും അത് മുകളിലോട്ട് കുതിച്ചു. ''സ്പ്രിങ് ആക്ഷനാണ്'' മറ്റേ സീറ്റില്‍ ഗമയിലിരുന്ന് ഒരു അപ്പൂപ്പന്‍ പറഞ്ഞു. അദ്ദേഹം ഇതിനകം തന്നെ ലോ ഫേ്‌ളാറിനെക്കുറിച്ച് ചില കാര്യങ്ങള്‍ മനസ്സിലാക്കിയിരിക്കുന്നു. ബസ് നീങ്ങാന്‍ നേരം. ചാലയില്‍ നിന്ന് പച്ചക്കറി ലോഡ് കയറ്റിയ കവറുകളുമായി രണ്ടു ചേച്ചിമാരെത്തി. ''ഇതാണോ ആ പുതിയ വണ്ടി...?'' അതേയെന്ന് കണ്ടക്ടര്‍. അവര്‍ക്ക് ഈ വണ്ടിയില്‍ കയറിയേ പറ്റൂ. കണ്ടക്ടര്‍ പലതവണ റൂട്ട് പറഞ്ഞിട്ടും പിന്‍മാറുന്ന ലക്ഷണമില്ല. ഒടുവില്‍ പട്ടത്ത് പോകുന്നില്ലെന്ന് കടുത്തുപറഞ്ഞതും ഇരുവരും പിന്‍മാറി. പിന്നാലെ വന്ന ഹൈ ഫേ്‌ളാറിനെ ലക്ഷ്യമിട്ട് പാഞ്ഞു.

...............

ലോ ഫേ്‌ളാര്‍ അനങ്ങിത്തുടങ്ങി. നല്ല സുഖം. എല്ലായിടത്തുനിന്നും എ.സി. പ്രവഹിക്കുകയാണ്. ശബ്ദമേയില്ല. എല്ലാവരും സീറ്റുകളില്‍ മസിലുപിടിച്ച് ഇരുപ്പുറപ്പിച്ചു. ചിലര്‍ പതുക്കെ മൊബൈലെടുത്തു പിതുക്കിത്തുടങ്ങി. ''ഇങ്ങോട്ടു വിളിച്ചിരുന്നോ?... ഇല്ലേ?... നമ്പര് മാറിയതായിരിക്കും... പിന്നേ... ഞാനിപ്പോ അങ്ങോട്ട് വരേണ്.... ലോ ഫേ്‌ളാറിലാണ്... ഏസീടെ തണുപ്പുകാരണം ഇരിക്കാന്‍ വയ്യ... ശരി അവിടെ വന്നിട്ട് കാണാം...'' ഇമ്മട്ടില്‍ സംഭാഷണം പുരോഗമിക്കുന്നു. അടുത്ത സീറ്റില്‍ ടീഷര്‍ട്ടിട്ട ചേട്ടന് ഇതൊന്നും പിടിച്ച മട്ടില്ല. നമ്മളെത്ര ലോ-ഫേ്‌ളാര്‍ കണ്ടതാ എന്ന ഭാവം.

കോമള രൂപന്‍ ജനറല്‍ ആസ്
പത്രി ജങ്ഷനിലെത്തി. ഷൂൂൂൂൂ ശബ്ദം. ഒരു ചേച്ചി ഓടിയെത്തി. കഴക്കൂട്ടം വരെ എത്രയാകും?... 30 രൂപയെന്ന് കണ്ടക്ടര്‍. ''ഒരിക്കേങ്കിലും ഇതിലൊന്ന് കേറാം...'' ചേച്ചി കയറി. അയ്യോ സീറ്റില്ലേ... ചേച്ചിയ്ക്ക് സംശയം. ''ദോ പുറകെയാണ്. പടിക്കെട്ട് കയറണം. മുകളിലെ ആന്‍ഡിലില്‍ പിടിച്ചോ'' ലോ-ഫേ്‌ളാര്‍ സംഘത്തിലേക്ക് അപ്പൂപ്പന്‍ ചേച്ചിയെ വെല്‍ക്കം ചെയ്തു. ലോ-ഫേ്‌ളാര്‍ ആധുനികനും ആഗോള പരിപ്രേഷ്യമുള്ളവനുമാകയാല്‍ ഇതില്‍ സ്ത്രീകള്‍ക്ക് പ്രത്യേകം സീറ്റില്ല. ലോ-ഫേ്‌ളാറിന് ലിംഗ വിവേചനമില്ല. ചേച്ചി പടിക്കെട്ടുകള്‍ ചാടിക്കയറി പുറകില്‍ ഒരു ചേട്ടന്റെയടുത്ത് ഇരുപ്പുറപ്പിച്ചു. പാവം ഹൈ ഫ്‌ളോര്‍ സിറ്റിയിലാണെങ്കില്‍ എന്തായിരിക്കും പുകില്. .

.................

ഉച്ചസമയം താരതമ്യേന തിരക്ക് കുറവായതിനാല്‍ എ.സി.യുടെ തണുപ്പ് കൂടി വന്നു. ഉള്ളൂരിലെത്തിയതും അപ്പൂപ്പന്‍ ഇറങ്ങി. ബസ് കാത്തുനിന്നവരെ നോക്കി അഭിമാനത്തോടെ ചിരിച്ച് അദ്ദേഹം തിരക്കിലലിഞ്ഞു. ടിക്കറ്റ് നിരക്ക് ചോദിച്ചറിഞ്ഞ് മൂന്നുപേര്‍ സീറ്റുപിടിച്ചു. ''സാറെ ഞാന്‍ പാവമാണ്. ടിക്കറ്റില്‍ എന്തെങ്കിലും അഡ്ജസ്റ്റ് ചെയ്ത് തരണം'' ഒരുവന്‍ പറഞ്ഞു. രസികനായ കണ്ടക്ടര്‍ ചിരിച്ചു. ലോ-ഫ്‌ളോര്‍ ടീം മുഴുവനും ചിരിച്ചു. അല്‍പ്പം കൂടി കഴിഞ്ഞതോടെ തണുപ്പ് കടുത്തു. ''ഒരു ചായ കൂടി കിട്ടിയിരുന്നെങ്കില്‍ കൊള്ളാമായിരുന്നു'', ഉള്ളൂര്‍കാരന്റെ ആവശ്യം. ടിക്കറ്റ് കാശ് കുറച്ചുതന്നില്ലെങ്കില്‍ പാട്ടിടണമെന്ന് അദ്ദേഹം തുടര്‍ ആവശ്യം ഉന്നയിച്ചു. ഡ്രൈവര്‍ സ്വിച്ച് തിരിച്ചു. എഫ്. എമ്മില്‍ നിന്ന് പാട്ടൊഴുകി...

.................

എന്‍.എച്ചിലൂടെ പോകുന്ന വണ്ടികളെല്ലാം ടെക്‌നോപാര്‍ക്കിനകത്ത് കടക്കണമെന്നാണ് നിയമം. ടെക്‌നോപാര്‍ക്കിന്റെ വാതിലില്‍ വണ്ടി നിന്നു. സെക്യൂരിറ്റിക്കാരന്‍ ലോ-ഫ്‌ളോറിനുള്ളില്‍ കടന്നു. ലോ-ഫ്‌ളോറുയാത്രക്കാര്‍ ടെക്‌നോപാര്‍ക്കിന് ബോംബുവയ്ക്കാതെ നോക്കുകയാണ് ടിയാന്റെ ലക്ഷ്യം. നിളയിലും തേജസ്വിനിയിലും ഐ.ടി പിള്ളേരുടെ ഫോട്ടോ സെഷന് വിധേയമായി ലോ-ഫ്‌ളോര്‍ ടെക്‌നോപാര്‍ക്ക് വിട്ടു. ഇനി കണിയാപുരത്തേയ്ക്ക്........

.................

കോവളം-കണിയാപുരം ആദ്യ ഷെഡ്യൂളില്‍ ലോ-ഫ്‌ളോര്‍ ആയിരം രൂപയിലധികം നേടിയതായി കണ്ടക്ടര്‍ പറഞ്ഞു. ''എല്ലാവരും ബസ്സ് കാണാന്‍ കേറിയതാണ്. അങ്ങോട്ട് പോയാലെ ഇത് ഓടുമോയെന്ന് അറിയാനാകൂ...'' കണ്ടക്ടര്‍ക്ക് ചെറിയ ആശങ്ക.

Source: Mathrubhumi.com


read more "ലോ-ഫ്‌ളോര്‍കൗതുകം"