----------------------- ---------------------------
This Blog is not an official blog of Kerala RTC.
TopBottom
Announcement: This Blog is not an official blog of Kerala RTC.

കട്ടപ്പന കെ.എസ്‌.ആര്‍.ടി.സി ഡിപ്പോയിലെ സര്‍വീസുകള്‍ താളം തെറ്റുന്നു

Posted by Sujith Bhakthan at Friday, 25 December 2009
Share this post:
Subscribe

സാങ്കേതിക വിഭാഗത്തില്‍ ആവശ്യത്തിന്‌ ജീവനക്കാരില്ലാത്തതിനാല്‍ കട്ടപ്പന കെ.എസ്‌.ആര്‍.ടി.സി ഡിപ്പോയിലെ സര്‍വീസുകള്‍ താളം തെറ്റുന്നു. 26 ഷെഡ്യൂളുകളാണ്‌ ഡിപ്പോയില്‍ നിന്ന്‌ ഓപ്പറേറ്റ്‌ ചെയ്യുന്നത്‌. ഇതിനായി ഉപയോഗിക്കുന്ന ഭൂരിപക്ഷം ബസുകളും കാലപ്പഴക്കം ചെന്നവയാണ്‌. വിരലിലെണ്ണാവുന്നത്ര പുതിയ ബസുകള്‍ മാത്രമാണ്‌ ഡിപ്പോയിലുള്ളത്‌. പഴയ ബസുകള്‍ ഉപയോഗിച്ച്‌ സര്‍വീസ്‌ തുടരുമ്പോഴും ടെക്‌നിക്കല്‍ വിഭാഗങ്ങളില്‍ ആവശ്യത്തിന്‌ ജീവനക്കാര്‍ ഇല്ലാതെവരുന്നത്‌ സര്‍വീസുകളെ ബാധിക്കുകയാണ്‌.

ബസുകള്‍ക്കുണ്ടാകുന്ന ചെറിയ സാങ്കേതിക പിഴവുകള്‍ പോലും ഡിപ്പോയില്‍ പരിഹരിക്കാന്‍ കഴിയുന്നില്ല. ഇതുമൂലം രാത്രി സര്‍വീസ്‌ ഉള്‍പ്പെടെ പല ട്രിപ്പുകളും മുടങ്ങുന്നത്‌ പതിവാണ്‌. ഇതു സംബന്ധിച്ച്‌ ജീവനക്കാര്‍ ഡിപ്പോ അധികാരികളും മേലുദ്യോഗസ്‌ഥര്‍ക്ക്‌ പരാതി നല്‍കിയെങ്കിലും നടപടികള്‍ ഉണ്ടാകുന്നില്ലെന്ന്‌ ആരോപണമുണ്ട്‌.

ബസുകളുടെ വൈപ്പര്‍ തകരാറിലായാല്‍ പോലും സര്‍വീസുകള്‍ മുടങ്ങുന്ന സ്‌ഥിതിയാണ്‌ ഇവിടെയുള്ളത്‌. ആരംഭ കാലംമുതല്‍ കട്ടപ്പന ഡിപ്പോയെ അധികാരികള്‍ അവഗണിക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു. ജില്ലയിലെ ഇതര ഡിപ്പോകളില്‍ പുതിയ ബസുകള്‍ അനുവദിക്കുമ്പോഴും കട്ടപ്പനയില്‍ മാത്രം പഴയ ബസുകള്‍ ഉപയോഗിച്ച്‌ സര്‍വീസ്‌ നടത്തേണ്ട സാഹചര്യമാണ്‌.
read more "കട്ടപ്പന കെ.എസ്‌.ആര്‍.ടി.സി ഡിപ്പോയിലെ സര്‍വീസുകള്‍ താളം തെറ്റുന്നു"

ഒരുമനയൂരില്‍ വാഹനപകടം (03-12-2009)

Posted by Sujith Bhakthan at Monday, 21 December 2009
Share this post:
Subscribe



ചാവക്കാട്: ദേശീയപാതയില്‍ ചേറ്റുവപാലത്തിന് സമീപം
കെ.എസ്.ആര്‍.ടി.സി. ബസ്സും കാറും കൂട്ടിയിടിച്ച് കാര്‍ഡ്രൈവര്‍
മരിച്ചു. പതിനഞ്ച് പേര്‍ക്ക് പരിക്കേറ്റു. കടപ്പുറം മുനക്കക്കടവ്
പുതിയവീട്ടില്‍ ബീരാന്റെ മകന്‍ നജ്മുദ്ദീന്‍(38)ആണ് മരിച്ചത്.

അപകടത്തില്‍ കാറിനുള്ളില്‍ കുടുങ്ങിയ ഇയാളെ കാര്‍ വെട്ടിപ്പൊളിച്ചാണ്
പുറത്തെടുത്തത്. തൃശ്ശൂര്‍ വെസ്റ്റ്‌ഫോര്‍ട്ട് ആസ്​പത്രിയില്‍
എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നജ്മുദ്ദീന്റെ ഇളയ സഹോദരന്‍
സാബിറിന്റെ വിവാഹം ക്ഷണിക്കാന്‍ സുഹൃത്തിന്റെ കാറില്‍
പോകുമ്പോഴായിരുന്നു അപകടം. ഡിസംബര്‍ 16നാണ് വിവാഹം
നിശ്ചയിച്ചിരുന്നത്. ഒരു വര്‍ഷംമുമ്പ് അബുദാബിയിലെ ജോലി ഉപേക്ഷിച്ച്
വന്നതാണ്. ഷാഹിതയാണ് ഭാര്യ, മകന്‍: നുസൈദ്, അബുദാബിയിലുള്ള ഫിറോസ് ,
സാബിര്‍ എന്നിവര്‍ സഹോദരങ്ങളാണ്. അപകടത്തില്‍ പരിക്കേറ്റ ബസ്‌ഡ്രൈവര്‍
കടവല്ലൂര്‍ കല്ലുവളമ്പില്‍ രാജേഷ്(40), ബസ്‌യാത്രക്കാരായ ചേറ്റുവ
സ്വദേശികളായ ബ്ലാങ്ങാട്ടുകാരന്‍ ബൈജുവിന്റെ ഭാര്യ ശ്രീകല(30), മകള്‍
ആര്‍ദ്ര(3), സഹോദരന്‍ ദാസന്റെ മകള്‍ അലീന(8), ബ്ലാങ്ങാട്ടുകാരന്‍
ഗംഗാധരന്റെ മകള്‍ രാഗി(17) ഇവരെ മുതുവട്ടൂര്‍ സ്വകാര്യആസ്​പത്രിയിലും
തിരുവത്ര താണിശ്ശേരി വിജയന്‍(45), അമ്പലത്ത്‌വീട്ടില്‍ അഷറഫ്(27),
പണ്ടാരി മുഹമ്മദാലി(49), കേരന്റകത്ത് മനാഫ്(39) എന്നിവരെ ചാവക്കാട്
താലൂക്ക് ആസ്​പത്രിയിലും പ്രവേശിപ്പിച്ചു. വ്യാഴാഴ്ച വൈകിട്ട്
4.30ഓടെയായിരുന്നു അപകടം. കൊടുങ്ങല്ലൂരില്‍ നിന്നും ഗുരുവായൂരിലേക്ക്
വരികയായിരുന്നു ബസ്സും മൂന്നാംകല്ലില്‍നിന്ന് വാടാനപ്പള്ളി
ഭാഗത്തേക്ക് പോകുകയായിരുന്ന ഇനോവ കാറും കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തെ തുടര്‍ന്ന് കാറിനുമുകളിലായിരുന്ന ബസ്സ് നാട്ടുകാര്‍ എല്ലാം
ചേര്‍ന്ന് മറിച്ചിട്ടതിന്ന് ശേഷം കാര്‍ വെട്ടിപ്പൊളിച്ച് നജ്മുദ്ദീനെ
പുറത്തെടുത്ത് രക്ഷപ്പെടുത്താനും ബസ്സിലുണ്ടായിരുന്നവരെ
രക്ഷപ്പെടുത്താനുമുള്ള ശ്രമത്തിനിടെ അഗ്‌നിശമനസേനാംഗം പറവൂര്‍ സ്വദേശി
അജീഷ്, ഒരുമനയൂര്‍ സ്വദേശികളായ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇവര്‍
വിവിധ ആസ്​പത്രികളില്‍ ചികിത്സ തേടി. അപകടത്തെത്തുടര്‍ന്ന് രണ്ട്
മണിക്കൂറുകളോളം ചേറ്റുവ റൂട്ടില്‍ ഗതാഗതം തടസ്സപ്പെട്ടു.
read more "ഒരുമനയൂരില്‍ വാഹനപകടം (03-12-2009)"

വണ്ടി നിറുത്തിയില്ല; യാത്രക്കാരന്‍ കണ്ടക്ടറുടെ കണ്ണില്‍ സ്പ്രേയടിച്ചു

Posted by Sujith Bhakthan at Wednesday, 16 December 2009
Share this post:
Subscribe



തിരുവനന്തപുരം: സ്റ്റോപ്പില്‍ ബസ് നിര്‍ത്താതിനെച്ചൊല്ലി യാത്രക്കാരനും കെ. എസ്. ആര്‍.ടി.സി കണ്ടക്ടറും തമ്മിലുണ്ടായ വാക്കു തര്‍ക്കത്തിനിടെ യാത്രക്കാരന്‍ കണ്ടക്ടറുടെ കണ്ണില്‍ സ്പ്രേ പ്രയോഗിച്ചു. തുടര്‍ന്നുണ്ടായ സംഘട്ടനത്തില്‍ യാത്രക്കാരനെ കണ്ടക്ടറും ഡ്രൈവറും ചേര്‍ന്ന് മര്‍ദ്ദിച്ചവശനാക്കി. പരിക്കേറ്റ യാത്രക്കാരന്‍ സൌത്ത് കാലടി സ്വദേശി സുനില്‍കുമാറിനെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആത്മരക്ഷാര്‍ത്ഥം സ്ത്രീകള്‍ ഉപയോഗിക്കുന്ന കണ്ണിന് എരിച്ചിലുണ്ടാക്കുന്ന സ്പ്രേയാണിതെന്ന് പൊലീസ് പറഞ്ഞു. സുനില്‍കുമാര്‍ കെ.എസ്. ആര്‍.ടിസിയിലെ മുന്‍ എംപാനല്‍ കണ്ടക്ടറാണ്.

ഇന്നലെ രാത്രി എട്ടുമണിയോടെ സൌത്ത് കാലടിക്കടുത്തു വച്ചായിരുന്നു സംഭവം. കിഴക്കേക്കോട്ടയില്‍ നിന്ന് പോകുകയായിരുന്ന ബസിലെ ഒരു യാത്രക്കാരി ഇറങ്ങണമെന്ന് കണ്ടക്ടറോട് ആവശ്യപ്പെട്ടെങ്കിലും സ്റ്റോപ്പില്ലെന്ന് പറഞ്ഞ് നിര്‍ത്താന്‍ കണ്ടക്ടര്‍ തയ്യാറായില്ല. ഇതിനെ ചൊല്ലി സുനില്‍കുമാറും കണ്ടക്ടറും തമ്മിലുണ്ടായ വാക്കുതര്‍ക്കം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

Source: http://news.keralakaumudi.com/
read more "വണ്ടി നിറുത്തിയില്ല; യാത്രക്കാരന്‍ കണ്ടക്ടറുടെ കണ്ണില്‍ സ്പ്രേയടിച്ചു"

ആയൂര്‍ ബസ് സ്റ്റാന്‍ഡിന് ഇന്ന് സ്ഥലമെടുക്കും

Posted by Sujith Bhakthan at Monday, 14 December 2009
Share this post:
Subscribe

ആയൂര്‍ : ആയൂര്‍ കെ.എസ്.ആര്‍.ടി.സി ഓപ്പറേറ്റിംഗ് സെന്റര്‍ പുതിയ സ്ഥലത്തേക്ക് മാറ്റും. സെന്ററിന് വേണ്ടി ആയൂര്‍ക്ഷേത്രത്തിന് സമീപം രണ്ടേക്കര്‍ സ്ഥലം ഇന്ന് (തിങ്കള്‍) അക്വയര്‍ ചെയ്യും. രണ്ട് കുടുസുമുറികളിലായാണ് ആയൂരിലെ കെ.എസ്.ആര്‍.ടി.സി ഓപ്പറേറ്റിംഗ് സെന്റര്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. പരിസരമാകെ മാലിന്യം കുന്നുകൂടി ദുര്‍ഗ്ഗന്ധം വമിക്കുന്നു. കംഫര്‍ട്ട് സ്റ്റേഷന്‍ വൃത്തിഹീനമായതിനാല്‍ ആരും ഉപയോഗിക്കാറില്ല. ഏഴ് സ്വകാര്യവ്യക്തികളില്‍ നിന്നാണ് ബസ് സ്റ്റാന്‍ഡിന് വേണ്ടി സര്‍ക്കാര്‍ സ്ഥലം ഏറ്റെടുക്കുന്നത്.

കെ. രാജു എം.എല്‍.എ, ഇടമുളയ്ക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റംലി എസ്. റാവുത്തര്‍ എന്നിവരുടെ ശ്രമഫലമായാണ് സ്ഥലമെടുപ്പുനടപടി വേഗത്തിലായത്. സ്ഥലമേറ്റെടുക്കുന്നതിനാവശ്യമായ തുക അടയ്ക്കാന്‍ പഞ്ചായത്ത് തയ്യാറാണെന്ന് പ്രസിഡന്റ് അറിയിച്ചു. പുതുതായി നിര്‍മ്മിക്കുന്ന ഓപ്പറേറ്റിംഗ് സെന്ററിനോടൊപ്പം ഷോപ്പിംഗ് കോംപ്ളക്സും പണിയും.

ചുവപ്പുനാടയില്‍ കുടുങ്ങിക്കിടക്കുകയായിരുന്ന ഓപ്പറേറ്റിംഗ് സെന്ററിന്റെ നിര്‍മ്മാണം എത്രയും വേഗം പൂര്‍ത്തിയാക്കാനാണ് എം.എല്‍.എയുടെയും പഞ്ചായത്ത് ഭരണസമിതിയുടെയും തീരുമാനം. ആയൂര്‍ കെ.എസ്.ആര്‍.ടി.സി ഓപ്പറേറ്റിംഗ് സെന്ററിന്റെ ശോച്യാവസ്ഥയെയും സ്ഥലപരിമിതിയെയുംകുറിച്ച് കേരളകൌമുദി ഡിസംബര്‍ 9ന് 'ഇതിന്റെ പേരും ബസ് സ്റ്റാന്‍ഡ്' എന്ന തലക്കെട്ടില്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു.

Source: http://news.keralakaumudi.com/beta/
read more "ആയൂര്‍ ബസ് സ്റ്റാന്‍ഡിന് ഇന്ന് സ്ഥലമെടുക്കും"

ശബരിമല : തിരുവല്ലയില്‍ നിന്നും കെ. എസ്. ആര്‍. ടി. സി. സര്‍വീസ് ആരംഭിച്ചു

Posted by Sujith Bhakthan at
Share this post:
Subscribe

തിരുവല്ല: ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ച് കെ. എസ്. ആര്‍. ടി. സി. തിരുവല്ല ഡിപ്പോയില്‍ നിന്നും ബസ് സര്‍വീസ് ആരംഭിച്ചു. അയ്യപ്പന്‍മാരുടെ തിരക്ക് വര്‍ദ്ധിക്കുന്നതനുസരിച്ച് കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. തീര്‍ത്ഥാടകരുടെ സൌകര്യാര്‍ത്ഥം ക്ഷേത്രങ്ങളോടനുബന്ധിച്ചാണ് സര്‍വീസ് ആരംഭിച്ചത്. ദിവസവും വൈകിട്ട് 7 ന് ഡിപ്പോയില്‍ നിന്നും ചക്കുളത്തുകാവ് ക്ഷേത്രത്തിലേക്ക് ബസ് പുറപ്പെടും. 8 ന് അവിടെ നിന്നും കാവും ഭാഗം ഏറങ്കാവ് ക്ഷേത്രം, ശ്രീവല്ലഭക്ഷേത്രം എന്നിവിടങ്ങളിലൂടെ ബസ് സ്റാന്‍ഡിലെത്തി റെയില്‍വേ സ്റ്റേഷന്‍, ഇടത്താവളം എന്നിവിടങ്ങളിലൂടെ പത്തനംതിട്ട , വടശേരിക്കര റൂട്ടില്‍ പമ്പയിലേക്ക് പോകും.

തീര്‍ത്ഥാടകരുടെ തിരക്കനുസരിച്ച് പിന്നീട് കൂടുതല്‍ ഷെഡ്യൂളുകളും ആരംഭിക്കും. കുറഞ്ഞത് 40 തീര്‍ത്ഥാടകര്‍ക്ക് ഒരു ബസ് എന്ന കണക്കിലായിരിക്കും കൂടുതല്‍ ബസുകള്‍ ആരംഭിക്കുക. തിരുവല്ലയിലെ സബ് ഡിപ്പോയായ മല്ലപ്പള്ളിയില്‍ നിന്നും ഒരു ബസും സര്‍വീസ് ആരംഭിച്ചു. തിരുമാലിട ക്ഷേത്രം, ചുങ്കപ്പാറ, പൊന്തന്‍പുഴ വഴി എരുമേലിയിലെത്തിയാണ് ഈ ബസ് പമ്പയിലേക്ക് പോകുന്നത്. തീര്‍ത്ഥാടകരുടെ വരവ് കണക്കാക്കി എല്ലാ ദിവസവും കല്ലൂപ്പാറ ദേവീ ക്ഷേത്രത്തില്‍ നിന്നും ബസ് സര്‍വീസ് ആരംഭിക്കാനാണ് തീരുമാനം.

ശബരിമല സര്‍വീസിനായി ഡിപ്പോയ്ക്ക് പുതിയ ബസുകള്‍ അനുവദിച്ചിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. തിരുവല്ലയില്‍ നിന്നും സര്‍വീസ് നടത്തുന്നതിനായി മൂന്ന് ബസുകള്‍ കൊണ്ടു പോവുകയും ചെയ്തു. പമ്പ, കുമളി, ചെങ്ങന്നൂര്‍ ഡിപ്പോകളിലേക്ക് ഓരോ ബസുകളും കൊണ്ടുപോയിരുന്നു. ഇത് മൂലം ഇവിടെ സര്‍വീസ് നടത്തികൊണ്ടിരുന്ന ചില ഫാസ്റ് പാസഞ്ചര്‍ സര്‍വീസുകള്‍ മുടങ്ങിയിരിക്കുകയാണ്.

Source: http://news.keralakaumudi.com/beta/
read more "ശബരിമല : തിരുവല്ലയില്‍ നിന്നും കെ. എസ്. ആര്‍. ടി. സി. സര്‍വീസ് ആരംഭിച്ചു"

പരമ്പരാഗത ശബരിമല പാതയിലൂടെ ബസ് സര്‍വ്വീസ്

Posted by Sujith Bhakthan at
Share this post:
Subscribe

കറുകച്ചാല്‍: പരമ്പരാഗത ശബരിമല പാതയായ പുതുപ്പള്ളി, കറുകച്ചാല്‍ നെടുംകുന്നം, പത്തനാട്, മണിമല, വഴി കോട്ടയത്തുനിന്നും കെ. എസ്. ആര്‍. ടി. സി. സ്പെഷ്യല്‍ ബസ് സര്‍വ്വീസ് ആരംഭിച്ചു. കോട്ടയം ഡിപ്പോയില്‍ നിന്നും ഇന്നലെ രാവിലെ ഏഴിനാണ് ആദ്യ സര്‍വ്വീസ് ആരംഭിച്ചത്.

വിവിധ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തില്‍ ഗതാഗതമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. ആദ്യഘട്ടമെന്നനിലയില്‍ ഒരു സര്‍വ്വീസ് മാത്രമാണ് നടത്തുക. സ്പെഷ്യന്‍ സര്‍വ്വീസിന് വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കി പത്തനാട് ജംഗ്ഷില്‍ എന്‍. എസ്. എസ് കരയോഗത്തിന്റെയും ശിവോദയപുരം കള്‍ച്ചറല്‍ ആന്റ് ചാരിറ്റബിള്‍ സൊസൈറ്റിയുടെയും ആഭിമുഖ്യത്തില്‍ നല്‍കിയ സ്വീകരണത്തിന് സന്തോഷ് മാവേലി, ബി. ശ്രീകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

പമ്പയ്ക്ക് സ്പെഷ്യന്‍ സര്‍വ്വീസ് ആരംഭിക്കുവാനുള്ള സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കിയ ഹൈന്ദവസംഘടനാ പ്രതിനിധികളെ കറുകച്ചാല്‍ 58-ാം എസ്. എന്‍.ഡി. പി. ശാഖായോഗം ഭരണസമിതി അഭിനന്ദിച്ചു.

Source: http://news.keralakaumudi.com/
read more "പരമ്പരാഗത ശബരിമല പാതയിലൂടെ ബസ് സര്‍വ്വീസ്"