----------------------- ---------------------------
This Blog is not an official blog of Kerala RTC.
TopBottom
Announcement: This Blog is not an official blog of Kerala RTC.

ഓടിയെത്താന്‍ ഇരട്ടിസമയം; യാത്രക്കാര്‍ കെ.എസ്‌.ആര്‍.ടി.സിയെ കൈവിടുന്നു

Posted by Sujith Bhakthan at Thursday, 22 April 2010
Share this post:
Subscribe

 കെ.എസ്‌.ആര്‍.ടി.സി. ബസുകളുടെ ആര്‍.പി.എം. കുറയ്‌ക്കുന്ന ഉദ്യോഗസ്‌ഥ നടപടിയ്‌ക്കെതിരേ വകുപ്പുതല അന്വേഷണം വേണമെന്ന്‌ ആവശ്യമുയര്‍ന്നു. കോട്ടയം-കുമളി റൂട്ടിലോടുന്ന കെ.എസ്‌.ആര്‍.ടി.സി. ബസുകള്‍ക്കാണ്‌ ഉദ്യോഗസ്‌ഥരുടെ പരിഷ്‌കാരം വിനയാകുന്നത്‌. ഇന്ധനലാഭം ഉണ്ടാക്കാനാണ്‌ ആര്‍.പി.എം. കുറയ്‌ക്കുന്നതെന്നാണ്‌ ഉദ്യോഗസ്‌ഥ ഭാഷ്യം. കോട്ടയം-കുമളി റൂട്ടില്‍ മുണ്ടക്കയത്തിനും കുട്ടിക്കാനത്തിനുമിടയില്‍ കയറ്റവും ഹെയര്‍പിന്‍ വളവുകളും അധികമുള്ളതിനാല്‍ ഇതുവഴി ആര്‍.പി.എം. കുറച്ച വാഹനങ്ങള്‍ ഒച്ചിഴയുന്ന വേഗത്തിലാണ്‌ സഞ്ചരിക്കുന്നത്‌. 45 മിനിറ്റ്‌ യാത്ര ചെയ്യേണ്ട ദൂരം ഒരു മണിക്കൂര്‍ കൊണ്ടാണ്‌ കെ.എസ്‌.ആര്‍.ടി.സി. പിന്നിടുന്നത്‌. ഇതുമൂലം യാത്രക്കാര്‍ കെ.എസ്‌.ആര്‍.ടി.സി. ബസുകളെ പൂര്‍ണമായി ഒഴിവാക്കി സ്വകാര്യ ബസുകളെയാണ്‌ ആശ്രയിക്കുന്നത്‌.

മുന്‍കാലങ്ങളില്‍ രണ്ടു തവണ കോട്ടയം-കുമളി റൂട്ടില്‍ സര്‍വീസ്‌ നടത്തുന്ന ബസുകളുടെ കളക്‌്ഷന്‍ 15,000 രൂപയായിരുന്നത്‌ ഇപ്പോള്‍ 7,000-ല്‍ നില്‍ക്കുന്നു. ടര്‍ബോ എന്‍ജിനുകളുള്ള ബസുകളാണ്‌ ഇതുവഴി ഓടുന്നതിലധികവും. മാസങ്ങള്‍ മാത്രം പഴക്കമുള്ള പുതിയ വാഹനം ഇത്തരത്തില്‍ ആര്‍.പി.എം. കുറച്ചതു മൂലം കമ്പനി നല്‍കുന്ന സൗജന്യ സര്‍വീസിംഗിനു പോലും കൊണ്ടുപോകാറില്ല.

ടെസ്‌റ്റിംഗിനു മുമ്പ്‌ എന്‍ജിനില്‍ ഇത്തരം അനധികൃത നിര്‍മാണം നടത്തിയാല്‍ വാഹന നിര്‍മാണ കമ്പനി ബന്ധപ്പെട്ട ഉദ്യോഗസ്‌ഥര്‍ക്കെതിരേ നിയമനടപടിയ്‌ക്ക് തുനിയുമെന്നതിനാലാണ്‌ സൗജന്യ സര്‍വീസിംഗ്‌ വേണ്ടന്നുവയ്‌ക്കുന്നത്‌. ആര്‍.പി.എം. കുറച്ചതുമൂലം ഹൈറേഞ്ചിലോടുന്ന ബസുകള്‍ അമിതമായി ചൂടാകുന്നതും നിത്യസംഭവമാണ്‌. കഴിഞ്ഞ ദിവസം അറ്റകുറ്റപ്പണികള്‍ക്കു ശേഷം നിരത്തിലിറങ്ങിയ ദിവസം തന്നെ ബസിന്റെ റേഡിയേറ്റര്‍ പൊട്ടി വഴിയില്‍ കിടന്നു. കോട്ടയം, കുമളി ഡിപ്പോകളില്‍ മുന്‍കാലങ്ങളിലേതില്‍ നിന്നു വ്യത്യസ്‌തമായി മാത്രമാണ്‌ ഉദ്യോഗസ്‌ഥര്‍ ശ്രദ്ധിക്കുന്നത്‌.

കോട്ടയം-കുമളി രണ്ടു തവണ ഓടുന്ന ബസുകള്‍ക്ക്‌ 110 ലിറ്റര്‍ ഡീസല്‍ ചെലവാകുന്നതിനു പകരം ആര്‍.പി.എം. കുറച്ചതോടെ 120 ലിറ്ററാണ്‌ ചെലവാകുന്നത്‌. കളക്‌്ഷന്‍ കുറഞ്ഞാലും 110 ലിറ്ററില്‍ വാഹനം ഓടിക്കുന്ന ഡ്രൈവര്‍മാര്‍ക്കാണ്‌ ഉദ്യോഗസ്‌ഥര്‍ മികച്ച പരിഗണന നല്‍കുന്നത്‌. ഇത്തരത്തില്‍ 120 ലിറ്റര്‍ ചെലവാക്കുന്ന ഡ്രൈവര്‍മാരെ ശമ്പളമില്ലാത്ത ട്രെയ്‌നിംഗിനയച്ചാണ്‌ ഉദ്യോഗസ്‌ഥര്‍ പകരം വീട്ടുന്നത്‌. ഇതുമൂലം യാത്രക്കാരെ കൃത്യമായി കയറ്റുന്നതിനോ കളക്‌്ഷന്‍ ഉയര്‍ത്തുന്നതിനോ ഡ്രൈവര്‍മാരും മിനക്കെടാറില്ല. കുമളി ഡിപ്പോയില്‍ നിന്നും സര്‍വീസ്‌ നടത്തുന്ന ഭൂരിപക്ഷം വാഹനങ്ങള്‍ക്കും കളക്‌്ഷനില്‍ വന്‍ കുറവാണിപ്പോഴുള്ളത്‌.
read more "ഓടിയെത്താന്‍ ഇരട്ടിസമയം; യാത്രക്കാര്‍ കെ.എസ്‌.ആര്‍.ടി.സിയെ കൈവിടുന്നു"

കെഎസ്ആര്‍ടിസിക്ക് തൃശൂരില്‍ അത്യാധുനിക ബസ് സ്റ്റേഷന്‍

Posted by Sujith Bhakthan at Sunday, 11 April 2010
Share this post:
Subscribe

അസൗകര്യങ്ങളില്‍ വീര്‍പ്പുമുട്ടുന്ന തൃശൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു ശാപമോക്ഷം. 50 കോടി രൂപ ചെലവില്‍ ബസ് സ്റ്റേഷന്‍ പുനര്‍നിര്‍മിക്കുന്നു. പദ്ധതിയുടെ ഉദ്ഘാടനം രണ്ടു മാസത്തിനുള്ളില്‍ നടക്കും. രണ്ടു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാണു തീരുമാനം. 

ഇതിന്‍റെ ഭാഗമായി കെഎസ്ആര്‍ടിസി എംഡി ടി.പി. സെന്‍കുമാര്‍ 12-നു തൃശൂര്‍ യൂനിറ്റ് സന്ദര്‍ശിക്കും. അത്യാധുനിക രീതിയിലുള്ള ബസ് സ്റ്റേഷന്‍ ബിഒടി അടിസ്ഥാനത്തിലായിരിക്കും നിര്‍മിക്കുക. 

റിപ്പയര്‍ ആന്‍ഡ് മെയ്ന്‍റനന്‍സ് യൂനിറ്റ് പൂര്‍ണമായും കോംപൗണ്ടിന്‍റെ പിറകിലേക്കു മാറ്റും. മൂവായിരം ബസുകള്‍ സര്‍വീസ് നടത്താന്‍ സാധിക്കുന്ന വിധത്തിലായിരിക്കും പുതിയ യൂനിറ്റ്. ഒരു സമയത്തു നൂറോളം ബസുകള്‍ പാര്‍ക്ക് ചെയ്യാന്‍ സാധിക്കും. 

ഏറെ അസൗകര്യം അനുഭവിക്കുന്ന സ്റ്റാന്‍ഡാണു തൃശൂരിലേത്. ആയിരത്തോളം ബസുകള്‍ ദിനംപ്രതി കടന്നു പോകുന്ന സ്റ്റാന്‍ഡിലെ തിക്കും തിരക്കും യാത്രക്കാരെ ഏറെ വലയ്ക്കുന്നു. 

രാത്രി ഏഴിനു ശേഷം രണ്ടു നിരകളിലായാണു ബസുകള്‍ പാര്‍ക്ക് ചെയ്യുന്നത്. സ്റ്റാന്‍ഡിലെ ഗതാഗതക്കുരുക്കു മൂലം കൃത്യസമയം പാലിക്കാന്‍ സാധിക്കുന്നില്ലെന്നു ഡ്രൈവര്‍മാര്‍. വരുമ്പോഴും പോകുമ്പോഴും കൂടുതല്‍ സമയം നഷ്ടപ്പെടുന്നുണ്ടെന്നും ഇവര്‍. 

രാത്രിയാകുന്നതോടെ സ്റ്റാന്‍ഡിന്‍റെ ഒരു ഭാഗം മുഴുവന്‍ സര്‍വീസ് കഴിഞ്ഞ ബസുകളാണു പാര്‍ക്ക് ചെയ്യുന്നത്. ബാക്കിവരുന്ന കുറഞ്ഞ സ്ഥലത്താണു സര്‍വീസ് നടത്തുന്ന ബസുകള്‍ പാര്‍ക്ക് ചെയ്യുന്നത്. പരാതി വന്ന സാഹചര്യ കൂടുതല്‍ ബസുകള്‍ സ്റ്റാന്‍ഡിന്‍റെ പിറകിലേക്കു മാറ്റിയിട്ടുണ്ടെന്ന് അധികൃതര്‍. 

82 ഷെഡ്യൂളുകളാണു തൃശൂരിലുള്ളത്. ഈ ബസുകള്‍ക്കു പാര്‍ക്കിങ്ങിനു സ്ഥലപരിമിതിയുണ്ട്. ഒപ്പം തമിഴ്നാട്, കര്‍ണാടക ബസുകള്‍ കൂടിയാകുമ്പോള്‍ പ്രശ്നം രൂക്ഷമാകുന്നു. ഇപ്പോള്‍ സര്‍വീസ് അവസാനിപ്പിച്ച ബസുകള്‍ രാത്രി രണ്ടു മണിയോടെ മാത്രമേ സ്റ്റാന്‍ഡില്‍ പാര്‍ക്ക് ചെയ്യുന്നുള്ളൂവെന്നും അധികൃതര്‍. 


Source: http://www.metrovaartha.com/
read more "കെഎസ്ആര്‍ടിസിക്ക് തൃശൂരില്‍ അത്യാധുനിക ബസ് സ്റ്റേഷന്‍"

ബസ് വൈകി: യാത്രക്കാര്‍ കോട്ടയം കെ.എസ്.ആര്‍.ടി.സി ഡിപ്പോ ഉപരോധിച്ചു

Posted by Sujith Bhakthan at
Share this post:
Subscribe

കോട്ടയം: ബസ് കാത്തു നിന്ന്  ക്ഷമനശിച്ച യാത്രക്കാര്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോ സ്തംഭിപ്പിച്ചു. കോട്ടയത്ത് ഇന്നലെ വൈകീട്ട് 5.45 ഓടെയാണ് സംഭവം. ബസ് സര്‍വീസ് മണിക്കൂറുകളോളം വൈകിയതിനെ തുടര്‍ന്ന് യാത്രക്കാര്‍ ഒറ്റക്കെട്ടായി പ്രതിഷേധിച്ചതോടെ കെ.എസ്.ആര്‍.ടി.സി  ബസ്സ്റാന്റ്  നിശ്ചലമായി.


കുമരകം റൂട്ടിലെ യാത്രക്കാരാണ് ഇന്നലെ സമരവുമായി രംഗത്തിറങ്ങിയത്.  അഞ്ച്മണി കഴിഞ്ഞ് കുമരകം വഴി ഇന്നലെ കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ ഒന്നുംതന്നെ ഇല്ലായിരുന്നു. ഉദ്യോഗസ്ഥരടക്കമുള്ള സ്ഥിരം യാത്രക്കാര്‍  ഏറെയുള്ള ഈ റൂട്ടില്‍ ഒരു മണിക്കൂര്‍ കാത്തിനിന്നിട്ടും ബസ്സില്ലാത്തതിനെ തുടര്‍ന്നാണ് പ്രതിഷേധവുമായി യാത്രക്കാര്‍ രംഗത്തെത്തിയത്.

കുമരകം റൂട്ട്  കൂടാതെ  മറ്റെല്ലാ സ്ഥലത്തേക്കും ഒരുമിച്ച്  ബസ്സുകള്‍ സര്‍വീസ് നടത്തിയതും  യാത്രക്കാരെ പ്രകോപിപ്പിച്ചു. കുമരകം വഴി അഡീഷനല്‍ ബസ്സിടണമെന്നാവശ്യപ്പെട്ട് കെ.എസ്.ആര്‍.ടി.സി  അധികൃതരെ  സമീപിച്ചെങ്കിലും ആലപ്പുഴയില്‍ നിന്നു ബസ് വന്നില്ല,  ഇവിടെ എക്സ്ട്രാ ബസ്സില്ല എന്നീ കാരണങ്ങള്‍ പറഞ്ഞ് യാത്രക്കാരുടെ ആവശ്യം തള്ളുകയായിരുന്നു. തുടര്‍ന്നാണ് കൈക്കുഞ്ഞുങ്ങളുമായി സ്ത്രീകളടക്കമുള്ള  യാത്രക്കാര്‍ സംഘടിച്ച് ബസ്സുകള്‍ തടഞ്ഞത്.

പ്രതിഷേധകരെ വിരട്ടാന്‍ പോലിസ് ശ്രമം നടത്തിയെങ്കിലും യാത്രക്കാര്‍ ഒറ്റക്കെട്ടായി നിന്നതോടെ അവരും പിന്മാറി. പ്രശ്നം രൂക്ഷമാവുമെന്ന് മനസ്സിലാക്കി ഡിപ്പോ അധികൃതര്‍ അഡീഷനല്‍ ബസ് അയയ്ക്കാന്‍ തയ്യാറായതോടെയാണ് പ്രശ്നങ്ങള്‍ക്ക് പരിഹാരമായത്. 6.15ഓടെ  സര്‍വീസ് നടതത്തിയ കുമരകം ഭാഗത്തേക്കുള്ള ബസ്സില്‍ തിങ്ങിനിറഞ്ഞാണ് യാത്രക്കാര്‍ പോയത്്. കുമരകം ഭാഗത്തേക്ക് ബസ്സുകള്‍ മുടങ്ങുന്നത് സ്ഥിരം സംഭവമാണെന്നും ഇതിനു പിന്നില്‍ സ്വകാര്യ ബസ് മാനേജ്മെന്റും കെ.എസ്.ആര്‍.ടി.സി ഉദ്യോഗസ്ഥരും തമ്മിലുള്ള ഒത്തുകളിയാണെന്നും യാത്രക്കാര്‍ ആരോപിച്ചു.

Source: http://www.thejasnews.com
read more "ബസ് വൈകി: യാത്രക്കാര്‍ കോട്ടയം കെ.എസ്.ആര്‍.ടി.സി ഡിപ്പോ ഉപരോധിച്ചു"

കെ.എസ്.ആര്‍.ടി.സി: നഷ്ടം കുറയ്ക്കാന്‍ സമഗ്ര പദ്ധതി

Posted by Sujith Bhakthan at
Share this post:
Subscribe

കെ.എസ്.ആര്‍.ടി.സി ഡിപ്പോകളുടെ നഷ്ടം കുറയ്ക്കാന്‍ ജില്ലയില്‍ സമഗ്ര പദ്ധതി തയ്യാറായി. സമയം ക്രമീകരിച്ചും പുതിയ സര്‍വീസുകള്‍ തുടങ്ങിയുമാണു ജില്ലയിലെ ഡിപ്പോകളുടെ നഷ്ടം നികത്തുന്നത്.

തൃശൂര്‍, ചാലക്കുടി, പുതുക്കാട്, ഇരിങ്ങാലക്കുട, ഗുരുവായൂര്‍, മാള എന്നീ യൂനിറ്റുകളില്‍ രണ്ടു യൂനിറ്റുകള്‍ മാത്രമാണു ലാഭത്തിലുള്ളത്. ചാലക്കുടിയും മാളയുമാണു കൂടുതല്‍ നഷ്ടത്തിലോടുന്നത്. 46,000 രൂപയാണു ചാലക്കുടിയിലെ പ്രതിദിന നഷ്ടം. മാളയുടെ നഷ്ടം 37,250 രൂപയാണ്.

ജൂണില്‍ പുറത്തിറക്കുന്ന ആയിരം ബസുകളില്‍  സൂപ്പര്‍ഫാസ്റ് സര്‍വീസുകള്‍ ഉള്‍പ്പെടുത്തിയായിരിക്കും നഷ്ടം കുറയ്്ക്കുക. നിലവിലെ ബസുകളൊന്നും വെട്ടിക്കുറയ്ക്കില്ല. ലാഭത്തില്‍ മുന്നില്‍ തൃശൂര്‍ ഡിപ്പോയാണ്. എണ്‍പതു സര്‍വീസുകളിലായി 35,750 രൂപയാണു ലാഭം. 55 സര്‍വീസുകളിലായി 19750 ലാഭത്തില്‍ ഗുരുവായൂര്‍ ഡിപ്പോയാണ് രണ്ടാമത്. പുതുക്കാട്, ഇരിങ്ങാലക്കുട എന്നിവയാണു നഷ്ടത്തിലോടുന്ന മറ്റു ഡിപ്പോകള്‍. 20 സര്‍വീസുകളുള്ള പുതുക്കാടിന് 32,000 രൂപയും, 15 ഷെഡ്യൂളുകളുള്ള ഇരിങ്ങാലക്കുടയ്ക്ക് 2000 രൂപയുമാണു നഷ്ടം.

 ജനുവരിയില്‍ 36 ലക്ഷം ലാഭം നേടിയ തൃശൂര്‍ സോണ്‍ മാര്‍ച്ച് മാസത്തോടെ 94,30850 രൂപ നഷ്ടത്തിലായി. സ്കൂളുകളില്‍ പരീക്ഷസമയമായതു കൊണ്ടു കൂടുതല്‍ പേരും ദീര്‍ഘയാത്ര ഒഴിവാക്കിയതിനാലാണിതെന്ന് അധികൃതര്‍. ശരാശരി ഒരു ബസില്‍ നിന്ന് 8660 രൂപ കലക്ഷന്‍ ലഭിച്ചാല്‍ തൃശൂര്‍ സോണ്‍ ലാഭത്തിലാവും. ജനുവരിയില്‍ 8669 രൂപ ശരാശരി നേടാന്‍ സാധിച്ചെങ്കിലും മാര്‍ച്ചില്‍ ഇതു 8056 രൂപയായി കുറയുകയായിരുന്നു. നഷ്ടം കൂടുതലുള്ള ഡിപ്പോകളില്‍ കൂടുതല്‍ ലാഭകരമായ ദീര്‍ഘദൂര സര്‍വീസുകള്‍ തുടങ്ങുന്നതിനു രൂപരേഖ തയ്യാറാക്കിയിട്ടുണ്ട്. ജൂണ്‍ മാസത്തോടെ പുതിയ സര്‍വീസുകള്‍ ഓടിത്തുടങ്ങുമെന്നാണു സൂചന.

Source: http://www.thejasnews.com/
read more "കെ.എസ്.ആര്‍.ടി.സി: നഷ്ടം കുറയ്ക്കാന്‍ സമഗ്ര പദ്ധതി"

വോള്‍വോ ബസ് സര്‍വീസ് ഇന്നു മുതല്‍

Posted by Sujith Bhakthan at
Share this post:
Subscribe

മണിപ്പാല്‍-കാസര്‍കോഡ് റൂട്ടില്‍ കര്‍ണാടക ആര്‍.ടി.സിയുടെ ആറ് വോള്‍വോ സര്‍വീസുകള്‍ ഇന്നാരംഭിക്കും.

ഇന്ന് രാവിലെ ഒമ്പതിന് മണിപ്പാലില്‍ ബസ് സര്‍വീസ് ഉദ്ഘാടനം ചെയ്യും. ആദ്യഘട്ടത്തില്‍ ആറ് ബസുകളാണ് സര്‍വീസ് ആരംഭിക്കുന്നത്. അനുമതി ലഭിക്കുന്ന മുറയ്ക്ക് ആറു സര്‍വീസുകള്‍ കൂടി ആരംഭിക്കാനും പദ്ധതിയുണ്ട്. കാസര്‍കോട്ട് നിന്ന് മംഗലാപുരത്തേക്ക് 50 മിനിറ്റുകൊണ്ട് എത്തിപ്പെടാന്‍ പറ്റുന്ന രൂപത്തിലാണ് സമയം ക്രമീകരിച്ചിട്ടുള്ളത്. 45 രൂപയാണ് ടിക്കറ്റ് നിരക്ക്. കുമ്പള, ഉപ്പള, മഞ്ചേശ്വരം, തലപ്പാടി, തൊക്കോട്ട് എന്നിവിടങ്ങളിലാണ് സ്റോപ്പ് അനുവദിച്ചിട്ടുള്ളത്. പുത്തൂര്‍ അന്തര്‍ സംസ്ഥാന റൂട്ടിലും വോള്‍വോ ബസ് സര്‍വീസ് ആരംഭിക്കാനും കര്‍ണാടക ആര്‍.ടി.സി തീരുമാനിച്ചിട്ടുണ്ട്.

അന്തര്‍സംസ്ഥാന റൂട്ടില്‍ വോള്‍വോ സര്‍വീസ് ആരംഭിക്കുന്നത് യാത്രക്കാര്‍ക്ക് ഏറെ ഉപകരിക്കും. എന്നാല്‍ കെ.എസ്.ആര്‍.ടി.സിയുടെ മലബാര്‍ ചെയിന്‍ സര്‍വീസുകളെ വോള്‍വോ സര്‍വീസ് പ്രതികൂലമായി ബാധിക്കുമെന്നാണ്
ചൂണ്ടികാണിക്കപ്പെടുന്നത്.

Source: http://www.thejasnews.com
read more "വോള്‍വോ ബസ് സര്‍വീസ് ഇന്നു മുതല്‍"

കെ.എസ്.ആര്‍.ടി.സി ജീവനക്കാരെ സ്വകാര്യബസ് തൊഴിലാളികള്‍ മര്‍ദ്ദിച്ചു

Posted by Sujith Bhakthan at Friday, 9 April 2010
Share this post:
Subscribe

കെ.എസ്.ആര്‍.ടി. സി ബസ് ജീവനക്കാരെ സ്വകാര്യബസ് തൊഴിലാളികള്‍ മര്‍ദ്ദിച്ചു. ആറ്റിങ്ങല്‍ ഡിപ്പോഡ്രൈവര്‍ വലിയകുന്ന് സ്വദേശി അനില്‍, കണ്ടക്ടര്‍ ആലംകോട് കൊച്ചുവിള സ്വദേശി സുദര്‍ശനന്‍ എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്.  


ഇന്നലെ രാവിലെ 10 മണിയോടെ കല്ലമ്പലം ജങ്ഷനിലായിരുന്നു സംഘര്‍ഷം. സ്വകാര്യബസ്സിന്റെ ഡ്രൈവര്‍, കണ്ടക്ടര്‍, ക്ളീനര്‍ എന്നിവര്‍ സംഘടിച്ചെത്തിയായിരുന്നു വേണാട് ബസ്സിന്റെ കണ്ടക്ടറെയും ഡ്രൈവറെ യും മര്‍ദ്ദിച്ചത്.പരിക്കേറ്റവരെ വലിയകുന്ന് ഗവ. ആശുപത്രി യി ല്‍ പ്രവേശിപ്പിച്ചു.


സ്വകാര്യബസ്സുകളുടെ മല്‍സരയോട്ടം പ്രദേശത്തു വര്‍ധിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട സംഭവങ്ങളാണ് മര്‍ദ്ദനത്തിനു കാരണം. ആറ്റിങ്ങല്‍-കല്ലമ്പലം-വര്‍ക്കല റൂട്ടില്‍ 10 മിനിറ്റ് ഇടവിട്ട് കെ.എസ്.ആര്‍. ടി. സി വേണാട് സര്‍വീസ് നടത്തി യാത്രാക്ളേശം പരിഹരിച്ചിരുന്നു.


 ഇതിനായി എട്ടുബസ്സുകളാണ് ഓടിച്ചിരുന്നത്. വേണാട് ബസ്സുകള്‍ ഓടിത്തുടങ്ങിയതോടെ കലക്ഷ ന്‍ കുറഞ്ഞുതടങ്ങിയ സ്വകാര്യ ബസ് ഉടമകള്‍ കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍മാരെയും കണ്ടക്ടര്‍മാരെയും മര്‍ദ്ദിക്കുകയും വാക്കേറ്റമുണ്ടാക്കുക യും ചെയ്യുന്നത് നിത്യസംഭവമായിരിക്കുകയാണ്.
read more "കെ.എസ്.ആര്‍.ടി.സി ജീവനക്കാരെ സ്വകാര്യബസ് തൊഴിലാളികള്‍ മര്‍ദ്ദിച്ചു"

സ്വകാര്യബസ്സുകളുടെ മല്‍സരയോട്ടം ജനങ്ങള്‍ക്ക് ഭീഷണിയാവുന്നു

Posted by Sujith Bhakthan at
Share this post:
Subscribe

പേരൂര്‍ക്കട: സ്വകാര്യബസ്സുകളുടെ മല്‍സരയോട്ടം കാല്‍നടയാത്രക്കാര്‍ക്കും ഇരുചക്രവാഹനത്തില്‍ യാത്രചെയ്യുന്നവര്‍ക്കും ഭീഷണിയാവുന്നു. കുടപ്പനക്കുന്ന്-പേരൂര്‍ക്കട റോഡില്‍ നിലവില്‍ അഞ്ചോളം സ്വകാര്യബസ്സുകളാണ് അമിതവേഗംമൂലം യാത്രക്കാര്‍ക്കു ഭീഷണിയായിട്ടുള്ളത്. പുതിയ സിവില്‍സ്റേഷന്റെ വരവോടെ കെ.എസ്.ആ ര്‍.ടി.സി ബസ്സുകളുടെ എണ്ണ ം വര്‍ധിച്ചതോടെയാണ് സ്വകാര്യബസ്സുകള്‍ കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ക്ക് മുന്‍പേ പോവാന്‍ മല്‍സരയോട്ടമാരംഭിച്ചത്. 


വെഞ്ഞാറമൂട്, നെടുമങ്ങാട്, ആര്യനാട്, വര്‍ക്കല, വിതുര, ആറ്റിങ്ങല്‍, നെയ്യാറ്റിന്‍കര, കോവളം  എന്നിവിടങ്ങളിലേക്കെല്ലാം സിവില്‍സ്റേഷനില്‍നിന്ന് കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസ് ഉണ്ട്. ഇവയില്‍ ഭൂരിഭാഗവും സിറ്റിയില്‍ പ്രവേശിക്കുന്നതാണ് സ്വകാര്യബസ്സുകളെ മരണപ്പാച്ചിലിന് പ്രേരിപ്പിക്കുന്നത്. 


ഇന്നലെ വൈകീട്ട് മൂന്നുമണിയോടെ ആണ് കുടപ്പനക്കുന്നില്‍നിന്ന് കിഴക്കേക്കോട്ടയിലേക്ക് സര്‍വീസ് നടത്തിയ കെ.എല്‍ 01 വി 7994 സ്വകാര്യബസ് മല്‍സരയോട്ടത്തിനിടെ ഊന്നമ്പാറയി ല്‍വച്ച് കെ.എസ്.ആര്‍.ടി.സി ബസ്സിലിടിച്ച് ബസ്സിന്റെ ഒരുഭാഗം തകര്‍ന്നത്. 
ബസ്സില്‍ യാത്രക്കാരില്ലാതിരുന്നതിനാല്‍ ആര്‍ക്കും പരിക്കേറ്റില്ല. അപകടത്തെത്തുടര്‍ന്ന് ബസ് ജീവനക്കാര്‍തമ്മില്‍ വാക്കേറ്റമുണ്ടായി. അരമണിക്കൂറിനുശേഷമാണ് യാത്ര പുനരാരംഭിച്ചത്.


Source: http://www.thejasnews.com Copyright © 2007-2010, Intermedia Publishing Co
read more "സ്വകാര്യബസ്സുകളുടെ മല്‍സരയോട്ടം ജനങ്ങള്‍ക്ക് ഭീഷണിയാവുന്നു"

ബസ് ഡ്രെവര്‍ കുഴഞ്ഞുവീണു, കണ്ടക്ടര്‍ ബ്രേക്കിട്ടു നിറുത്തി

Posted by Sujith Bhakthan at Tuesday, 6 April 2010
Share this post:
Subscribe


വെഞ്ഞാറമൂട്: ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ ഫാസ്റ്റ് ബസിന്റെ ഡ്രൈവര്‍ കുഴഞ്ഞുവീണെങ്കിലും, ഉടനെ ബസിന്റെ നിയന്ത്രണം കണ്ടക്ടര്‍ ഏറ്റെടുത്തതു മൂലം വന്‍ദുരന്തം ഒഴിവായി.

തിരുവനന്തപുരത്തുനിന്ന് തൃശൂരേക്ക് പോവുകയായിരുന്ന സൂപ്പര്‍ ഫാസ്റ്റിന്റെ ഡ്രൈവര്‍ അനില്‍കുമാര്‍ (32) ആണ് ബസ് കന്യാകുളങ്ങരയെത്തിയപ്പോള്‍ കുഴഞ്ഞുവീണത്. കണ്ടക്ടര്‍ സി. രാജേന്ദ്രന്‍ ബസിന്റെ നിയന്ത്രണം ഏറ്റെടുത്ത് റോഡരികിലേക്ക് ഒതുക്കിനിറുത്തുകയായിരുന്നു. അനില്‍കുമാറിനെ കന്യാകുളങ്ങര പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. വെഞ്ഞാറമൂട് ഡിപ്പോയില്‍ നിന്ന് പകരം ഡ്രൈവര്‍ എത്തിയാണ് ബസ് യാത്ര തുടര്‍ന്നത്.

Source: http://news.keralakaumudi.com
read more "ബസ് ഡ്രെവര്‍ കുഴഞ്ഞുവീണു, കണ്ടക്ടര്‍ ബ്രേക്കിട്ടു നിറുത്തി"

രാത്രിയിലെ സ്റ്റോപ്: 'സൂപ്പറി'ല്‍ നോണ്‍സ്റ്റോപ് ഗുസ്തി!

Posted by Sujith Bhakthan at
Share this post:
Subscribe

ആലപ്പുഴ: പാതിരാത്രി. എന്‍.എച്ച് 47. തിരുവനന്തപുരം- പാലക്കാട് സൂപ്പര്‍ഫാസ്റ്റ് ആലപ്പുഴ സ്റ്റാന്‍ഡിലേക്ക് കയറിവന്നത് ഒരു 'നോണ്‍ സ്റ്റോപ്' തര്‍ക്കത്തിന്റെ ക്ളൈമാക്സില്‍. അവസാന വെടി കണ്ടക്ടറുടേതായിരുന്നു: "എങ്കില്‍ താന്‍ കൊണ്ടുപോയി കേസുകൊട്!" പാവം യാത്രക്കാരന്‍. ആലപ്പുഴ ടൌണ്‍ എത്തുന്നതിന് രണ്ടു കിലോമീറ്റര്‍ മുമ്പ് വണ്ടി ഒന്നു നിറുത്തിക്കൊടുക്കണമെന്നു പറഞ്ഞതിന്റെ പുകിലാണ്. ഫാസ്റ്റ് പാസഞ്ചറിനുപോലും സ്റ്റോപ്പില്ലാത്ത സ്ഥലം. പക്ഷേ, യാത്രക്കാര്‍ ആവശ്യപ്പെട്ടാല്‍ ഏതു സ്റ്റോപ്പിലും നിറുത്തണമെന്ന് കെ.എസ്.ആര്‍.ടി.സി എം.ഡിയുടെ ഉത്തരവുണ്ടല്ലോ എന്നാണ് യാത്രക്കാരന്റെ ന്യായം. കണ്ടക്ടര്‍ക്കുമുണ്ട് 'ന്യായം': "എന്നാല്‍പ്പിന്നെ എം.ഡി തിരുവനന്തപുരത്തിരുന്ന് ബെല്ലടിക്കട്ടെ; വണ്ടി അപ്പോള്‍ നിറുത്താം!"


രാത്രി ഒമ്പതിനു ശേഷമുള്ള ദീര്‍ഘദൂര സൂപ്പര്‍ഫാസ്റ്റ് സര്‍വീസുകള്‍ യാത്രക്കാര്‍ ആവശ്യപ്പെടുന്ന സ്റ്റോപ്പുകളില്‍ നിറുത്തിക്കൊടുക്കണമെന്ന് കെ.എസ്.ആര്‍.ടി.സി എം.ഡി ടി.പി. സെന്‍കുമാര്‍ സര്‍ക്കുലര്‍ ഇറക്കിയത് രണ്ടുവര്‍ഷം മുമ്പ്. അന്നു തുടങ്ങിയതാണ് സൂപ്പര്‍ഫാസ്റ്റ് കണ്ടക്ടര്‍മാരും രാത്രിയാത്രക്കാരുമായുള്ള ഗുസ്തി. സ്ത്രീകളും പ്രായംചെന്നവരുമൊക്കെ ആവശ്യപ്പെട്ടാല്‍ ഹൈവേയില്‍ ഏതു സ്റ്റോപ്പിലും സിംഗിള്‍ ബെല്ലടിക്കാന്‍ സന്മനസ്സുകാട്ടുന്ന കണ്ടക്ടര്‍മാര്‍ ഒരുപാടുണ്ട്. പക്ഷേ, ചില കാക്കിവേഷങ്ങള്‍ക്ക് ഒരു ദാക്ഷിണ്യവും കാണില്ല. ബെല്ലടിക്കുന്ന കാര്യം പറഞ്ഞാല്‍ വെകിളിപിടിക്കും! തര്‍ക്കം മൂക്കുമ്പോള്‍ മുഖത്തടിച്ചതുപോലെ പറയും: "കൊണ്ടുപോയി കേസുകൊട്!"

മിക്ക ഡിപ്പോകളിലും ലോക്കല്‍ സര്‍വീസുകള്‍ രാത്രി ഒമ്പതോടെ അവസാനിക്കും. രാത്രിനേരത്ത് ഫാസ്റ്റ് പാസഞ്ചറും കുറവ്. ഉള്ളതെല്ലാം 'സൂപ്പര്‍.' ഈ സാഹചര്യത്തില്‍ യാത്രക്കാര്‍ നേരിടുന്ന ബുദ്ധിമുട്ടിന് പരിഹാരമായാണ് എം.ഡി സര്‍ക്കുലര്‍ ഇറക്കിയത്. 'യാത്രക്കാര്‍ ആവശ്യപ്പെടുന്ന സ്റ്റോപ്പ്' എന്നല്ലാതെ ഇതുസംബന്ധിച്ച് മറ്റ് നിബന്ധകളൊന്നും സര്‍ക്കുലറില്‍ ഇല്ല.
ഈ പഴുതിന്റെ ആനുകൂല്യത്തില്‍ മുക്കിനുമുക്കിന് സൂപ്പര്‍ നിറുത്തണമെന്ന് ആവശ്യപ്പെടുന്ന യാത്രക്കാരുണ്ടെന്ന് കണ്ടക്ടര്‍മാര്‍ പരാതി പറയുന്നു. പരാതിയില്‍ കാര്യമില്ലാതില്ല. മദ്യപന്മാരാണ് തര്‍ക്കക്കാരില്‍ അധികവും. ഏതു 'സൂപ്പര്‍' ആയാലും സ്വന്തം തറവാട്ടുമുറ്റത്ത് നിറുത്തിക്കിട്ടണമെന്നാവും ആവശ്യം. ഇങ്ങനെ നിറുത്താന്‍ തുടങ്ങിയാല്‍ ദീര്‍ഘദൂരയാത്രക്കാര്‍ക്ക് ബസ്യാത്ര ഉപേക്ഷിക്കുകയേ വഴിയുണ്ടാവൂ. മര്യാദക്കാരായ രാത്രിയാത്രക്കാരുടെ ന്യായമായ സ്റ്റോപ് ആവശ്യംപോലും കണ്ടക്ടര്‍മാര്‍ കേള്‍ക്കാത്ത സ്ഥിതിയുമാകും.

വകതിരിവ് കാണിക്കേണ്ടത് കണ്ടക്ടര്‍മാരാണ് എന്ന് യാത്രക്കാരുടെ പക്ഷം. സ്ത്രീകളും കുട്ടികളുമുള്‍പ്പെടുന്ന യാത്രക്കാരെ നട്ടപ്പാതിരയ്ക്ക് വെട്ടവും വണ്ടിയുമില്ലാത്ത സ്ഥലത്ത് ഇറക്കിവിടുന്നത് കണ്ണില്‍ച്ചോരയില്ലാത്ത പണിയല്ലേ എന്നാണ് ചോദ്യം. ഇത്തരം ക്രൂരത കാണിച്ചാല്‍ പരാതിപ്പെടാന്‍ വകുപ്പുണ്ട്. പക്ഷേ, പരാതിയുടെ കാര്യം പറഞ്ഞാല്‍ കണ്ടക്ടറുടെ മട്ടുമാറും. അപ്പോഴാണ് തര്‍ക്കം വാക്കേറ്റവും കൈയേറ്റവുമായി റൂട്ട് മാറുന്നത്. രാത്രിനേരത്തെ ശുഭയാത്രയ്ക്ക് രണ്ടുവഴിയേയുള്ളൂ: യാത്രക്കാരുടെ 'സ്റ്റോപ്' ആവശ്യം ന്യായമാകണം. സര്‍ക്കുലറിലെ നിര്‍ദ്ദേശം പാലിക്കാന്‍ കണ്ടക്ടര്‍മാര്‍ സന്നദ്ധരാവുകയും വേണം. അല്ലെങ്കില്‍ 'സൂപ്പര്‍ ഗുസ്തി' നോണ്‍ സ്റ്റോപ് ആയി ഓടും.


പെരുമാറ്റം മോശമെങ്കില്‍ പരാതിപ്പെടാം
സൂപ്പര്‍ ഫാസ്റ്റുകളുകളുടെ രാത്രി സ്റ്റോപ് സംബന്ധിച്ച കെ.എസ്.ആര്‍.ടി.സി നിര്‍ദ്ദേശം ലംഘിക്കുകയും യാത്രക്കാരോട് മോശമായി പെരുമാറുകയും ചെയ്യുന്ന കണ്ടക്ടര്‍മാരെക്കുറിച്ച് പരാതി നല്കുമ്പോള്‍ ടിക്കറ്റിന്റെ പകര്‍പ്പ് കൂടി വയ്ക്കണം. ബസിന്റെ നമ്പര്‍ അറിയാമെങ്കില്‍ അതുകൂടി പരാതിയില്‍ രേഖപ്പെടുത്തുക.

വിലാസം: വിജിലന്‍സ് ഓഫീസ്,
കെ.എസ്.ആര്‍.ടി.സി,
ട്രാന്‍സ്പോര്‍ട്ട് ഭവന്‍, തിരുവനന്തപുരം 23.

കണ്‍ട്രോള്‍ റൂമിലെ ഫോണ്‍: 0471- 2463799

Source: http://news.keralakaumudi.com/
read more "രാത്രിയിലെ സ്റ്റോപ്: 'സൂപ്പറി'ല്‍ നോണ്‍സ്റ്റോപ് ഗുസ്തി!"