----------------------- ---------------------------
This Blog is not an official blog of Kerala RTC.
TopBottom
Announcement: This Blog is not an official blog of Kerala RTC.

റിസര്‍വേഷന്‍: കേരള ആര്‍ടിസി ബസ് യാത്രക്കാരെ പിഴിയുന്നു

Posted by Sujith Bhakthan at Wednesday, 21 July 2010
Share this post:
Subscribe

ബാംഗൂര്‍: കേരളത്തില്‍ നിന്നു ബാംഗൂരിലേക്കു പുറപ്പെടുന്ന  കേരള ആര്‍ടിസി ബസുകളില്‍ മൈസൂരിലേക്കും കോയമ്പത്തൂരിലേക്കും മറ്റും സീറ്റ് റിസര്‍വ് ചെയ്യുമ്പോള്‍ ബാംഗ്ലൂര്‍ വരെയുള്ള നിരക്ക് ഈടാക്കി യാത്രക്കാരെ പിഴിയുന്നതായി പരാതി. കേരളം വിട്ടുകഴിഞ്ഞാല്‍   ബാംഗ്ലൂരിനു മുമ്പ് ഏതു സ്റ്റേഷനില്‍ ഇറങ്ങുന്നതിനും ബാംഗ്ലൂര്‍ വരെയുള്ള നിരക്ക് നല്‍കണം.  തിരികെ ഇതേ ബസുകളില്‍ കര്‍ണാടകയിലെയോ, തമിഴ്നാട്ടിലെയോ സ്റ്റേഷനുകളില്‍ ഇറങ്ങുന്നതിനു കേരളത്തിലെ അടുത്ത റിസര്‍വേഷന്‍ സ്റ്റേഷന്‍ വരെയുള്ള നിരക്ക് നല്‍കണം.

കണ്ണൂരില്‍ നിന്നു മൈസൂരിലേക്കു സീറ്റ് റിസര്‍വ് ചെയ്തു പോകുമ്പോള്‍ സൂപ്പര്‍ഫാസ്റ്റിന് 225 രൂപയാണു (ബാംഗൂര്‍ വരെയുള്ള നിരക്ക്) കൊടുക്കേണ്ടത്. റിസര്‍വേഷന്‍ ഇല്ലാതെ മൈസൂരില്‍ ഇറങ്ങിയാല്‍ 80 രൂപ കുറച്ചു കൊടുത്താല്‍ മതി. കണ്ണൂര്‍, തലശേരി എന്നിവിടങ്ങളില്‍ നിന്നു മൈസൂരിലേക്കു ബുക്കിങ് പോയിന്റ് ഇല്ലെന്നും അടുത്ത റിസര്‍വേഷന്‍ പോയിന്റ് ബാംഗൂര്‍ മാത്രമാണെ ന്നുമാണു കേരള ആര്‍ടിസി അധികൃതരുടെ വാദം.

ഒട്ടേറെ യാത്രക്കാര്‍ മൈസൂരില്‍ ഇറങ്ങുന്നതോടെ അവിടെ നിന്നു ബാംഗൂര്‍ വരെ സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുമെന്നും തുടര്‍ന്നു യാത്രക്കാരെ കിട്ടാന്‍ ബുദ്ധിമുട്ടാണെന്നും അധികൃതര്‍ പറയുന്നു.അതിനാലാണത്രെ മൈസൂരില്‍ റിസര്‍വേഷന്‍ പോയിന്റ് അനുവദിക്കാത്തത്. അതേ സമയം ബാംഗൂര്‍ വരെയുള്ള നിരക്കു നല്‍കി റിസര്‍വ് ചെയ്ത യാത്രക്കാരന്‍ മൈസൂരില്‍ ഇറങ്ങുന്നതോടെ ഒഴിവാകുന്ന സീറ്റില്‍ വെറെ യാത്രക്കാര്‍ കയറിയാല്‍ അവരില്‍ നിന്നും മൈസൂര്‍-ബാംഗൂര്‍ നിരക്ക് ഈടാക്കുന്നു. ഇതോടെ ഒരു സീറ്റിന് രണ്ടു യാത്രക്കാരില്‍ നിന്നു നിരക്ക് ഈടാക്കി ഇരട്ടി ലാഭം നേടുന്നു.

ബാംഗൂരില്‍ നിന്നു റിസര്‍വ് ചെയ്തു തലശേരി, കണ്ണൂര്‍ ബസുകളില്‍ കയറി മൈസൂരില്‍ ഇറങ്ങുന്നവര്‍ തലശേരി വരെയുള്ള നിരക്കു നല്‍കണം. കേരള ബസുകള്‍ക്ക് ഈ റൂട്ടില്‍ അടുത്ത റിസര്‍വേഷന്‍ പോയിന്റ് തലശേരിയാണെന്നാണു വാദം. കര്‍ണാടകയില്‍ നിന്നു പുറപ്പെടുന്ന കേരള ബസുകള്‍ക്ക് അടുത്ത റിസര്‍വേഷന്‍ പോയിന്റ് കേരളത്തിലെ ആദ്യ സ്റ്റേഷനായിരിക്കുമത്രെ. ബാംഗൂരില്‍ നിന്നു മൈസൂരില്‍ ഇറങ്ങുന്നതിനു സൂപ്പര്‍ ഫാസ്റ്റില്‍ ബാംഗൂര്‍- തലശേരി നിരക്കായ 222  രൂപ നല്‍കണം. 89 രൂപയാണ് അധികമായി നല്‍കുന്നത്.

എക്സ്പ്രസ് ബസില്‍  മൈസൂരിലേക്കു 264 രൂപയും ഡീലക്സില്‍ 331 രൂപയും കൊടുക്കണം. യഥാക്രമം 108, 133 രൂപയാണു കൂടുതലായി ഈടാക്കുന്നത്. അതേ സമയം കോഴിക്കോട്ടു നിന്നു മൈസൂരിലേക്കു റിസര്‍വേഷനുള്ളതിനാല്‍ മൈസൂര്‍ വരെയുള്ള നിരക്കില്‍ സീറ്റ് ബുക്ക് ചെയ്യാം. എന്നാല്‍ ബാംഗ്ലൂരില്‍ നിന്നു കോഴിക്കോട്ടേക്കു പോകുന്ന ബസില്‍ മൈസൂരില്‍ ഇറങ്ങുന്നതിനു ബുക്കു ചെയ്യണമെങ്കില്‍   ബത്തേരിവരെയുള്ള നിരക്കു നല്‍കണം.കേരളത്തിലേക്കു പോകുന്ന എസി ബസില്‍ കോയമ്പത്തൂരില്‍ ഇറങ്ങാന്‍ തൃശൂര്‍ പോയിന്റില്‍ റിസര്‍വ് ചെയ്യണം. എസിയല്ലാത്ത ബസുകളില്‍ പാലക്കാട് വരെയുള്ള നിരക്കു നല്‍കിയാല്‍ മതി.

റിസര്‍വേഷനില്ലെങ്കില്‍ സാധാരണനിരക്ക്

ദീര്‍ഘദൂര യാത്രക്കാരുടെ സൌകര്യാര്‍ഥമാണ് ഇടയ്ക്കുള്ള സ്റ്റേഷനുകളിലേക്കു റിസര്‍വേഷന്‍ നല്‍കാത്തതെന്നും ഇടയ്ക്കിറങ്ങേണ്ടവര്‍ റിസര്‍വേഷനില്ലാതെ കയറിയാല്‍ അതതു സ്റ്റേഷന്‍ വരെയുള്ള നിരക്കു നല്‍കിയാല്‍ മതിയെന്നുമാണു കെഎസ്ആര്‍ടിസി വിശദീകരണം. തിരക്കുള്ള സമയത്തു നേരിട്ടു ബാംഗ്ലൂരിലേക്കും തിരിച്ചും യാത്ര ചെയ്യേണ്ടവരുടെ സൌകര്യമാണു സീറ്റ് റിസര്‍വേഷന്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. ബാംഗൂരിനും തിരുവനന്തപുരത്തിനുമിടയ്ക്ക് പ്രധാന റിസര്‍വേഷന്‍ പോയിന്റുകള്‍ തൃശൂര്‍, എറണാകുളം, ആലപ്പുഴ, കൊല്ലം തുടങ്ങിയവയാണ്.

Source: Malayala Manorama

Related Posts :



0 അഭിപ്രായങ്ങള്‍:

Post a Comment