----------------------- ---------------------------
This Blog is not an official blog of Kerala RTC.
TopBottom
Announcement: This Blog is not an official blog of Kerala RTC.

ബസ് ഓടിക്കവേ ഡ്രൈവര്‍ കുഴഞ്ഞു വീണു

Posted by Sujith Bhakthan at Sunday, 28 February 2010
Share this post:
Subscribe

ബസ് ഓടിക്കവേ ഡ്രൈവര്‍ കുഴഞ്ഞു വീണു, കണ്ടക്ടറുടെ സമയോചിതമായ ഇടപെടലിലൂടെ ബ്രേക് ചവിട്ടു നിര്‍ത്തിയതു മൂലം വന്‍ ദുരന്തം ഒഴിവായി.

കോട്ടയം ഡിപ്പോയിലെ ഡ്രൈവര്‍ പി.കെ പ്രസന്നനാണ്‌ ഡ്രൈവിംഗിനിടെ ബോധക്ഷയം ഉണ്ടായത്, ഇന്നലെ രാവീലെ ഒമ്പതരയോടെ ഉഴവൂരില്‍ നിന്നും കോട്ടയത്തേക്കു വരികയായിരുന്ന ബസ് ചെമ്പരത്തിമൂട് വളവിനടുത്തെത്തിയപ്പോളാന്‌ പ്രസന്നന്‌ ബോധക്ഷയം സംഭവിച്ചത്. തുടര്‍ന്ന് സ്റ്റിയറിംഗിലേക്ക് വീഴുകയായിരുന്നു.

ബസ് നിയന്ത്രണമില്ലാതെ 30 മീറ്റര്‍ളം മുന്നോട്ട് നീങ്ങി. പ്രസന്നനെ നാട്ടുകാരും യാത്രക്കാരും കൂടി ചേര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു. ഷുഗര്‍ കൂടിയാതാണ്‌ ബോധക്ഷയത്തിനു കാരണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
read more "ബസ് ഓടിക്കവേ ഡ്രൈവര്‍ കുഴഞ്ഞു വീണു"

കരണത്തടിച്ചില്ല: മാങ്കോട് രാധാകൃഷ്ണന്‍

Posted by Sujith Bhakthan at Friday, 26 February 2010
Share this post:
Subscribe

തിരുവനന്തപുരം: അമ്പലമുക്ക് സംഭവത്തില്‍ കെ.എസ്.ആര്‍.ടി.സി ഡ്രൈവറുടെ കരണത്തടിച്ചില്ലെന്ന് മാങ്കോട് രാധാകൃഷ്ണന്‍ എം.എല്‍.എ പറഞ്ഞു. മറിച്ചുള്ള ആരോപണങ്ങള്‍ തെറ്റാണ്.

സംഭവത്തെപ്പറ്റി എം.എല്‍.എ പറയുന്നതിങ്ങനെ: 'പാളയത്തെ എം.എല്‍.എ ഹോസ്റ്റലില്‍ നിന്ന് ഭാര്യയും മകളുമൊത്ത് എന്റെ അമ്മയുടെ 41-ാം ചരമദിന ചടങ്ങില്‍ പങ്കെടുക്കാനായി കാറില്‍ നെടുമങ്ങാട്ടെ വീട്ടിലേക്ക് പോകുകയായിരുന്നു. അമ്പലമുക്ക് സ്കൂളിനടുത്തെ തിരക്കേറിയ ഭാഗത്ത് ഗതാഗതക്കുരുക്കില്‍പ്പെട്ട് കാര്‍ നിറുത്തിയിട്ടു. ഇതിനിടെ പാഞ്ഞുവന്ന കെ.എസ്.ആര്‍.ടി.സി ബസ് കാറിന്റെ ഇടതുഭാഗത്തുകൂടി ഓവര്‍ടേക്ക് ചെയ്തു.


ഇതേതുടര്‍ന്ന് കാറിന്റെ ഡോറടക്കം കേടുപാടുപറ്റി. ബസിന്റെ അപകടകരമായ പോക്കുകണ്ട് അവിടെയുണ്ടായിരുന്നവര്‍ കാര്‍ എടുക്കരുതെന്ന് വിളിച്ചുപറയുന്നുണ്ടായിരുന്നു. ഇതെല്ലാം അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്.ഐയും പൊലീസുകാരും കണ്ടു. കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ക്കെതിരെ കേസെടുക്കണമെന്ന് അപ്പോള്‍തന്നെ ആ പൊലീസുകാരോട് ആവശ്യപ്പെടുകയും ചെയ്തു. കൂടാതെ പൊലീസ് സ്റ്റേഷനില്‍ വിളിച്ചും ഇക്കാര്യം ആവശ്യപ്പെട്ടു. കെ.എസ്.ആര്‍.ടി.സി എം.ഡിയോടും ഫോണില്‍ വിളിച്ച് കാര്യങ്ങള്‍ വിശദീകരിച്ചിട്ടുണ്ട്. നടപടി വരുമെന്ന് ഉറപ്പായതുകൊണ്ട് മര്‍ദ്ദിച്ചുവെന്ന കള്ളക്കഥ ഉണ്ടാക്കിയതാകാം.

Source: http://news.keralakaumudi.com/
read more "കരണത്തടിച്ചില്ല: മാങ്കോട് രാധാകൃഷ്ണന്‍"

കെ.എസ്.ആര്‍.ടി.സി ഡിപ്പോയുടെ പരിദേവനങ്ങള്‍

Posted by Sujith Bhakthan at
Share this post:
Subscribe

അല്ലേലും ആലപ്പുഴക്കാര്‍ അങ്ങനെയാ കൊതിച്ചത് അനുഭവിക്കാന്‍ യോഗമില്ലാത്തവര്‍. അല്ലെങ്കില്‍പിന്നെ കിഴക്കിന്റെ വെനീസിലെ കാഴ്ച കാണാനെത്തുന്നവരുടെയും മറ്റ് യാത്രക്കാരുടെയും മുഖ്യ ആശ്രയമായ കെ. എസ്. ആര്‍.ടി.സി ഡിപ്പോയ്ക്ക് ഈ ഗതിവരുമോ?. മാലിന്യമടിഞ്ഞുകൂടിയുള്ള ദുര്‍ഗന്ധവും കൊതുകുകടിയും കുണ്ടും കുഴിയുമെല്ലാം എങ്ങനെയും സഹിക്കാം. ഉള്ള സര്‍വ്വീസുകളെങ്കിലും മുറയ്ക്ക് നടന്നാല്‍ മതിയായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതും 'തഥൈവ'.

നടത്തേണ്ട ഷെഡ്യൂകളുടെ എണ്ണം 97. ഇതിനായി വേണ്ട ബസുകള്‍ 107. നിലവില്‍ ഉള്ളത് 98. അതുകൊണ്ടുതന്നെ ഷെഡ്യൂളുകള്‍ പലതും മുടങ്ങുന്നത് ഇന്നൊരു സംഭവമേയല്ല. പത്ത് ബസുകളാണ് കട്ടപ്പുറം കയറിയിരിക്കുന്നത്. ഇതില്‍ മൂന്ന് ബസുകള്‍ക്ക് ബാറ്ററിയില്ല. നാലെണ്ണം ഫിറ്റ്നസ് ടെസ്റ്റ് കാത്തുകിടക്കുന്നു. ബാക്കിയുള്ളതിന് രോഗം എന്‍ജിനിലാണ്. സര്‍വ്വീസ് മുടങ്ങി ഇങ്ങനെ 'പണികട്ടി' കിടക്കുന്ന ബസുകളില്‍ എട്ടെണ്ണം ഓര്‍ഡിനറി ബസുകളാണ്.

ആഘോഷമേതായാലും ബസുകള്‍ നഷ്ടമാവുന്നത് ആലപ്പുഴ ഡിപ്പോയില്‍ നിന്നാണ്. സ്പെഷ്ല്‍ സര്‍വ്വീസിന് ഏറ്റവും അനുയോജ്യം ആലപ്പുഴയില്‍ നിന്നും ബസുകളെത്തിക്കുന്നതാണെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ആകെയുള്ള ബസുകളില്‍ 64 എണ്ണം ഓര്‍ഡിനറി ബസുകളാണ്. ബാക്കിയുള്ളവ സൂപ്പര്‍ ഫാസ്റ്റും, ഫാസ്റ്റും പാസഞ്ചറും. ആലപ്പുഴയില്‍ നിന്നും ദീര്‍ഘദൂര സര്‍വ്വീസുകളൊന്നും തന്നെയില്ല. മറ്റ് ഡിപ്പോകളില്‍ നിന്നുള്ള ബസുകള്‍ ആലപ്പുഴയിലെത്തുന്നതുകൊണ്ട് യാത്രക്കാര്‍ ഒരുവിധം ലക്ഷ്യസ്ഥാനത്തെത്തും. രാത്രി എട്ടുമണി കഴിഞ്ഞാണ് ബസ് കാത്തുനില്‍ക്കുന്നതെങ്കില്‍ എത്രനേരം നില്‍ക്കണമെന്നത് ദൈവം തമ്പുരാന്് മാത്രമറിയാം. അര്‍ത്തുങ്കല്‍ സര്‍വ്വീസിനായി ചെങ്ങന്നൂരില്‍ നിന്നെത്തിയ ഫാസ്റ്റ് അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്ന് പകരം ആലപ്പുഴയില്‍ നിന്നുള്ള ബസ് ചെങ്ങന്നൂരിന് കൊടുത്തു.
രണ്ടുമാസങ്ങള്‍ക്കുമുമ്പ് പുതിയ ബസുകള്‍ വന്നതിനെ തുടര്‍ന്ന് അംഗസംഖ്യ 102 ആയി വര്‍ദ്ധിച്ചെങ്കിലും 15 വര്‍ഷം പൂര്‍ത്തിയാക്കിയ ബസുകള്‍ തുരുമ്പുവിലയ്ക്ക് വിറ്റതോടെ ബസുകളുടെ അംഗസംഖ്യ പഴയപടിയായി.


ബസുകളുടെ അംഗസംഖ്യ എത്രകുറഞ്ഞാലും ആലപ്പുഴ ഡിപ്പോ ഉദ്യോഗസ്ഥര്‍ ചില പൊടിക്കൈ പ്രയോഗങ്ങളിലൂടെ പ്രശ്നം പരിഹരിക്കും. കാര്യം നിസാരം. കളക്ഷന്‍ കുറവുള്ള റൂട്ടുകള്‍ ക്രമേണ റദ്ദുചെയ്യുക. സ്കൂളുകളില്‍ പരീക്ഷാകാലമായതിനാല്‍ ഇപ്പോളിത് കൂടുതല്‍ എളുപ്പമാണത്രേ. ഇത്തരം റൂട്ടകളിലോടുന്ന ബസുകളെ ആശ്രയിക്കുന്ന യാത്രക്കാരുടെ കാര്യം ആരും അന്വേഷിക്കരുത് എന്ന് മാത്രമാണ് ഡിപ്പോയിലെ ഉദ്യോഗസ്ഥരുടെ നിലപാട്.

Source: http://news.keralakaumudi.com
read more "കെ.എസ്.ആര്‍.ടി.സി ഡിപ്പോയുടെ പരിദേവനങ്ങള്‍"

കെ എസ് ആര്‍ ടി സി ഡ്രൈവറെ എം എല്‍ എ മര്‍ദ്ദിച്ചു

Posted by Sujith Bhakthan at Thursday, 25 February 2010
Share this post:
Subscribe

തിരുവനന്തപുരത്ത് കെ എസ് ആര്‍ ടി സി ഡ്രൈവറെ മാങ്കോട് രാധാകൃഷ്ണന്‍ എം എല്‍ എ മര്‍ദ്ധിച്ചതായി പരാതി. പേരൂര്‍ക്കടയില്‍ വെച്ചാണ്‌ സംഭവം. എം എല്‍ ഏയുടെ കാര്‍ കെ എസ് ആര്‍ ടി സി ബസ്സിനെ ഓവര്‍ടേക്ക് ചെയ്യുമ്പോള്‍ ബസ്സിന്റെ പിന്‍ഭാഗത്തായി കാര്‍ ഉരസി. ഇതില്‍ ക്ഷുഭിതനായ എം എല്‍ എ വണ്ടിയില്‍ നിന്നിറങ്ങി ബസ് ഡ്രൈവറെ മര്‍ദ്ധിക്കുകയാണുണ്ടായത്.

മര്‍ദ്ധനമേറ്റ ഡ്രൈവര്‍ കുഴഞ്ഞു വീഴുകയും തുടര്‍ന്ന് നാട്ടുകാരും പോലീസും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. എം എല്‍ ഏയ്ക്കെതിരേ നിയമനടപടികള്‍ സ്വീകരിക്കണമെന്ന് കെ എസ് ആര്‍ ടി സി ജീവനക്കാര്‍ ആവശ്യപ്പെട്ടു. ഉചിതമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ നാളെ തിരുവനന്തപുരം നഗരത്തില്‍ സര്‍വീസുകള്‍ നിര്‍ത്തിവെച്ച് പ്രധിഷേദിക്കുമെന്ന് കെ എസ് ആര്‍ ടി ഇ എംപ്ലോയ്സ് അസോസിയേഷന്‍ അറിയിച്ചു.
read more "കെ എസ് ആര്‍ ടി സി ഡ്രൈവറെ എം എല്‍ എ മര്‍ദ്ദിച്ചു"

കെ.എസ്.ആര്‍.ടി.സി ബസ് പെട്രോള്‍ പമ്പിലേക്ക് ഇടിച്ചുകയറി

Posted by Sujith Bhakthan at Thursday, 18 February 2010
Share this post:
Subscribe


കോലഞ്ചേരി : നിറയെ യാത്രക്കാരുമായി കെ.എസ്.ആര്‍.ടി.സി ബസ് പെട്രോള്‍ പമ്പിലേക്ക് ഇടിച്ചു കയറി. തലനാരിഴയ്ക്ക് ഒഴിവായത് വന്‍ ദുരന്തം. മൂവാറ്റുപുഴ-കാക്കനാട് റൂട്ടില്‍ നെല്ലാടുള്ള ഐ.ഒ.സി പമ്പിലേക്കാണ് മൂവാറ്റുപുഴ ഡിപ്പോയില്‍നിന്ന് എറണാകുളത്തേക്ക് പോയ ബസ് ഇന്നലെ രാവിലെ 9 ന് ഇടിച്ചു കയറിയത്. ബസ് ഡ്രൈവറുടെ പൂര്‍വവൈരാഗ്യമാണ് സംഭവത്തിനു പിന്നിലെന്ന് പമ്പുടമ അനൂപ് വര്‍ഗീസ് കുന്നത്തുനാട് പൊലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു
.
നെല്ലാട് സ്വദേശിയായ ശശിയാണ് ബസ് ഓടിച്ചിരുന്നത്. മൂവാറ്റുപുഴ ഡിപ്പോയിലെ എം പാനല്‍ ഡ്രൈവറാണ് ഇയാള്‍. ചൊവ്വാഴ്ച ശശി ഈ പമ്പില്‍നിന്ന് ബൈക്കില്‍ പെട്രോള്‍ അടിച്ചശേഷം പണം നല്കാതെ പോകാന്‍ ശ്രമിച്ചത് ജീവനക്കാര്‍ തടഞ്ഞിരുന്നു. പണം വാങ്ങിയാണ് ഇയാളെ വിട്ടത്. പമ്പില്‍നിന്നു പോകുന്ന സമയത്ത് ബസ് ഇടിച്ച് കയറ്റി പമ്പ് തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായി ജീവനക്കാര്‍ പൊലീസിന് മൊഴിനല്കി.

നെല്ലാട് ബസ്സ്റ്റോപ്പിന് തൊട്ടടുത്താണ് പമ്പ്. സ്റ്റോപ്പില്‍ നിറുത്തിയശേഷം മുന്നോട്ടെടുത്ത ബസ് ഇയാള്‍ പമ്പിലേക്ക് മനഃപൂര്‍വം ഓടിച്ച് കയറ്റുകയായിരുന്നുവെന്ന് യാത്രക്കാരും പറയുന്നു. പമ്പിലെ ഡിസ്പെന്‍സിംഗ് മെഷീനുനേരെ ബസ് പോകുന്നതുകണ്ട് യാത്രക്കാര്‍ ഒച്ചവച്ചു. ഡിസ്പെന്‍സറിന് തൊട്ടു മുന്നിലെ ഇരുമ്പ് തൂണില്‍ ഇടിച്ച് ബസ് നിന്നതിനാലാണ് വന്‍ ദുരന്തം ഒഴിവായത്.
സംഭവമറിഞ്ഞ് എത്തിയ കുന്നത്തുനാട് പൊലീസ് ബസ് സ്റ്റേഷനിലക്ക് മാറ്റി. അപകടം സംബന്ധിച്ച് കെ.എസ്.ആര്‍.ടി.സി വകുപ്പുതല ഉദ്യോഗസ്ഥര്‍ അന്വേഷണംതുടങ്ങി. ശശി ഒളിവിലാണ്.

Source: http://news.keralakaumudi.com/
read more "കെ.എസ്.ആര്‍.ടി.സി ബസ് പെട്രോള്‍ പമ്പിലേക്ക് ഇടിച്ചുകയറി"

സ്വകാര്യബസ് ട്രാന്‍. ബസിന് പിന്നിലിടിച്ച് 16 പേര്‍ക്ക് പരിക്ക്

Posted by Sujith Bhakthan at Monday, 15 February 2010
Share this post:
Subscribe

മത്സരയോട്ടത്തിനിടയില്‍ സ്വകാര്യബസ് നിറുത്തിയിട്ടിരുന്ന കെ.എസ്.ആര്‍.ടി.സി ബസിന്റെ പിന്നിലിടിച്ച് സ്വകാര്യബസ് യാത്രക്കാരായ 16 പേര്‍ക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് 4ന് ശാസ്താംകോട്ട പൊലീസ് സ്റ്റേഷന് സമീപമായിരുന്നു അപകടം.

കൊല്ലത്തുനിന്ന് പത്തനംതിട്ടയിലേക്ക് പോകുകയായിരുന്ന കെ.എസ്.ആര്‍.ടി.സി വേണാട് ബസ് കോടതി ജംഗ്ഷനില്‍ യാത്രക്കാരെ കയറ്റുന്നതിനായി നിറുത്തിയിട്ടിരിക്കുകയായിരുന്നു. ഈ സമയം അമിതവേഗത്തിലെത്തിയ സ്വകാര്യബസ് പിന്നിലിടിക്കുകയായിരുന്നു. അപകടം നടന്നതും സ്വകാര്യബസിലെ ഡ്രൈവര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ ഓടിരക്ഷപ്പെട്ടു.

പൊലീസും നാട്ടുകാരും ചേര്‍ന്ന് യാത്രക്കാരെ താലൂക്ക് ആശുപത്രിയിലെത്തിച്ചു.
മിക്കവരുടെയും തലയ്ക്കാണ് പരിക്ക്. ചിലരുടെ പല്ലുകള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. വാഹനങ്ങള്‍ രണ്ടും ശാസ്താംകോട്ട പൊലീസ് കസ്റ്റഡിയിലെടുത്തു.
read more "സ്വകാര്യബസ് ട്രാന്‍. ബസിന് പിന്നിലിടിച്ച് 16 പേര്‍ക്ക് പരിക്ക്"

കെ.എസ്.ആര്‍.ടി.സിയില്‍ സീസണ്‍ ടിക്കറ്റ് വരുന്നു

Posted by Sujith Bhakthan at Thursday, 11 February 2010
Share this post:
Subscribe


കെ.എസ്.ആര്‍.ടി.സിയിലെ സ്ഥിരം യാത്രക്കാര്‍ക്ക് സീസണ്‍ ടിക്കറ്റ് നടപ്പാക്കാന്‍ തീരുമാനിച്ചതായി മന്ത്രി ഗതാഗത വകുപ്പുമന്ത്രി ജോസ് തെറ്റയില്‍ അറിയിച്ചു. പരീക്ഷണമെന്ന നിലയില്‍ ആദ്യഘട്ടത്തില്‍ കാസര്‍കോട് - മംഗലാപുരം റൂട്ടില്‍ ഫെബ്രുവരി രണ്ടാം വാരം ഈ സമ്പ്രദായം കൊണ്ടുവരും. 52 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ റൂട്ടില്‍ ഒരു മാസത്തേക്ക് 960 രൂപ സാധാരണ യാത്രക്കാരന്‍ ചെലവിടേണ്ടി വരുമ്പോള്‍ സീസണ്‍ ടിക്കറ്റുകാര്‍ക്ക് 720 രൂപയ്ക്ക് യാത്ര ചെയ്യാനാകും. കെ.എസ്.ആര്‍.ടി.സി യുടെ ഓര്‍ഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് ഓര്‍ഡിനറി, ടൌണ്‍ ടു ടൌണ്‍ ഓര്‍ഡിനറി ഉള്‍പ്പടെയുള്ള സര്‍വീസുകളിലാണ് ഇതു നടപ്പാക്കുക. 30 ദിവസത്തേക്കുള്ള സീസണ്‍ ടിക്കറ്റാണ് അനുവദിക്കുക. അവധി ദിവസങ്ങളിലും സീസണ്‍ ടിക്കറ്റ് യാത്ര അനുവദിക്കും.

ബസ്സ് ചാര്‍ജ്ജ് വര്‍ദ്ധന ഉടന്‍ നടപ്പാക്കുമെന്നും ഈ ആവശ്യമുന്നയിച്ച് അടിക്കടിയുള്ള ബസ്സ് സമരങ്ങളും തര്‍ക്കങ്ങളും ഒഴിവാക്കി ചാര്‍ജ്ജ് പരിഷ്കരിക്കാന്‍ സ്ഥിരം കമ്മിറ്റി രൂപീകരിക്കുമെന്നും മന്ത്രി ജോസ് തെറ്റയില്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

http://news.keralakaumudi.com/
read more "കെ.എസ്.ആര്‍.ടി.സിയില്‍ സീസണ്‍ ടിക്കറ്റ് വരുന്നു"

കുളത്തൂപ്പുഴ-നെടുമങ്ങാട് റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി.ചെയിന്‍ സര്‍വ്വീസ്

Posted by Sujith Bhakthan at
Share this post:
Subscribe

കുളത്തൂപ്പുഴ: തിരുവനന്തപുരം - കുളത്തൂപ്പുഴ റൂട്ടില്‍ യാത്രാ ദുരിതത്തിനു പരിഹാരമായി പ്രദേശവാസികളുടെ നിരന്തര നിവേദനങ്ങളെ തുടര്‍ന്ന് കുളത്തൂപ്പുഴ-നെടുമങ്ങാട് കെ.എസ്. ആര്‍. ടി. സി. ചെയിന്‍സര്‍വ്വീസ് ആരംഭിക്കാന്‍ തീരുമാനമായി.

ചെയിന്‍ സര്‍വ്വീസിന്‍െറ ഉദ്ഘാടനം ഇന്നു രാവിലെ ഒമ്പതിനു കുളത്തൂപ്പുഴ കെ. എസ്. ആര്‍. ടി. സി. ഡിപ്പോയില്‍ കെ. രാജു എം. എല്‍. എ നിര്‍വ്വഹിക്കും. രാവിലെ ആരംഭിക്കുന്ന സര്‍വ്വീസ് കുളത്തൂപ്പുഴയില്‍ നിന്നും തെന്മലയിലെത്തി തിരിച്ച് കുളത്തൂപ്പുഴ-മടത്തറ-പാലോട് വഴി നെടുമങ്ങാട് എത്തുന്ന രീതിയിലാണ് ക്രമീകരിച്ചിട്ടുള്ളത്.

കുളത്തൂപ്പുഴ, പാലോട്, നെടുമങ്ങാട് ഡിപ്പോകളില്‍ നിന്നുമായി പതിനാറു ബസ്സുകളാണ് സര്‍വ്വീസു നടത്തുന്നത്. രാവിലെ എട്ടു മണിമുതല്‍ അരമണിക്കൂര്‍ ഇടവേളകളിലാണ് നിലവില്‍ സര്‍വ്വീസുകള്‍ ക്രമീകരിച്ചിട്ടുള്ളത്. ചെയിന്‍ സര്‍വ്വീസ് ആരംഭിക്കുന്നതോടെ തലസ്ഥാന നഗരിയിലേക്കെത്താനുള്ള യാത്രാക്ളേശത്തിനു പരിഹാരമാവുകയും തലസ്ഥാന നഗരിയില്‍ നിന്നും തെന്മല ഇക്കോടൂറിസം മേഖലയിലെത്താന്‍ യാത്രാമാര്‍ഗ്ഗം എളുപ്പത്തിലാവുകയും ചെയ്യും.

ഇന്നു രാവിലെ നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി.രാജീവ്, എസ്. മോഹനന്‍ പിള്ള, കെ. എസ്. ആര്‍. ടി. സി. ഇന്‍സ്പെക്ടര്‍ ഇന്‍ ചാര്‍ജ്ജ് സുരേഷ്കുമാര്‍, വാര്‍ഡുമെമ്പര്‍ എസ്.ഗോപകുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Source: http://news.keralakaumudi.com/
read more "കുളത്തൂപ്പുഴ-നെടുമങ്ങാട് റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി.ചെയിന്‍ സര്‍വ്വീസ്"

6930 കണ്ടക്ടര്‍മാരെ നിയമിക്കും: മുഖ്യമന്ത്രി

Posted by Sujith Bhakthan at
Share this post:
Subscribe

തിരുവനന്തപുരം : മൂന്നു മാസത്തിനകം 6930 കണ്ടക്ടര്‍മാരെ കെ.എസ്.ആര്‍.ടി.സിയില്‍ നിയമിക്കുമെന്ന് മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്‍ പറഞ്ഞു.
കെ.എസ്.ആര്‍.ടി.സിയുടെ തമ്പാനൂര്‍ ബസ് ടെര്‍മിനല്‍ കോംപ്ളക്സിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

ടിക്കറ്റിതര വരുമാനത്തിലൂടെ കെ.എസ്.ആര്‍.ടി.സിയെ സ്വയംപര്യാപ്ത സ്ഥാപനമാക്കും. സംസ്ഥാനത്ത് സര്‍വീസ് നടത്തുന്നതില്‍ 26 ശതമാനവും കെ.എസ്.ആര്‍.ടി. സി. ബസുകളാണ്. നാലുവര്‍ഷം മുമ്പ് ഇത് 13 ശതമാനം മാത്രമായിരുന്നു. സര്‍ക്കാരിന്റെ സഹായമില്ലാതെ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന സ്ഥാപനമായി കെ.എസ്.ആര്‍.ടി.സി മാറിയേ തീരൂവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കെ.എസ്.ആര്‍.ടി.സിയില്‍ 256 സൂപ്പര്‍ വൈസറി തസ്തികകളില്‍ പ്രൊമോഷന് ഉത്തരവ് നല്‍കിയതായി അദ്ധ്യക്ഷത വഹിച്ച മന്ത്രി ജോസ് തെറ്റയില്‍ പറഞ്ഞു. മന്ത്രിമാരായ പി. ജെ. ജോസഫ്, രാമചന്ദ്രന്‍ കടന്നപ്പള്ളി, മേയര്‍ സി. ജയന്‍ബാബു, എം.എല്‍.എമാരായ വി. ശിവന്‍കുട്ടി, വി. സുരേന്ദ്രന്‍ പിള്ള, കെ.കെ. ദിവാകരന്‍, ജെ. അരുന്ധതി, മാങ്കോട് രാധാകൃഷ്ണന്‍, കൌണ്‍സിലര്‍ അഡ്വ. എല്‍. മിനി, കെ. എസ്. ആര്‍.ടി.സി.സി എം.ഡി ടി. പി. സെന്‍കുമാര്‍ എന്നിവരും സംസാരിച്ചു.

ബി. ഒ. ടി അടിസ്ഥാനത്തില്‍ നിര്‍മ്മിക്കുന്ന കോംപ്ളക്സിന്റെ പണി രണ്ടു വര്‍ഷം കൊണ്ട് പൂര്‍ത്തീകരിക്കും. 12 നിലകളുള്ള കോംപ്ളക്സില്‍ 29 ബസുകള്‍ക്ക് ഒരേ സമയം യാത്രക്കാരെ കയറ്റാന്‍ കഴിയും. 300 കാറുകള്‍ക്കും 1000 ഇരുചക്രവാഹനങ്ങള്‍ക്കും പാര്‍ക്ക് ചെയ്യാനാവും. 55.94 കോടിയാണ് ഇതിന്റെ എസ്റ്റിമേറ്റ്.

Source:http://news.keralakaumudi.com
read more "6930 കണ്ടക്ടര്‍മാരെ നിയമിക്കും: മുഖ്യമന്ത്രി"

KSRTC ചെയ്ന്‍ സര്‍വീസ് യാഥാര്‍ഥ്യമായില്ല

Posted by Sujith Bhakthan at
Share this post:
Subscribe

കുറ്റ്യാടി: അനുമതി ലഭിച്ചു മാസങ്ങളായിട്ടും തൊട്ടില്‍പ്പാലം-വടകര റൂട്ടില്‍ കെഎസ്ആര്‍ടിസി ചെയ്ന്‍ സര്‍വീസ് യാഥാര്‍ഥ്യമായില്ല. റൂട്ടില്‍ കെഎസ്ആര്‍ടിസി സര്‍വീസ് ഉണ്ടെങ്കിലും ബസുകള്‍ വളരെ കുറവ്. സ്വകാര്യ ബസുകളാണ് ഏറെയും.

സ്വകാര്യ ബസുകളുടെ മത്സര ഓട്ടവും അമിത വേഗതയും ഇതുണ്ടാക്കുന്ന അപകടവും കൈയാങ്കളിയും മിന്നല്‍ പണിമുടക്കും മറ്റും പതിവാണു റൂട്ടില്‍. കെഎസ്ആര്‍ടിസി സര്‍വീസ് കാര്യക്ഷമമാക്കുക മാത്രമാണു പരിഹാരമെന്നു നാട്ടുകാര്‍ പറയുന്നു. ജനപ്രതിനിധികളും ഈ ആവശ്യമുന്നയിച്ചു കെഎസ്ആര്‍ടിസിയെ സമീപിച്ചിരുന്നു. ഏറ്റവുമൊടുവില്‍ മന്ത്രി ബിനോയ് വിശ്വം ഇടപെട്ടു റൂട്ടില്‍ ചെയ്ന്‍ സര്‍വീസ് അനുവദിക്കാന്‍ സാഹചര്യം ഒരുക്കി. എങ്കിലും സാങ്കേതികമായ അനുമതികള്‍ക്കപ്പുറം കാര്യങ്ങള്‍ മുന്നോട്ടുപോയിട്ടില്ല.

തൊട്ടില്‍പ്പാലം-വടകര റൂട്ടിനു പുറമെ തൊട്ടില്‍പ്പാലം-തലശേരി റൂട്ടിലും യാത്രാ ദുരിതമേറേ. രാവിലെ ഏഴിനു തുടങ്ങും ഈ ദുരിതയാത്ര. ചെറിയ ഇടവേളകള്‍ ഒഴിച്ചാല്‍ രാത്രിയോളം ഇതുതന്നെ സ്ഥിതി. തൊട്ടില്‍പ്പാലം, വടകര, തലശേരി എന്നിവിടങ്ങളില്‍നിന്നു യാത്ര തുടങ്ങുന്ന ബസുകള്‍ രണ്ടോ മൂന്നോ സ്റ്റോപ്പുകള്‍ പിന്നിടുമ്പോഴേയ്ക്കും യാത്രക്കാരെക്കൊണ്ടു നിറയും. ആളുകളെ കുത്തിനിറച്ചുള്ള യാത്രയാണു പിന്നീട്.

പലപ്പോഴും പല സ്റ്റോപ്പുകളിലും നിര്‍ത്താതെയായിരിക്കും യാത്ര. സ്കൂള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ കാത്തിരിക്കുമ്പോഴായിരിക്കും ബസുകള്‍ നിര്‍ത്താതെപോകുന്നത്. ഇതു ബസ് തടയലിലേയ്ക്കും കൈയാങ്കളിയിലേയ്ക്കും എത്തിച്ച അവസരങ്ങള്‍ നിരവധി.

ആളെ കുത്തിനിറച്ചാലും മത്സര ഓട്ടത്തിനു കുറവൊന്നുമില്ല. പ്രധാന സ്റ്റോപ്പുകളില്‍ നിര്‍ത്താന്‍ മടിച്ചാലും ചിലപ്പോള്‍ അപ്രധാന സ്റ്റോപ്പുകളില്‍ ഏറെനേരം നിര്‍ത്തിയെന്നിരിക്കും. എങ്കിലും പിന്നില്‍ മറ്റൊരു ബസ് എത്തിയാല്‍ കുതിച്ചോട്ടമായി. ഇത്തരം മത്സരഓട്ടങ്ങളില്‍ അപകടം പറ്റിയവരും ജീവന്‍ നഷ്ടപ്പെട്ടവരും ഏറെ.

ഏറ്റവും കൂടുതല്‍ മിന്നല്‍ പണിമുടക്കു നടക്കുന്ന റൂട്ടുകളില്‍ ഒന്നാണു വടകര-തൊട്ടില്‍പ്പാലം. ഇത്തരം റൂട്ടുകളില്‍ പ്രത്യേകം ശ്രദ്ധിക്കാനും കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കാനും കെഎസ്ആര്‍ടിസി അധികൃതര്‍ നേരത്തെ തീരുമാനമിച്ചിരുന്നു.

തീരുമാനങ്ങള്‍ യാഥാര്‍ഥ്യമാകുന്നില്ലെന്നതാണു ഇവിടുത്തെ പ്രശ്നം. ബസുകള്‍ ലഭിക്കാത്തിനാലാണു സര്‍വീസ് തുടങ്ങാന്‍ കഴിയാത്തതെന്നു കെഎസ്ആര്‍ടിസി തൊട്ടില്‍പ്പാലം ഡിപ്പൊ അധികൃതര്‍ പറയുന്നു. സ്വകാര്യ ബസ് മുതലാളിമാരുടെ സമ്മര്‍ദ്ദം കാരണമാണു ചെയ്ന്‍ സര്‍വീസ് തുടങ്ങാത്തതെന്നു നാട്ടുകാര്‍ ആരോപിക്കുന്നു.

Courtsey: www.metrovartha.com
read more "KSRTC ചെയ്ന്‍ സര്‍വീസ് യാഥാര്‍ഥ്യമായില്ല"

സ്ഥലം ലഭിച്ചില്ല; ബസുകള്‍ പഴയ സ്റ്റാന്‍ഡില്‍ത്തന്നെ

Posted by Sujith Bhakthan at
Share this post:
Subscribe

കോഴിക്കോട്: സ്ഥലം ലഭിക്കാത്തതിനാല്‍ മാവൂര്‍ റോഡിലെ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍നിന്നുള്ള സര്‍വീസുകള്‍ പൂര്‍ണമായും മാറ്റാന്‍ കഴിഞ്ഞിട്ടില്ല. ഇതുമൂലം പുതിയ ബസ് സ്റ്റേഷന്‍ കം ഷോപ്പിങ് കോംപ്ലക്സിന്‍റെ നിര്‍മാണം മന്ദഗതിയിലാകുമെന്ന് ആശങ്ക. സ്റ്റേഷന്‍ കം ഷോപ്പിങ് കോംപ്ലക്സ് നിര്‍മാണത്തിനു പൈലിങ് ജോലികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ മുഴുവന്‍ ബസ് സര്‍വീസുകളും താത്കാലികമായി മാറ്റണമെന്നു കരാറുകാര്‍ ആവശ്യപ്പെട്ടു.

നിര്‍മാണ പ്രവൃത്തികള്‍ക്കു സൗകര്യം ചെയ്യാനായി ഡിപ്പൊ പ്രവര്‍ത്തനം നേരത്തെ പാവങ്ങാട്ടേയ്ക്കു മാറ്റിയിരുന്നു. ഇതിനു പുറമെ മാനാഞ്ചിറ, മൊഫ്യൂസില്‍ സ്റ്റാന്‍ഡ് എന്നിവിടങ്ങളിലേയ്ക്കും സര്‍വീസുകള്‍ മാറ്റി. എന്നാല്‍, ദീര്‍ഘദൂര, അന്തര്‍ സംസ്ഥാന സര്‍വിസുകള്‍ സ്റ്റേഷനില്‍ത്തന്നെ നിലനിര്‍ത്തി.
ഇതുകൂടി താത്കാലികമായി മാറ്റണമെന്നാണു കരാറുകാരുടെ ആവശ്യം. സ്റ്റേഷനില്‍നിന്നുള്ള സര്‍വീസുകള്‍ മൊഫ്യൂസില്‍ സ്റ്റാന്‍ഡിലേയ്ക്കും പാളയം സ്റ്റാന്‍ഡിലേയ്ക്കും മാറ്റാന്‍ നീക്കമുണ്ടായിരുന്നു. എന്നാല്‍, സ്വകാര്യ ബസ് യൂണിയനുകളുടെ എതിര്‍പ്പിനെത്തുടര്‍ന്നു നടന്നില്ല.

കണ്ണൂര്‍,തലശേരി,തൊട്ടില്‍പ്പാലം ഭാഗങ്ങളിലേയ്ക്കുള്ള ബസുകള്‍ മൊഫ്യൂസില്‍ ബസ് സ്റ്റാന്‍ഡില്‍നിന്നാണു സര്‍വിസ് നടത്തുന്നത്. മുക്കം, കുന്ദമംഗലം, അടിവാരം ഭാഗത്തേയ്ക്കുള്ളവ മാനാഞ്ചിറയില്‍നിന്നും പുറപ്പെടുന്നു. ബസുകള്‍ പല ഭാഗത്തുനിന്നു പുറപ്പെടുന്നതു യാത്രക്കാര്‍ക്കും ബുദ്ധിമുട്ടാണ്.

ബസുകള്‍ ട്രിപ്പുകള്‍ പൂര്‍ത്തിയാക്കി പാര്‍ക് ചെയ്യുന്നതു പാവങ്ങാട്, മാനാഞ്ചിറ, പുതിയസ്റ്റാന്‍ഡ് തുടങ്ങിയ സ്ഥലങ്ങളില്‍. സ്ഥല പരിമിതിയുടെ പ്രശ്നങ്ങള്‍ ഇവിടെയുമുണ്ട്. നിര്‍മാണ പ്രവൃത്തികളും ബസ് സര്‍വിസുകളും മൂലം മാവൂര്‍ റോഡില്‍ ഇടയ്ക്കിടെ ഗതാഗതക്കുരുക്കുണ്ടാകുന്നു. മാനാഞ്ചിറയിലും ഇതുതന്നെ സ്ഥിതി.

Courtsey: Metrovartha.com
read more "സ്ഥലം ലഭിച്ചില്ല; ബസുകള്‍ പഴയ സ്റ്റാന്‍ഡില്‍ത്തന്നെ"

KSRTC ബസുകളില്‍ GPS സംവിധാനം

Posted by Sujith Bhakthan at
Share this post:
Subscribe

കെഎസ്ആര്‍ടിസി ബസുകളില്‍ ജിപിഎസ് (ഗ്ലോബല്‍ പൊസിഷനിങ് സിസ്റ്റം) സംവിധാനം ഏര്‍പ്പെടുത്തുന്നു. 1500റോളം ബസുകളില്‍ ജിപിഎസ് സംവിധാനം ഏര്‍പ്പെടുത്തുന്നതിനു കെഎസ്ആര്‍ടിസി ടെന്‍ഡര്‍ ക്ഷണിച്ചു.
ഈ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഡിസ്പ്ളേ ബോര്‍ഡുകള്‍ വഴി ബസിന്‍റെ സ്ഥാനവും സ്റ്റേഷനില്‍ എത്തിച്ചേരാനെടുക്കുന്ന സമയവും മനസിലാക്കാന്‍ കഴിയും.

ഇത്തരം ഡിസ്പ്ളേ ബോര്‍ഡുകള്‍ ബസുകളിലും ബസ് സ്റ്റേഷനുകളിലും സ്ഥാപിക്കും. ഡിസ്പ്ലേ ബോര്‍ഡുകളില്‍ സ്വകാര്യ സ്ഥാപനങ്ങളുടെ പരസ്യം നല്‍കാനും കെഎസ്ആര്‍ടിസിക്കു പദ്ധതിയുണ്ട്. കൃത്രിമോപഗ്രഹങ്ങളില്‍ നിന്നും ലഭിക്കുന്ന സിഗ്നലുകളുടെ സഹായത്തോടെയാണു ജിപിഎസ് സംവിധാനത്തിന്‍റെ പ്രവര്‍ത്തനം. ഈ സിഗ്നലുകള്‍ സ്വീകരിക്കാന്‍ സാറ്റലെറ്റ് നാവിഗേറ്റര്‍ എന്ന ഉപകരണം ബസുകളില്‍ സ്ഥാപിക്കും.

ഉപഗ്രഹങ്ങളില്‍ നിന്നും ലഭിക്കുന്ന സിഗ്നലുകളുടെ സഹായത്തോടെ അക്ഷാംശവും രേഖാംശവും കണക്കാക്കി വിവിധ സ്ഥലങ്ങളുടെ വിവരങ്ങള്‍ യാത്രക്കാര്‍ക്കു വ്യക്തമാക്കിക്കൊടുക്കുന്ന ഡിജിറ്റല്‍ ഉപകരണമാണു നാവിഗേറ്ററുകള്‍. രണ്ടു ഭാഗങ്ങളാണ് നാവിഗേറ്ററിനുണ്ടാകുക. സിഗ്നല്‍ സ്വീകരിക്കുന്ന യൂനിറ്റും അതു യാത്രക്കാര്‍ക്കു മനസ്സിലാക്കി കൊടുക്കുന്ന ഡിസ്പ്ളേ യൂനിറ്റും. ജിപിഎസ് സംവിധാനം ഒരു ബസില്‍ ഒരുക്കുന്നതിന് 60,000 രൂപമുതല്‍ 70,000 രൂപവരെയാണ് ചെലവ്. എസ്എംഎസ് വഴിയും ബസിന്‍റെ വിവരങ്ങള്‍ യാത്രക്കാര്‍ക്കു മനസ്സിലാക്കാനുള്ള സൗകര്യവും ജിപിഎസ് സംവിധാനം വഴി ഒരുക്കുന്നുണ്ട്. ഏതെങ്കിലും മൊബൈല്‍ സേവനദാതാക്കളുമായി ചേര്‍ന്നായിരിക്കും ഈ സൗകര്യമൊരുക്കുക. റിസര്‍വേഷന്‍ സൗകര്യമുള്ള ബസുകളിലെ സീറ്റുകള്‍ ബുക്ക് ചെയ്യാനും ജിപിഎസ് സംവിധാനം ഉപകരിക്കും.

962 ഫാസ്റ്റ് പാസഞ്ചര്‍ ബസുകളിലാണു ജിപിഎസ് സംവിധാനമൊരുക്കാന്‍ കെഎസ്ആര്‍ടിസി തീരുമാനിച്ചിരിക്കുന്നത്. അന്യസംസ്ഥാന സര്‍വീസുകള്‍ നടത്തുന്ന ഫാസ്റ്റ് ഫാസഞ്ചര്‍ ബസുകളിലും ഈ സംവിധാനം ഏര്‍പ്പെടുത്തും. 297 സൂപ്പര്‍ ഫാസ്റ്റു ബസുകള്‍, 54 സൂപ്പര്‍ എക്സ്പ്രസ് ബസുകള്‍, 40 സൂപ്പര്‍ ഡീലക്സ് ബസുകള്‍ എന്നിവയിലും ജിപിഎസ് സംവിധാനം ഒരുക്കും. അന്തര്‍സംസ്ഥാന സര്‍വീസ് നടത്തുന്ന സൂപ്പര്‍ ഫാസ്റ്റുകളും ഇതില്‍ ഉള്‍പ്പെടും. 120 സാധാരണ ബസുകളിലും 20 അന്തര്‍ സംസ്ഥാന എസി ബസുകളിലും ജിപിഎസ് സംവിധാനമൊരുക്കും.

Courtsey: MetroVartha.com
read more "KSRTC ബസുകളില്‍ GPS സംവിധാനം"

KSRTC സര്‍ക്കാര്‍ സഹായമില്ലാതെ മുന്നേറുന്ന സ്ഥാപനമാകണം

Posted by Sujith Bhakthan at
Share this post:
Subscribe

സര്‍ക്കാര്‍ സഹായമില്ലാതെ പിടിച്ചു നില്‍ക്കാനും മുന്നേറാനും കഴിയുന്ന സ്ഥാപമായി കെഎസ്ആര്‍ടിസി യെ മാറ്റുന്ന നടപടികള്‍ക്കാണു തുടക്കമിടുന്നതെന്നു മുഖ്യമന്ത്രി വി.എസ് . അച്യുതാനന്ദന്‍. തമ്പാനൂര്‍ കെഎസ്ആര്‍ടിസി സെന്‍ട്രല്‍ ഡിപ്പോയില്‍ ബസ്ടെര്‍മിനല്‍ കോംപ്ലക്സിന്‍റെ ശിലാസ്ഥാപനവും നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

കെഎസ്ആര്‍ടിസി യെ സ്വയം പര്യാപ്തമാക്കുകയും പൊതു യാത്രാ സൗകര്യം മെച്ചപ്പെടുത്തുകയും ചെയ്യുകയാണു ലക്ഷ്യം.
ഗതാഗത വകുപ്പു മന്ത്രി ജോസ്തെറ്റയില്‍ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ പി.ജെ. ജോസഫ്, രാമചന്ദ്രന്‍ കടന്നപ്പള്ളി, മേയര്‍ സി. ജയന്‍ ബാബു, എംഎല്‍എ മാരായ മാത്യു ടി. തോമസ്, വി. ശിവന്‍കുട്ടി, വി. സുരേന്ദ്രന്‍ പിള്ള, മാങ്കോട് രാധാകൃഷ്ണന്‍, ജെ. അരുന്ധതി, കെ.കെ. ദിവാകരന്‍, കെഎസ്ആര്‍ടിസി എംഡി ടി.പി. സെന്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Source:http://www.metrovaartha.com/
read more "KSRTC സര്‍ക്കാര്‍ സഹായമില്ലാതെ മുന്നേറുന്ന സ്ഥാപനമാകണം"