----------------------- ---------------------------
This Blog is not an official blog of Kerala RTC.
TopBottom
Announcement: This Blog is not an official blog of Kerala RTC.

കെ.എസ്.ആര്‍.ടി.സി.ക്ക് കേന്ദ്രസഹായം വേണം - കൊടിക്കുന്നില്‍

Posted by Sujith Bhakthan at Friday, 20 August 2010
Share this post:
Subscribe

ന്യൂഡല്‍ഹി: കെ.എസ്.ആര്‍.ടി.സി.യെ കടബാധ്യതയില്‍നിന്ന് കരകയറ്റാന്‍ 1000 കോടിരൂപ കേന്ദ്രസഹായമായി അനുവദിക്കണമെന്ന് കൊടിക്കുന്നില്‍ സുരേഷ് ലോക്‌സഭയില്‍ ആവശ്യപ്പെട്ടു.

കേരളത്തിലെ പ്രധാന പൊതുമേഖലാസ്ഥാപനമായ കെ.എസ്.ആര്‍.ടി.സി. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് സുരേഷ് ചൂണ്ടിക്കാട്ടി.

Source: Mathrubhumi
read more "കെ.എസ്.ആര്‍.ടി.സി.ക്ക് കേന്ദ്രസഹായം വേണം - കൊടിക്കുന്നില്‍"

കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ കിണറും 'കട്ടപ്പുറത്ത് '

Posted by Sujith Bhakthan at Thursday, 19 August 2010
Share this post:
Subscribe

പത്തനംതിട്ട :കെ. എസ്. ആര്‍.ടി.സിയുടെ പത്തനംതിട്ട ഡിപ്പോയിലെത്തുന്ന യാത്രക്കാര്‍ സൂക്ഷിക്കണം. ദാഹം തോന്നിയാല്‍ ഇവിടുത്തെ ടാപ്പുകളില്‍ നിന്നുള്ള വെള്ളം കുടിക്കരുത്. ഡിപ്പോയിലെ മാലിന്യം നിറഞ്ഞ കിണറ്റിലെ വെള്ളം പകര്‍ച്ച വ്യാധികള്‍ക്ക് വരെ കാരണമാകും. കിണറിനെക്കുറിച്ച് അറിയാവുന്ന ഡിപ്പോയിലെ ജീവനക്കാര്‍ പുറത്തുനിന്ന് കുടിവെള്ളം കൊണ്ടുവരുമ്പോള്‍ മലിനജലം കുടിക്കേണ്ട ഗതികേട് യാത്രക്കാര്‍ക്കാണ്.

നൂറുകണക്കിന് യാത്രക്കാര്‍ ദൈനംദിനം വന്നുപോകുന്ന ഡിപ്പോയിലെ ഏക ജലസ്രോതസാണ് ഈ കിണര്‍. ഇവിടെ നിന്നുള്ള വെള്ളമാണ് ഡിപ്പോയുടെ പല ഭാഗത്തായി സ്ഥാപിച്ചിരിക്കുന്ന ടാപ്പുകള്‍ വഴി വിതരണം ചെയ്യുന്നത്. ഡിപ്പോയുടെ കാന്റീനിലും ഇവിടെ നിന്നുള്ള വെള്ളമാണ് ഉപയോഗിക്കുന്നത്. കഴിഞ്ഞ ആഴ്ച ഒരു തെരുവ് നായ കിണറ്റില്‍ വീണ് ചത്തു. നായയെ കിണറ്റില്‍ നിന്ന് നീക്കം ചെയ്തെങ്കിലും വെള്ളം ശുദ്ധീകരിച്ചിട്ടില്ല. ഡിപ്പോയിലെ ജീവനക്കാരുടെ ക്വാര്‍ട്ടേഴ്സിലേക്കും കിണറ്റിലെ വെള്ളമാണ് എത്തിക്കുന്നത്.

ഡിപ്പോയുടെ ഉള്ളില്‍ പിന്‍ഭാഗത്തായി റോഡിനോട് ചേര്‍ന്നാണ് കിണര്‍. റോഡിലൂടെ പോകുന്നവര്‍ മാലിന്യങ്ങള്‍ വലിച്ചെറിയുന്നത് കിണറ്റിലേക്കാണ്. റോഡിലെ ഓട കിണറിന് സമീപമാണ്. പായലും പ്ളാസ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങളും നിറഞ്ഞുകിടക്കുന്ന കിണര്‍ വൃത്തിയാക്കിയിട്ട് വര്‍ഷങ്ങളായി. കിണര്‍ കെട്ടി സംരക്ഷിച്ചിട്ടുണ്ടെങ്കിലും മൂടി ഇല്ല. കിണറ്റില്‍ മാലിന്യങ്ങള്‍ കെട്ടിക്കിടക്കുന്നത് സംബന്ധിച്ച് പരാതി വ്യാപകമായിട്ടും ആരോഗ്യവകുപ്പ് അധികൃതരും നടപടി സ്വീകരിച്ചിട്ടില്ല. നഗരത്തിലെ ജല സ്രോതസുകള്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ ഇടയ്ക്കിടെ ശുചീകരിക്കാറുണ്ടെങ്കിലും ഡിപ്പോയിലേക്ക് തിരിഞ്ഞുനോക്കാറില്ല.

വെള്ളത്തിന് നിറവ്യത്യാസവും ദുര്‍ഗന്ധവും അനുഭവപ്പെട്ടതോടെയാണ് ജീവനക്കാര്‍ കിണറ്റിലെ വെള്ളം ഉപയോഗിക്കാതായത്. കഴിഞ്ഞ വര്‍ഷം മഴക്കാലത്ത് ജീവനക്കാര്‍ക്ക് മഞ്ഞപ്പിത്തം, ഛര്‍ദ്ദി, വയറിളക്കം തുടങ്ങിയ രോഗങ്ങള്‍ പിടിപെട്ടിരുന്നു. പരാതിയെ തുടര്‍ന്ന് ആരോഗ്യവകുപ്പ് വെള്ളത്തിന്റെ സാമ്പിള്‍ ശേഖരിച്ചെങ്കിലും ഒരു വര്‍ഷം കഴിഞ്ഞിട്ടും തുടര്‍ നടപടി ഉണ്ടായില്ല.

Source: Kerala Kaumudi
read more "കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ കിണറും 'കട്ടപ്പുറത്ത് '"

കെ എസ് ആര്‍ ടി ബ്ലോഗ് - പോള്‍

Posted by Sujith Bhakthan at Sunday, 15 August 2010
Share this post:
Subscribe

1) ഫാസ്റ്റ് പാസഞ്ചര്‍ ബസ്സുകള്‍ ഉപകാരപ്രദമാണോ?


ഇവിടെ വായിക്കുക

2)സൂപ്പര്‍ ഡീലക്‌സ് ബസ്സുകള്‍ നിങ്ങള്‍ക്ക് ഗുണകരമാണോ?


read more "കെ എസ് ആര്‍ ടി ബ്ലോഗ് - പോള്‍"

ലേബല്‍

കെ എസ് ആര്‍ ടി സി ബാംഗ്ലൂര്‍ സര്‍വീസുകള്‍ നിര്‍ത്തുന്നു

Posted by Sujith Bhakthan at
Share this post:
Subscribe

ഇങ്ങനെ ഒരു വാര്‍ത്ത വൈകാതെ തന്നെ നിങ്ങള്‍ക്കു പത്രങ്ങളില്‍ ഇനി കാണുവാന്‍ സാധിക്കും. അത്തരത്തിലാണ്‌ കെ എസ് ആര്‍ ടി യുടെ ഇന്നത്തെ പോക്ക്.

ബാംഗ്ലൂര്‍ സര്‍വീസുകള്‍ നടത്തുന്നതിന്‌ കെ എസ് ആര്‍ ടി സിക്ക് തീരെ താത്പര്യമില്ലെന്നാണ്‌ തോന്നുന്നത്. നിലവിലുള്ള ബസ്സുകളാകട്ടെ നല്ല രീതിയില്‍ സര്‍വീസുകള്‍ നടത്തുന്നുമില്ല.

ഇപ്പോള്‍ ഓടുന്ന മിക്ക വണ്ടികളുടേയും കാര്യങ്ങള്‍ തന്നെ വളരെ കഷ്ടമാണ്‌. ഒരൊറ്റ സര്‍വീസുകള്‍ക്കു പോലും ഒരു സ്പെയര്‍ ബസ്സില്ല. ഏതെങ്കിലും വണ്ടി ഒരു ദിവസം പണി മുടക്കിയാല്‍ യാത്രക്കാരന്‍ പെരു വഴിയില്‍.

ഏറെ കൊട്ടിഘോഷിച്ച് നിരത്തിലിറക്കിയ കെ എസ് ആര്‍ ടി സിയുടെ ഏസി ബസ്സുകളാണ്‌ മറ്റൊരു വില്ലന്‍. സ്ഥിരം എ സി പണിമുടക്കുക എന്നതാണ്‌ ഇവന്റെ സ്വഭാവം. മിക്ക ദിവസങ്ങളിലും ഏസി തകരാര്‍ മൂലം ഈ വണ്ടികള്‍ക്ക് സര്‍വീസ് നടത്തുവാന്‍ കഴിയുന്നില്ല. പതിനായരക്കണക്കിന്‌ രൂപയാണ്‌ ഓരോ തകരാര്‍ പരിഹരിക്കുന്നതിനു വേണ്ടി കെ എസ് ആര്‍ ടി സി ചിലവഴിക്കുന്നത്.

പാലാ ബാംഗ്ലൂര്‍ ഏസി ബസ്സ് സര്‍വീസ് ഈ കാരണങ്ങള്‍ കൊണ്ടാണ്‌ മുടങ്ങിയതെന്നാണ്‌ പറച്ചില്‍, മറിച്ച് യാത്രക്കാരനുപയോഗപ്പെടുന്ന രീതിയിലല്ല ഇതിന്റെ സമയ ക്രമമെന്നും അതു കാരണം കളക്ഷന്‍ കുറഞ്ഞതു മൂലമാണ്‌ ഈ സര്‍വീസ് മുടങ്ങിയതെന്നും ആക്ഷേപമുണ്ട്. ഉച്ചയ്ക്ക് ഒരു മണീക്ക് ബംഗലൂരുവില്‍ നിന്നും പാലയ്ക്കു വണ്ടി വിട്ടാല്‍ ആരെങ്കിലും കയറുമോ?

ഏസി തകരാര്‍ കാരണം നല്ല രീതിയില്‍ സര്‍വീസ് നടത്തുവാന്‍ സാധിക്കത്തതു കൊണ്ട് ഈ വണ്ടികള്‍ എറണാകുളം ഡിപ്പോയ്ക്ക് കൈമാറി. എന്നിട്ട് എറണാകുളം ബാംഗ്ലൂര്‍ (വഴി മൈസൂര്‍) ഓടിച്ചുകൊണ്ടിരുന്ന സൂപ്പര്‍ ഡീലക്സ് എയര്‍ ബസ്സുകള്‍ പാലായ്ക്ക് കൊടുത്തു, ഒരു മാസം തികച്ച് ഈ വണ്ടി ഓടിക്കാന്‍ പാലാക്കാര്‍ക്ക് കഴിഞ്ഞില്ല. നഷ്ടമെന്ന് പറഞ്ഞ് ഈ സര്‍വീസും കെ എസ് ആര്‍ ടി സി നിര്‍ത്തിവെച്ചു. എന്നിട്ട് ഇപ്പോള്‍ കര്‍ണാടകാ സ്റ്റേറ്റ് പെര്‍മിറ്റുള്ള ആവണ്ടികള്‍ തിരുവനന്തപുരം ബത്തേരി റൂട്ടിലോടുന്നു. എന്നാല്‍ അവര്‍ക്കതു മൈസൂര്‍ക്കു നീട്ടിക്കൂടെ എന്നു നിങ്ങള്‍ ചിന്തിച്ചേക്കാം. അങ്ങനെ ചെയ്താല്‍ അതു യാത്രക്കര്‍ക്കുപകാരപ്രദമാകില്ലെ, അതു കൊണ്ടു തന്നെ അതു
ചെയ്യില്ല.


അതു പോലെ തന്നെ നിര്‍ത്തി വെച്ച മറ്റു സര്‍വീസുകളാണ്‌ ബാംഗ്ലൂര്‍ പെരിന്തല്‍മണ്ണ സൂപ്പര്‍ ഡീലക്സ്, ബാംഗ്ലൂര്‍ എറണാകുളം ഡീലക്സ്, 3 വണ്ടികളൂണ്ടായിരുന്ന കാസര്‍ഗോഡിന്‌ ഇപ്പോള്‍ ഓടുന്നത് ഒരു വണ്ടി മാത്രം. കോട്ടയം ബാംഗ്ലൂര്‍ ഏസി ഉടനേ തന്നെ നിര്‍ത്തിയേക്കും. ഇതിന്‌ ഇപ്പോള്‍ സ്ഥിരം ഏസി തകരാറാണ്‌. വണ്ടി വന്നെങ്കില്‍ മാത്രമേ ഇപ്പോള്‍ ഇതിന്‌ റിസര്‍വേഷന്‍ നല്‍കുന്നുള്ളു എന്ന് കെ എസ് ആര്‍ ടിസിയുടെ ബാംഗ്ലൂര്‍ ഓഫീസര്‍ അഗസ്റ്റിന്‍ കെ എസ് ആര്‍ ടി സി ബ്ലോഗിനോട് പറയുന്നു.

രണ്ട് വര്‍ഷം മുന്‍പ് കേവലം 27 സര്‍വീസുകള്‍ മാത്രമാണ്‌ കെ എസ് ആര്‍ ടി സി ബാംഗ്ലൂര്‍ക്ക് നടത്തിയിരുന്നത്. അത് പിന്നീട് 43 സര്‍വീസുകള്‍ ആയി ഉയര്‍ന്നു. ഇന്നിപ്പോള്‍ വീണ്ടും അത് 39 ആയി കുറഞ്ഞു. ഈ അവസ്ഥ തുടര്‍ന്നാല്‍ കെ എസ് ആര്‍ ടി സി ബസ്സുകള്‍ ബാംഗ്ലൂരില്‍ കാണാന്‍ സാധിക്കാത്ത അവസ്ഥ വിദൂരമല്ല.

പ്രാഥമിക സൌകര്യങ്ങള്‍ പോലുമില്ലാതെയാണ്‌ കെ എസ് ആര്‍ ടി സുടെ ബാംഗ്ലൂരിലുള്ള റിസര്‍വേഷന്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. സ്ഥിരം ഇന്റര്‍നെറ്റ്/കംപ്യൂട്ടര്‍ തകരാര്‍. ജീവനക്ക് ഉപയോഗിക്കാന്‍ വേണ്ടത്ര ഫര്‍ണീച്ചറുകള്‍ ഇല്ല. വണ്ടികള്‍ക്കെന്തെങ്കിലും തകരാറോ മറ്റോ സംഭവിച്ചാല്‍ വന്‍ തുക പുറത്തു നല്‍കിയാണ്‌ ഇപ്പോള്‍ നന്നാക്കുന്നത്. സ്ഥിരമായി ഇവിടെ ഒരു മെക്കാനിക്കിനേയും ക്ലീനറേയും ഇവിടെ നിയമിക്കുകയാണെങ്കില്‍ ഈ ഭീമമായ നഷ്ടം ഒഴിവാക്കുവാന്‍ സാധിക്കില്ലെ? ഒരോ ദിവസത്തേയും കളക്ഷന്‍ തുക ബാങ്കിലടക്കാന്‍ ജീവനകാര്‍ ഒളിച്ചും പാത്തും വേണം പോകുവാന്‍. ഇവര്‍ക്ക് ഇതിനായി വേണ്ടത്ര സുരക്ഷ ലഭിക്കുന്നില്ല.


ബന്ദിപ്പുര്‍ വനമേഖലയില്‍ കൂടിയുള്ള യാത്രാ നിരോധനം കാരണം മിക്ക വണ്ടികളും തെറ്റായ സമയക്രമത്തിലാണ്‌ സര്‍വീസുകള്‍ നടത്തുന്നത്. എറണാകുളത്തു നിന്നും വിടുന്ന വണ്ടി നട്ടുച്ചയ്ക്ക് ബാംഗ്ലൂരിലെത്തിയാല്‍ ആരെങ്കിലും അതില്‍ കേറുമോ? കര്‍ണാടകാ ആര്‍ ടി സിയ്ക്ക് തമിഴ് നാട്ടില്‍ കൂടി യഥേഷ്ടം പെര്‍മിറ്റുകള്‍ ഉള്ളത് കൊണ്ട് അവര്‍ ബുദ്ധിപൂര്‍വ്വം ആ വഴി ഓടിക്കുന്നു. കഴിഞ്ഞ ഓണം സീസണില്‍ തിരുവനന്തപുരത്തു നിന്നും കോഴിക്കോഡ് മൈസൂര്‍ വഴി ബാംഗ്ലൂരിലേക്ക് സൂപ്പര്‍ എക്സ്പ്രസ്സ് ബസ് സര്‍വീസ് നടത്തിയവരാണ്‌ കേരളാ ആര്‍ ടി സി.



ഇതിന്‌ മറ്റൊരു ഉദാഹരണമാണ്‌ ബാംഗ്ലൂര്‍ മൂന്നാര്‍ സര്‍വീസ്. കേരളാ ആര്‍ ടി സിയുടെ മൂന്നാര്‍ ഡീലക്സ് ബസ്സ് വൈകീട്ട് നാലു മണിക്കാണ്‌ ബാംഗ്ലൂരില്‍ നിന്നും പുറപ്പെടുന്നത്. ലോകം ചുറ്റിയാണ്‌ ഈ വണ്ടിയുടെ യാത്ര. (മൈസൂര്‍, കോഴിക്കോട്, കോതമംഗലം വഴി). 543 രൂപയാണ്‌ ചാര്‍ജ്ജ്. അതേ സമയം കോയമ്പത്തൂര്‍ വഴിയാണ്‌ കര്‍ണാടക ആര്‍ ടി സി മൂന്നാര്‍ക്ക് സര്‍വീസ് നടത്തുന്നത്. 514 കിലോമീറ്ററുള്ള ഈ റൂട്ടിന്‌ 314 രൂപയാണ്‌ ചാര്‍ജ്ജ്. ബസ്സുകള്‍ രണ്ടും ഒരു പോലെയുള്ളത്. 229 രൂപ യാത്രക്കാരനു ലാഭം.


അധികൃതര്‍ ഇനിയെങ്കിലും ഇതൊക്കെ ഒന്നു മനസ്സിലാക്കി കണ്ണു തുറന്ന് വേണ്ടതു ചെയ്തില്ലെങ്കില്‍ ഈ ലേഖനത്തിന്റെ തലക്കെട്ട് വൈകാതെ തന്നെ നിങ്ങള്‍ക്ക് മാധമങ്ങളില്‍ കാണുവാന്‍ സാധിക്കും.
read more "കെ എസ് ആര്‍ ടി സി ബാംഗ്ലൂര്‍ സര്‍വീസുകള്‍ നിര്‍ത്തുന്നു"

കാസര്‍കോഡ്-കാഞ്ഞങ്ങാട്-ബാഗമണ്ഡലം റൂട്ടില്‍ ഇന്നുമുതല്‍ KSRTC

Posted by Sujith Bhakthan at
Share this post:
Subscribe

കാസര്‍കോഡ്: കര്‍ണാടകയിലെ ബാഗമണ്ഡലയിലേക്ക് ഇന്നുമുതല്‍ കെ.എസ്.ആര്‍.ടി.സി സര്‍വീസ് തുടങ്ങും. കാഞ്ഞങ്ങാട്, പാണത്തൂര്‍ വഴിയാണ് കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസ് ആരംഭിക്കുന്നത്. കാസര്‍കോട്ട് നിന്നും രാവിലെ യാത്രതിരിക്കുന്ന ബസ് കാഞ്ഞങ്ങാട്ടെത്തി അവിടെനിന്ന് രാജപുരം,പാണത്തൂര്‍, ചെമ്പേരി, ചെത്തുകയം, എള്ളുകൊച്ചി, ചെട്ടിമാഹി വഴി ബാഗമണ്ഡലയില്‍ എത്തും. പ്രതിദിനം തലക്കാവേരിയിലേക്ക് കേരളത്തില്‍ നിന്നും നിരവധി തീര്‍ഥാടകരാണ് പോകുന്നത്.


അന്തര്‍സംസ്ഥാന റൂട്ടില്‍ കൂടുതല്‍ സര്‍വീസ് നടത്താന്‍ കെ.എസ്.ആര്‍.ടി.സി തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് ബാഗമണ്ഡലയിലേക്ക് സര്‍വീസ് ആരംഭിക്കുന്നത്. നിലവില്‍ സര്‍വീസുള്ള ധര്‍മ്മസ്ഥല,മടിക്കേരി,സുള്ള്യ എന്നിവിടങ്ങളിലേക്കും കൂടുതല്‍ സര്‍വീസ് ആരംഭിക്കാന്‍ കെ.എസ്.ആര്‍.ടി.സി തീരുമാനിച്ചിട്ടുണ്ട്. കര്‍ണാടക ആര്‍.ടി.സിയുടെ ബസുകളും മടിക്കേരി, ധര്‍മ്മസ്ഥല,സുള്ള്യ എന്നിവിടങ്ങളില്‍ നിന്ന് കാസര്‍കോട്ടേക്ക് സര്‍വീസ് നടത്തുന്നുണ്ട്. ബാഗമണ്ഡലംവഴി കാഞ്ഞങ്ങാട്ടേക്ക് കര്‍ണാടക കെ.എസ്.ആര്‍.ടി.സിയുടെ ഏതാനും ബസുകളാണ് നിലവില്‍ സര്‍വീസ് നടത്തുന്നത്്്്. കാസര്‍കോഡ്-മംഗലാപുരം റൂട്ട് ദേശസാല്‍ക്കരിക്കുന്നതിന്റെ മുന്നോടിയായി ഈ റൂട്ടില്‍ കൂടുതല്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ സര്‍വീസ് ആരംഭിച്ചിട്ടുണ്ട്.

Source: Thejas Daily http://www.thejasnews.com
read more "കാസര്‍കോഡ്-കാഞ്ഞങ്ങാട്-ബാഗമണ്ഡലം റൂട്ടില്‍ ഇന്നുമുതല്‍ KSRTC"

ഒരു ബസ് ഇനി എപ്പോളാണോ വരിക...

Posted by Sujith Bhakthan at Saturday, 14 August 2010
Share this post:
Subscribe

പത്തനംതിട്ട : "രാവിലെ മുതല്‍ കാത്തു നില്‍ക്കുകയാണ്. ഉണ്ടായിരുന്ന സര്‍വീസുകളുടെ സമയം കഴിഞ്ഞു. പകരം ബസ് വിടാമെന്ന് പറഞ്ഞതുകൊണ്ടാണ് ഇത്രനേരവും കാത്തത്. ബസില്ലെന്ന് പറഞ്ഞ് ഇപ്പോള്‍ അധികൃതര്‍ കൈയൊഴിയുന്നു. നേരത്തെ ഇത് പറഞ്ഞിരുന്നെങ്കില്‍ വേറെ വഴി നോക്കിയേനെ."

പത്തനംതിട്ട കെ. എസ്. ആര്‍.ടി.സി ഡിപ്പോയിലെ യാത്രക്കാരുടെ പതിവ് പരാതിയാണിത്.

സര്‍വീസുകള്‍ ഒന്നിനു പിറകെ ഒന്നായി വെട്ടിക്കുറയ്ക്കുന്നതു മൂലം പെരുവഴിയിലാകുന്നത് യാത്രക്കാരാണ്.


ബസുകള്‍ ഇല്ലെന്ന കാരണത്താല്‍ യാത്രക്കാരെ തഴയുന്ന കെ. എസ്. ആര്‍.ടി.സി പക്ഷെ, ഇതിന് പരിഹാരം കാണുന്നില്ല

അസ്ഥിപഞ്ജരങ്ങളായ ബസുകളാണ് ഡിപ്പോയില്‍ പലതും. തകരാറാകുന്നത് ഉപേക്ഷിക്കുന്നതല്ലാതെ നന്നാക്കാന്‍ നടപടിയില്ല. വിദഗ്ദ്ധരായ മെക്കാനിക്കല്‍ ജീവനക്കാരുടെ കുറവാണ് അധികൃതര്‍ കാരണമായി പറയുന്നത്. യാത്രക്കാര്‍ പരാതി പറയുന്നത് ഡിപ്പോയിലെ ജീവനക്കാരോടാണ്. തങ്ങള്‍ ആരോട് പരാതിപ്പെടുമെന്നാണ് അവരുടെ മറുചോദ്യം. ഇത് അവസാനിക്കുന്നത് ഇരു കൂട്ടരും തമ്മിലുള്ള വാക്കേറ്റത്തിലാണ്. കാലഹരണപ്പെട്ട ബസുകളും ജീവനക്കാരുടെ കുറവും മെക്കാനിക്കുകളുടെ അഭാവവുമാണ് നേരത്തെ ലാഭത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഡിപ്പോ റിവേഴ്സ് ഗിയറില്‍ ഓടാന്‍ കാരണം.


താത്ക്കാലിക മെക്കാനിക്ക് ജീവനക്കാരാണ് ഇവിടെ കൂടുതലും. അറ്റകുറ്റപ്പണി നടത്തുന്നതിന് ഇവര്‍ക്ക് കാര്യമായ പരിശീലനം ലഭിച്ചിട്ടില്ല. ബസിന് സാരമായ തകരാറുണ്ടായാല്‍ ഉപേക്ഷിക്കുകയല്ലാതെ വഴിയില്ല. വിദഗ്ദ്ധരായ മെക്കാനിക്കുകളെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഡിപ്പോ അധികൃതര്‍ എം.ഡി ഉള്‍പ്പെടെയുള്ളവര്‍ക്ക് നിവേദനം നല്‍കിയിട്ട് ആറ് മാസമായി.

102 സര്‍വീസുകള്‍ ദൈനംദിനം നടത്തിയിരുന്ന ഡിപ്പോയില്‍ ഇപ്പോള്‍ പരമാവധി 42 ബസുകളാണ് ഓടുന്നത്. കണ്ടക്ടര്‍മാര്‍ ആവശ്യത്തിലധികം ഉണ്ടെങ്കിലും ഡ്രൈവര്‍മാര്‍ കുറവാണ്.

Source: Kerala Kaumudi
read more "ഒരു ബസ് ഇനി എപ്പോളാണോ വരിക..."

കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍മാര്‍ തെരുവില്‍ 'കൂട്ടിമുട്ടി'

Posted by Sujith Bhakthan at Friday, 13 August 2010
Share this post:
Subscribe

പാറശ്ശാല: മുമ്പിലും പിറകിലുമായി സര്‍വീസ് നടത്തിവന്ന കെ. എസ്. ആര്‍.ടി.സി രണ്ട് ഡിപ്പോയിലെ ഡ്രൈവര്‍മാര്‍ തെരുവില്‍ ഇറങ്ങി അടികൂടി. നെയ്യാറ്റിന്‍കര ഡിപ്പോയിലെ ഒരു ഫാസ്റ്റ്പാസഞ്ചര്‍ ബസിലെ ഡ്രൈവറും സിറ്റി ഡിപ്പോയിലെ ഒരു സിറ്റി ബസിലെ ഡ്രൈവറുമാണ് പാറശ്ശാല ജംഗ്ഷനില്‍
എത്തിയപ്പോള്‍ ബസുകള്‍ നിറുത്തിയിട്ട് ഇറങ്ങി ഏറ്റുമുട്ടിയത്.


പിന്നില്‍നിന്ന് വന്ന സിറ്റി ബസില്‍ കയറേണ്ട ആള്‍ക്കാരെ ഫാസ്റ്റ് പാസഞ്ചര്‍ നിറുത്തി കയറ്റുക പതിവായതാണ് സിറ്റി ബസിലെ ഡ്രൈവറെ ചൊടിപ്പിച്ചത്. കളക്ഷന്‍ ബാറ്റയാണ് ഇരുവരുടെയും മത്സരത്തിനും തുടര്‍ന്നുള്ള തമ്മിലടിക്കും കാരണമായതെന്ന് പറയപ്പെടുന്നു. വിവരമറിഞ്ഞ് എത്തിയ വിജിലന്‍സ് സ്ക്വാഡ് രണ്ട് ഡ്രൈവര്‍മാരെയും സര്‍വീസ് നിറുത്തി പാറശ്ശാല ഡിപ്പോയില്‍ എത്താന്‍ പറഞ്ഞു. ഇരുവരുടെ പേരിലും നടപടികള്‍ ഉണ്ടാകുമെന്നാണ് അറിയുന്നത്.
read more "കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍മാര്‍ തെരുവില്‍ 'കൂട്ടിമുട്ടി'"

തിരുവല്ല ബസ് ടെര്‍മിനല്‍ നിര്‍മ്മാണം തുടങ്ങി

Posted by Sujith Bhakthan at Thursday, 12 August 2010
Share this post:
Subscribe

തിരുവല്ല: കെ. എസ്. ആര്‍. ടി. സി ബസ് ടെര്‍മിനല്‍ കം ഷോപ്പിംഗ് കോംപ്ളക്സിന്റെ നിര്‍മ്മാണം തുടങ്ങി. ഇന്നലെ രാവിലെ ഭൂമി പൂജയ്ക്ക് ശേഷം ഡിപ്പോയിലെ കോണ്‍ക്രീറ്റും മണ്ണും മാറ്റുന്ന ജോലികള്‍ ആരംഭിച്ചു. ബസ് സ്റാന്‍ഡിന്റെ തെക്ക് കിഴക്കുഭാഗത്തായി എം. സി റോഡില്‍ നിന്ന് 20 മീറ്റര്‍ ഉള്ളിലായി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചാണ് മണ്ണ് നീക്കുന്നത്. നിലവിലുള്ളതില്‍ നിന്ന് 11 മീറ്റര്‍ താഴ്ചയില്‍ മണ്ണെടുക്കും. മുംബായ് നരേഷ് ട്രേഡേഴ്സിനാണ് കരാര്‍ നല്‍കിയിരിക്കുന്നത്.


ഇവിടെ നിന്നെടുക്കുന്ന മണ്ണിട്ട് വൈ. എം.സി. എ ജംഗ്ഷനിലുള്ള താത്കാലിക ബസ് സ്റ്റേഷനിലെ കുഴികള്‍ നികത്തിത്തുടങ്ങി. കെ. എസ്. ആര്‍. ടി. സിയുടെയും കെ. ടി. ഡി. എഫ്.സിയുടെയും സംയുക്ത സംരംഭമായാണ് പദ്ധതി നടപ്പാക്കുന്നത്. 45 കോടി രൂപ ചെലവഴിച്ചാണ് നിര്‍മ്മാണം. 8 മാസം കൊണ്ട് പണി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. താത്കാലിക ബസ്റ്റേഷന് സമീപം ഗാരേജ് നിര്‍മ്മിക്കുന്നതിനുള്ള നടപടികളും ആരംഭിച്ചു. രാവിലെ 7 മുതല്‍ രാത്രി 9 വരെ ഓപ്പറേറ്റിംഗ് സെന്റര്‍ പ്രവര്‍ത്തിക്കുമെന്ന് ഡി. ടി. ഒ രവീന്ദ്ര ഷേണായി അറിയിച്ചു.

എം. സി റോഡില്‍ ചെങ്ങന്നൂരില്‍ നിന്ന് കോട്ടയം ഭാഗത്തേക്ക് പോകുന്ന ബസുകള്‍ക്ക് മുനിസിപ്പല്‍ മൈതാനിയിലെ താത്കാലിക ബസ് സ്റ്റേഷനില്‍ എത്താതെ എം. സി റോഡിലൂടെ പോകാം. രാത്രി 8ന് ശേഷം എം. സി റോഡിലൂടെ ഇരുവശത്തേക്കും പോകുന്ന ബസുകള്‍ക്ക് ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടില്ല.

Source: Kerala Kaumudi
read more "തിരുവല്ല ബസ് ടെര്‍മിനല്‍ നിര്‍മ്മാണം തുടങ്ങി"

ഫാസ്റ്റ് പാസഞ്ചര്‍ ബസ്സുകള്‍ ഉപകാരപ്രദമാണോ?

Posted by Sujith Bhakthan at Wednesday, 11 August 2010
Share this post:
Subscribe

ഫാസ്റ്റ് പാസഞ്ചര്‍ ബസ്സുകള്‍ ഇപ്പോള്‍ ലിമിറ്റഡ് സ്റ്റോപ്പ് ബസ്സുകളേക്കാള്‍ കഷ്ടമാണ്‌. എവിടെ കൈ കാണിച്ചാലും നിര്‍ത്തും.

അങ്ങനെയാണെങ്കില്‍ പിന്നെ ലിമിറ്റഡ് സ്റ്റോപ് ഓര്‍ഡിനറിയും ഫെയര്‍ സ്റ്റേജ് ലിമിറ്റഡ് സ്റ്റോപ്പും ഒക്കെ എന്തിനാണ്‌. ആകെ ഒരു രക്ഷയുള്ളത് ലിമിറ്റഡ് സ്റ്റോപ് ഫാസ്റ്റ് പാസഞ്ചര്‍ എന്ന കാറ്റഗറിയിലുള്ള വണ്ടികളാണ്‌. ഇവ ഏതാണ്ട് സൂപ്പര്‍ ഫാസ്റ്റ് നിര്‍ത്തുന്നതു പോലെയേ നിര്‍ത്തുകയുള്ളു. കൂടുതലും ദീര്‍ഘ ദൂര ഫാസ്റ്റ് പാസഞ്ചര്‍ ബസ്സുകളാണ്‌ ഇങ്ങനെ ഓടുന്നത്.


പ്രത്യേകിച്ചും നാഷണല്‍ ഹൈവേയില്‍ അതായത് ആലപ്പുഴ, കൊല്ലം ഭാഗങ്ങളില്‍ ഫാസ്റ്റ് പാസഞ്ചര്‍ ബസ്സുകളില്‍ യാത്ര ചെയ്താല്‍ മിനിമം ഒരു രണ്ട് ഓര്‍ഡിനറി ബസ്സുകളെങ്കിലും ഓവര്‍ടേക്ക് ചെയ്യുന്നത് കാണാം.

കെ എസ് ആര്‍ ടി സിയെ സംബന്ധിച്ച് ഇങ്ങനെയുള്ള കാര്യങ്ങള്‍ വരുമാനം വര്‍ദ്ധിപ്പിക്കുന്നതു തന്നെയാണ്‌. പക്ഷെ യാത്രക്കരന്‍ നല്‍കുന്ന കൂടുതല്‍ ചാര്‍ജിന്‌ ഇവിടെ ഒരു വിലയുമില്ലെ?

എന്തു കൊണ്ടാണ്‌ കൊടുങ്ങല്ലൂര്‍ ത്രിശ്ശൂര്‍ ഭാഗത്ത കെ എസ് ആര്‍ ടി സി ഫാസ്റ്റ് പാസഞ്ചര്‍ തുടങ്ങാത്തത്? പാലക്കാട് ത്രിശൂര്‍ റൂട്ടില്‍ ടി ടി ലിമിറ്റഡ് സ്റ്റോപ് ഓര്‍ഡിനറി ഓടുന്നു. പ്രൈവറ്റ് ബസ്സുകള്‍ ഡോമിനേറ്റ് ചെയ്യുന്ന സ്ഥലങ്ങളില്‍ ഫാസ്റ്റ് പാസഞ്ചര്‍ ബസ്സുകള്‍ ഇട്ടാല്‍ ജനം കേറില്ല. സൂപ്പര്‍ ഫാസ്റ്റിനെ ഓവര്‍ടേക്ക് ചെയ്യുന്ന പ്രൈവറ്റ് ബസ്സുകളാണ്‌ ത്രിശൂരിലും മലബാര്‍ മേഖലയിലും മറ്റുമുള്ളത്.

എന്നാല്‍ എറണാകുളം മുതല്‍ തിരുവനന്തപുരം വരെ ഹൈവേയില്‍ ഫാസ്റ്റ് പാസഞ്ചര്‍ ബസ്സുകളാണ്‌ കൂടുതല്‍ സര്‍വീസ് നടത്തുന്നത്. കൂടുതല്‍ ചാര്‍ജ് നല്‍കി യാത്ര ചെയ്യുവാന്‍ ഇവിടെ ജനം നിര്‍ബന്ധിതനാകുന്നു. ഇതേ സ്ഥിതി തന്നെയാണ്‌ ചങ്ങനാശ്ശേരി ആലപ്പുഴ റൂട്ടിലും.

ഇങ്ങനെയൊക്കെയാണെങ്കില്‍ ഈ ഫാസ്റ്റ് പാസഞ്ചര്‍ ബസ് എന്ന ഈ കാറ്റഗറി നമുക്കു വേണോ? മറിച്ചാണെങ്കില്‍ എന്താണ്‌ നിങ്ങളുടെ അഭിപ്രായം?

read more "ഫാസ്റ്റ് പാസഞ്ചര്‍ ബസ്സുകള്‍ ഉപകാരപ്രദമാണോ?"

ലേബല്‍

ഓണത്തിരക്ക് നേരിടാന്‍ 10 ലോ ഫ്ളോര്‍ ബസുകള്‍

Posted by Sujith Bhakthan at
Share this post:
Subscribe

കൊച്ചി: നഗരത്തെ സമീപ പട്ടണങ്ങളുമായി ബന്ധിപ്പിച്ചു പത്തു ലോ ഫ്ളോര്‍ നോണ്‍ എസി ബസുകള്‍ കൂടി സര്‍വീസ് ആരംഭിക്കും. ജനറം പദ്ധതി പ്രകാരം അനുവദിച്ചിട്ടുള്ള ബസുകളുടെ ഉദ്ഘാടനം 14 നകം നടത്തുമെന്നു ഗതാഗത മന്ത്രി ജോസ് തെറ്റയില്‍ പറഞ്ഞു.

പുത്തന്‍കുരിശ്, അങ്കമാലി, പെരുമ്പാവൂര്‍, അരൂര്‍, കാക്കനാട് ഭാഗങ്ങളിലേക്കു രണ്ടു വീതം ബസുകളാണു സര്‍വീസ് നടത്തുക. എറണാകുളം - അരൂര്‍, അങ്കമാലി - എറണാകുളം, എറണാകുളം - അരൂര്‍ - കാക്കനാട് (സെപ്സ് വഴി), മട്ടാഞ്ചേരി - പെരുമ്പാവൂര്‍ (ആലുവ, എറണാകുളം വഴി), ഏലൂര്‍ ഫെറി - അരൂര്‍, പുത്തന്‍കുരിശ് - ഫോര്‍ട്ട് കൊച്ചി സര്‍വീസുkകളാണ് ഉടന്‍ ആരംഭിkക്കുകയെന്ന് അദ്ദേഹം പറഞ്ഞു.


തിരുകൊച്ചി സിറ്റി സര്‍വീസുകളെ ജനങ്ങള്‍ സ്വീകരിച്ചുവെന്നാണു മനസിലാകുന്നത്. വരുമാനവും വര്‍ധിച്ചു വരുകയാണ്. ഒാണം അടുക്കുമ്പോഴേക്കും സര്‍വീസുkകള്‍ ലാഭകരമാകും. തിരുകൊച്ചിയുടെ വരവില്‍ സ്വകാര്യ ബസ് ഉടമകള്‍ക്കു പരിഭവം ഉണ്ടെന്നതു സത്യമാണ്. കെഎസ്ആര്‍ടിസി സിറ്റി സര്‍വീസ് ആരംഭിച്ചതു സ്വകാര്യ ബസുകള്‍ക്ക് എതിരായല്ല.

ജനങ്ങളുടെ യാത്രാ സൌകര്യം മെച്ചപ്പെടുത്തുകയാണു ലക്ഷ്യം. സ്വകാര്യ ബസുടമകളുടെ എതിര്‍പ്പു താല്‍ക്കാലികമാണെന്നും അദ്ദേഹം പറഞ്ഞു. വൈറ്റിലയിലെ ബസ് ടെര്‍മിനലിന്റെ ടെന്‍ഡര്‍ നടപടികള്‍ പുരോഗമിക്കുകയാണ്. ബസ് ടെര്‍മിനല്‍ മാതൃകയില്‍ ട്രക്ക് ടെര്‍മിനലും ആലോചനയിലുണ്ട്. കളമശേരി പോലെ, നഗരത്തിനു പുറത്തെവിടെയെങ്കിലും ട്രക്ക് ടെര്‍മിനല്‍ സ്ഥാപിച്ചാല്‍ ചരക്കു വാഹനങ്ങളുടെ നഗരപ്രവേശം കഴിയുന്നത്ര ഒഴിവാക്കാന്‍ കഴിയും.

പാഴ്സല്‍ സര്‍വീസുകളുടെ ഒാഫിസും മറ്റും നഗരത്തിനു പുറത്തേക്കു പോകുന്നതോടെ ട്രക്കുകളുടെ തിരക്ക് ഒഴിവാകും. തൊടുപുഴ, മൂവാറ്റുപുഴ ദേശസാല്‍കൃത റൂട്ടില്‍ കെഎസ്ആര്‍ടിസി ബസുകള്‍ കുറവാണെന്ന പരാതി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Source: Malayala Manorama
read more "ഓണത്തിരക്ക് നേരിടാന്‍ 10 ലോ ഫ്ളോര്‍ ബസുകള്‍"

തിരുവല്ല ഡിപ്പോയുടെ പ്രവര്‍ത്തനം എടത്വായില്‍

Posted by Sujith Bhakthan at Monday, 9 August 2010
Share this post:
Subscribe

തിരുവല്ല: കെ. എസ്. ആര്‍. ടി. സി വ്യാപാര സമുച്ചയം നിര്‍മ്മിക്കുന്നതിന്റെ ഭാഗമായി തിരുവല്ല കെ. എസ്. ആര്‍. ടി. സി ഡിപ്പോയുടെ പ്രവര്‍ത്തനം ഒരു മാസത്തേക്ക് എടത്വായിലേക്ക് മാറ്റി. ബസ് സര്‍വീസുകള്‍ക്ക് ഇന്ന് മുതല്‍ പുതിയ ക്രമീകരണം ഏര്‍പ്പെടുത്തി. നിലവിലുള്ള എടത്വാ ഡിപ്പോയിലെ സൌകര്യങ്ങള്‍ ഉപയോഗപ്പെടുത്തിയാണ് താത്കാലിക ബസ് സ്റ്റേഷന്‍ പ്രവര്‍ത്തിക്കുക. തിരുവല്ല വൈ. എം. സി. എയ്ക്ക് സമീപം മുനിസിപ്പല്‍ മൈതാനിയില്‍ താത്കാലിക ബസ് സ്റ്റേഷന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതുവരെ എടത്വായില്‍ നിന്ന് സര്‍വീസുകള്‍ ഓപ്പറേറ്റ് ചെയ്യും.


തിരുവല്ല ഡിപ്പോയിലെ വര്‍ക്ക് ഷോപ്പ്, ടിക്കറ്റ് കാഷ് ആന്‍ഡ് കൌണ്ടര്‍ ഓഫീസ് എന്നിവ എടത്വായില്‍ പ്രവര്‍ത്തിക്കും. ഇതിനായി തിരുവല്ല ഡിപ്പോയില്‍ നിന്ന് സാധന സാമഗ്രികള്‍ ഇന്നലെ മുതല്‍ എടത്വായിലേക്ക് മാറ്റിത്തുടങ്ങി. എടത്വ ഡിപ്പോയില്‍ നിന്ന് ഇന്ന് രാവിലെ മുതല്‍ സര്‍വീസ് ആരംഭിക്കുന്ന ബസുകള്‍ക്ക് തിരുവല്ല നഗരത്തില്‍ പുതിയ റൂട്ടും സ്റ്റോപ്പും ക്രമീകരിച്ചിട്ടുണ്ട്. എം. സി റോഡിലെ ദീപാ ജംഗ്ഷന്‍, ഹെഡ്പോസ്റ് ഓഫീസ്പ്പടി, മാവേലിക്കര റോഡില്‍ ബി. എസ്. എന്‍. എല്‍ ജംഗ്ഷന്‍, ടി. കെ. റോഡില്‍ വൈ. എം. സി. എ ജംഗ്ഷന്‍ എന്നിവിടങ്ങളിലാണ് പ്രത്യേക സ്റ്റോപ്പുകള്‍ അനുവദിച്ചിട്ടുള്ളത്.

എം. സി റോഡില്‍ ചെങ്ങന്നൂരില്‍ നിന്ന് ചങ്ങനാശേരിയിലേക്കുള്ള ബസുകള്‍ ഹെഡ്പോസ്റ് ഓഫീസ് പടിക്കലും ദീപാ ജംഗ്ഷനിലും നിറുത്തും. തിരിച്ചുള്ള സര്‍വീസുകള്‍ ദീപാ ജംഗ്ഷനില്‍ നിറുത്തിയ ശേഷം റെയില്‍വേ സ്റ്റേഷന്‍ വഴി വൈ. എം. സി. എ ജംഗ്ഷന്‍, ടി. കെ. റോഡ്- എസ്. സി. എസ് കവലവഴി ഹെഡ് പോസ്റ് ഓഫീസ് പടിക്കല്‍ എത്തും. പത്തനംതിട്ട ഭാഗത്തേക്കുള്ള സര്‍വീസുകള്‍ വൈ. എം. സി. എ ജംഗ്ഷനില്‍ നിന്നാണ് തുടങ്ങുന്നത്. മാവേലിക്കര റോഡിലൂടെയുള്ള സര്‍വീസുകള്‍ കുരിശുകവല-ദീപാജംഗ്ഷന്‍ വഴി വൈ. എം. സി. എ ജംഗ്ഷനിലെത്തി തിരിച്ച് ബി. എസ്. എന്‍. എല്‍ ജംഗ്ഷനിലെത്തും.

ഏത് ദിശയിലേക്കുള്ള സര്‍വീസുകളും ദീപാ ജംഗ്ഷനില്‍ എത്തിയാണ് കടന്നുപോകുന്നത്. തിരുവല്ല ഡിപ്പോയിലെ 73 സര്‍വീസുകളും എടത്വായില്‍ നിന്നാണ് ആരംഭിക്കുക. വ്യാപാര സമുച്ചയത്തിന് മണ്ണെടുക്കുന്ന പണികള്‍ നാളെ തുടങ്ങും.

Source: http://news.keralakaumudi.com/
read more "തിരുവല്ല ഡിപ്പോയുടെ പ്രവര്‍ത്തനം എടത്വായില്‍"

പഴയ ബസ്സുകള്‍ സര്‍വീസ് നടത്തരുത് -സുപ്രീം കോടതി

Posted by Sujith Bhakthan at Thursday, 5 August 2010
Share this post:
Subscribe

ദില്ലി: പതിനഞ്ച് കൊല്ലത്തിലധികം പഴക്കമുള്ള സ്വകാര്യ ബസ്സുകള്‍ക്ക് സര്‍വീസ് നടത്താന്‍ പെര്‍മിറ്റ് നല്‍കേണ്ടതില്ലെന്ന കേരള ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവെച്ചു. കേരളാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ സമര്‍പ്പിച്ച അപ്പീല്‍ ഹര്‍ജി സുപ്രീം കോടതി തള്ളി. ഈ വിഷയവുമായി ബന്ധപ്പെട്ട് കേരളത്തിലെ ആര്‍.ടി.ഒ.മാര്‍ പുറപ്പെടുവിച്ച വിജ്ഞാപനങ്ങളും കോടതി ശരിവെച്ചിട്ടുണ്ട്.

പൊതുജനങ്ങളെ കയറ്റി സര്‍വീസ് നടത്തുന്ന ബസ്സുകളുടെ പഴക്കം സംസ്ഥാനങ്ങള്‍ക്കു നിശ്ചയിക്കാമെന്ന് ജസ്റ്റിസുമാരായ മാര്‍ക്കണ്ഡേയ കട്ജു, ടി.എസ്. ഠാക്കൂര്‍ എന്നിവരടങ്ങിയ ബെഞ്ച് വിധിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ അധികാരത്തെയാണ് സ്വകാര്യ ബസ് ഉടമകള്‍ ചോദ്യം ചെയ്തത്. ബസ്സുകളുടെ പഴക്കം തീരുമാനിക്കാനുള്ള അധികാരം കേന്ദ്ര സര്‍ക്കാറിന് മാത്രമാണെന്നായിരുന്നു ബസ്സുടമകളുടെ നിലപാട്. പക്ഷേ ഈ വാദം കോടതി അംഗീകരിച്ചില്ല. സംസ്ഥാന സര്‍ക്കാറിനും ആര്‍.ടി.ഒ.മാര്‍ക്കും കേന്ദ്ര വാഹന നിയമമനുസരിച്ച് ബസ്സുകളുടെ പഴക്കം തീരുമാനിക്കാന്‍ അവകാശമില്ലെന്ന വാദവും കോടതി തള്ളി.

15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വാഹനങ്ങള്‍ക്ക് കൂടുതല്‍ നികുതി ഈടാക്കാന്‍ ഈയിടെ മഹാരാഷ്ട സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വാഹനം റോഡിലിറക്കാതിരിയ്ക്കുകയെന്ന ലക്ഷ്യമാണ് സുപ്രീം കോടതിയുടെ ഈ തീരുമാനത്തിനും വിവിധ സംസ്ഥാന സര്‍ക്കാരുകളുടെ നടപടിയ്ക്കും പിന്നിലുള്ളത്.

ദില്ലിയിലും മറ്റ് ചില സംസ്ഥാനങ്ങളിലും 15 കൊല്ലം പഴക്കമുള്ള ബസ്സുകള്‍ക്ക് സര്‍വീസ് നടത്താന്‍ അനുമതിയില്ല. സംസ്ഥാനത്ത് ഏഴു കൊല്ലം പഴക്കമുള്ള ടൂറിസ്റ്റു ടാക്‌സികള്‍ക്ക് സര്‍വീസ് നടത്താന്‍ അനുവാദമില്ല.

Source: http://thatsmalayalam.oneindia.in
read more "പഴയ ബസ്സുകള്‍ സര്‍വീസ് നടത്തരുത് -സുപ്രീം കോടതി"

കെ എസ് ആര്‍ ടി സിക്കു നാണമില്ലെ?

Posted by Sujith Bhakthan at
Share this post:
Subscribe

കെ എസ് ആര്‍ ടി സിക്കു നാണമില്ലെ?

കേരളത്തില്‍ ഏറ്റവും വലിയ പൊതു മേഘലാ സ്ഥാപനം. ഗതാഗത രംഗത്ത് 13 ശതമാനത്തില്‍ നിന്നും 27 ശതമാനത്തിലേക്കു വളര്‍ന്നു കഴിഞ്ഞ കെ എസ് ആര്‍ ടി സിക്കു ലവലേശം നാണമില്ലെന്നു പറഞ്ഞാല്‍ അക്ഷരാര്‍ത്ഥത്തില്‍ ശരിയാണ്.

കെ എസ് ആര്‍ ടി സിയുടെ മൂനാലു ബസ് ഷെഡ്യൂളുകള്‍ കണ്ടാല്‍ മതി ഇതു ശരി
വെക്കുവാന്‍.

1) തിരുവനന്തപുരത്തു നിന്നും മംഗലാപുരത്തെക്കുള്ള "സൂപ്പര്‍ ഫാസ്റ്റ്"
2) എറണാകുളം മംഗലാപുരം "സൂപ്പര്‍ ഫാസ്റ്റ്" (കര്‍ണാടക ആര്‍ ടി സി വോള്‍വോ ഓടിക്കുന്നുണ്ട് ഈ റൂട്ടില്‍)
3) കൊട്ടാരക്കര ബാംഗ്ലൂര്‍ "സൂപ്പര്‍ ഫാസ്റ്റ്". ഒന്നിടവിട്ട ദിവസങ്ങളില്‍ ഇതു കാണാം. അതും തുരുമ്പു പിടിച്ച ഒരു ടാറ്റ സൂപ്പര്‍ ഫാസ്റ്റ്. (ദൈവമേ ഇതില്‍ യാത്ര ചെയ്യുന്നവനു ആയുസ്സു കൂട്ടി കൊടുക്കണേ)
4) കൊട്ടാരക്കര കൊല്ലൂര്‍ മൂകാമ്പിക "സൂപ്പര്‍ ഫാസ്റ്റ്".

മുകളില്‍ പറഞ്ഞ വണ്ടികളിലൊന്നും തന്നെ ഒരു ഫുള്‍ ട്രിപ് ടിക്കറ്റ് കിട്ടുന്നുണ്ടെന്നു തോന്നുന്നില്ല. തിരുവനന്തപുരത്തു നിന്നും നമ്മുടെ ഈ സൂപ്പര്‍ ഫാസ്റ്റില്‍ മംഗലാപുരത്തു വരെ യാത്ര ചെയ്യുന്ന ഒരാളുടെ അവസ്ത്ഥ ഒന്നാലോചിച്ചു നോക്കിക്കെ?

ഈ വണ്ടിയില്‍ മംഗലാപുരം വരെ പോകുന്ന പൈസയുണ്ടെങ്കില്‍ ഗരീബ് രഥില്‍ പുതച്ചു കിടന്നുറങ്ങി പോകാം. സമയവും ലാഭം.

എറണാകുളംകാര്‍ക്ക് കര്‍ണാടകയുടെ പ്രീമിയം സര്‍വീസ് ആയ ഐരാവത് ഉപയോഗിക്കാം.

രാവിലെ ഒരു പത്തു മണി കഴിഞ്ഞ് എറണാകുളം സ്റ്റാന്‍ഡ് ഒന്നു പോയി നോക്കുക. കര്‍ണാടകാ ആര്‍ ടി സിയുടെ വളരെ ഭംഗിയുള്ള പ്രീമിയം ബസ്സുകളുടെ നീണ്ട നിര കാണാം. അതേ സമയം ബാംഗ്ലൂരില്‍ സാറ്റലൈറ്റ് ബസ് സ്റ്റാന്‍ഡ് പോയി നോക്കുക. ഒരു വോള്‍വോ, മൂനാല്‌ ഏസി, കുറചു തുരുമ്പിച്ച ഡീലക്സു വണ്ടികള്‍, പിന്നെ ഒരു കൂട്ടം എക്സ്പ്രസ്സ്, സൂപ്പര്‍ ഫാസ്റ്റ് ബസ്സുകള്‍.

ഇന്റര്‍ സ്റ്റേറ്റ് വണ്ടികള്‍, പ്രത്യേകിച്ചും ബാംഗ്ലൂര്‍ വണ്ടികള്‍ നഷ്ടമാണെന്നാണ്‌ കെ എസ് ആര്‍ ടി സി എപ്പോഴും പറയുന്നത്. എന്റെ സാറന്മാരെ ഈ വണ്ടികള്‍ നഷ്ടമാണെങ്കില്‍ അതിന്റെ കാര്യങ്ങള്‍ നിങ്ങള്‍ അന്വേഷിക്കാറുണ്ടോ?

നമ്മുടെ ജനങ്ങളുടെ മനോഭാവമൊക്കെ മാറി. ഇപ്പോള്‍ യാത്രാ സുഖത്തിനാണ്‌ പ്രാധാന്യം. പണം എത്രയെന്നാരും നോക്കാറില്ല.

കല്ലഡക്കാരന്‍ കേരളത്തിന്റെ മുക്കിലും മൂലയിലേക്കും വോള്‍വോ ഓടിക്കുന്നു. (ലഗേജ് കേറ്റി അവന്‍ കാശുണ്ടാക്കുമെന്നു നിങ്ങള്‍ പറയണ്ട). തിരുവനന്തപുരത്തേക്കിപ്പൊ മള്‍ട്ടി ആക്സില്‍ വോള്‍വോകളുടെ ജാഥ തന്നെയാണ്‌. മിക്ക ദിവസങ്ങളിലും വണ്ടികള്‍ ഫുള്‍.

കര്‍ണാടകാ ആര്‍ ടി സി കേരളത്തിലേക്ക് എത്ര വോള്‍വോ ഓടിക്കുന്നുണ്ട്? പാലക്കാട്ടേക്കു വരെ അവര്‍ വോള്‍വോ ആണ്‌ ഓടിക്കുന്നത്. കെ എസ് ആര്‍ ടി സി കഴിഞ്ഞ ഓണത്തിന്‌ തിരുവനന്തപുരത്തു നിന്നും ബാംഗ്ലൂരിലേക്ക് സൂപ്പര്‍ എക്സ്പ്രസ്സ് ഓടിച്ച ആളുകളാണ്‌. (അതും കോഴിക്കോട് വഴി). ദൈവമേ ആളുകളുടെ വിധി.

ഡീലക്സ് ബസ്സുകളെന്നു പറഞ്ഞു നിങ്ങള്‍ ഓടിക്കുന്ന വണ്ടിക്ക് ആ ഫെയര്‍ വാങ്ങുവാനുള്ള മിനിമം സ്റ്റാന്‍ഡേര്‍ഡ് ഉണ്ടോ എന്ന് ആരെങ്കിലും പരിശോദിച്ചിട്ടുണ്ടോ? രാത്രിയില്‍ എതിരേ വരുന്ന വണ്ടിയുടെ വെട്ടമടിക്കാതെ പുറകിലിരിക്കുന്ന ആളിനു പോലും ഉറങ്ങാന്‍ സാധിക്കില്ല. ലഗേജുമായി കയറുന്ന യാത്രക്കാരനു അതിനുള്ള സൌകര്യമുണ്ടോ? ചാരി കിടക്കാവുന്ന സീറ്റുള്ള വണ്ടിയിറക്കിയാല്‍ അതു ഡീലക്സ് ആവില്ല. അതിനായി നിങ്ങള്‍ അയല്‍ സംസ്ഥാനങ്ങളായ തമിഴ് നാടിന്റെയും കര്‍ണാടകത്തിന്റെയും ഡീലക്സ് ബസ്സുകള്‍ ഒന്നു കയറി നോക്കുക്ക.

പ്രിയ കെ എസ് ആര്‍ ടി സീ ഇനിയെങ്കിലും യാത്രക്കാര്‍ക്ക് ആവശ്യമുള്ളതെന്തെന്നു മനസിലാക്കുക. എന്നിട്ടു ബസ്സുകള്‍ ഉണ്ടാക്കുക. സര്‍വീസുകള്‍ മെച്ചപ്പെടുത്തുക.
read more "കെ എസ് ആര്‍ ടി സിക്കു നാണമില്ലെ?"

ബസ്സിന്റെ മുന്‍ ഭാഗത്ത് സ്ത്രീകള്‍ മാത്രം ഇരുന്നാല്‍ മതിയോ?

Posted by Sujith Bhakthan at
Share this post:
Subscribe

ബസ്സിനു മുന്നില്‍ സ്ത്രീകല്‍ മാത്രം ഇരുന്നാല്‍ മതിയോ?

കെ എസ് ആര്‍ ടി സി ബസ്സുകളില്‍ മുന്‍ഭാഗത്തുള്ള ഡോര്‍ മുഴുവനായും സ്ത്രീകള്‍ക്ക് ഉപയോഗിക്കുന്ന രീതിയില്‍ ആക്കുക എന്ന് പെര്‍മനന്റ് ലോക് അദാലത്ത് കെ എസ് ആര്‍ ടി ക്കു നല്കിയ നിര്‍ദ്ദേശം ഒന്നു കൂടി ആലോചിക്കേണ്ടതാണ്‌.

ബസ്സിന്റെ മുന്‍ ഭാഗത്ത് സ്ത്രീകള്‍ മാത്രം ഇരുന്നാല്‍ മതിയോ?

പ്രൈവറ്റ് ബസ്സുകളിലേതെന്ന പോലെ ഈ നിയമം കെ എസ്സ് ആര്‍ ടി സിയെ ബാധകമാക്കണ്ടാ എന്നാണ്‌ എന്റെ അഭിപ്രായം. ബസ്സിന്റെ മുന്‍ ഭാഗത്തിരുന്നു കാഴ്ചകള്‍ കണ്ട് യാത്ര ചെയ്യാനിഷ്ടപ്പെടുന്ന ധാരാളം പുരുഷന്മാരുണ്ടാകും. ഈ ഒരു കാരണത്താല്‍ പ്രൈവറ്റു ബസ്സുകളേ ഉപേക്ഷിച്ചു കെ എസ് ആര്‍ ടി സിയില്‍ യാത്ര ചെയ്യുന്ന ധാരാളം ആളുകള്‍ ഉണ്ട്.

കൂടാതെ തന്നെ സ്ത്രീകള്‍ക്ക് 25 ശതമാനം സംവരണം എന്നുള്ളത് സൂപ്പര്‍ ക്ലാസ് സര്‍വീസുകള്‍ക്ക് ബാധകമാക്കേണ്ട യാതൊരു കാരണവുമില്ല. ഡീലക്സ്, എ സി, വോള്‍വോ തുടങ്ങിയ സര്‍വീസുകള്‍ ഈ രീതിയില്‍ മാറ്റിയാല്‍ ധാരാളം സീറ്റുകള്‍ ഇത്തരത്തില്‍ കാലിയായി കിടക്കും. മിക്ക ദീര്‍ഘദൂര വണ്ടികളിലും സ്ത്രീകള്ക്ക് മുന്‍പില്‍ ഒരിക്കുന്നതില്‍ താത്പര്യക്കുറവുണ്ട്. പ്രത്യേകിച്ചും നമ്മുടെ ഡീലക്സ് വണ്ടികളില്‍. ക്യാബിന്‍ പോലുമില്ലാത്ത ഇത്തരം വണ്ടികളില്‍ എവിടെ ഇരുന്നിട്ടും പ്രത്യേകിച്ചു ഒരു കാര്യവുമില്ല.

പുരുഷന്‍മാര്‍ക്കെന്താ ഈ നാട്ടിലൊരു വിലയുമില്ലെ? എല്ലാം സ്ത്രീ സംവരണം.
read more "ബസ്സിന്റെ മുന്‍ ഭാഗത്ത് സ്ത്രീകള്‍ മാത്രം ഇരുന്നാല്‍ മതിയോ?"

കെ.എസ്.ആര്‍.ടി.സി സിറ്റി സര്‍ക്കുലര്‍ സര്‍വീസിന് തുടക്കം

Posted by Sujith Bhakthan at
Share this post:
Subscribe

കൊല്ലം: നഗരത്തിലെ പ്രധാന കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് കൊണ്ടുള്ള കെ.എസ്.ആര്‍.ടി.സി സിറ്റി സര്‍ക്കുലര്‍ സര്‍വീസ് ആരംഭിച്ചു.


ഇന്നലെ കൊല്ലം കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ നടന്ന ചടങ്ങില്‍ തൊഴില്‍ മന്ത്രി പി കെ ഗുരുദാസന്‍ സര്‍വീസ് ഫ്ളാഗ് ഓഫ് ചെയ്തു. സിവില്‍ സ്റേഷന്‍, വാടി, പോര്‍ട്ട് കൊല്ലം, പള്ളിത്തോട്ടം, ബീച്ച്, ചിന്നക്കട, റെയില്‍വേ സ്റ്റേഷന്‍, എസ്.എന്‍ കോളജ്, ചെമ്മാംമുക്ക്, കടപ്പാക്കട, നായേഴ്സ് ജങ്ഷന്‍, ആശ്രാമം ഇ.എസ്.ഐ ആശുപത്രി, മൈതാനം, കുറവന്‍പാലം, ശങ്കേഴ്സ്, ചന്നക്കട വഴി സിവില്‍സ്റേഷനിലെത്തുന്ന നിലയിലാണ് സര്‍ക്കുലര്‍ സര്‍വീസിന്റെ റൂട്ട് ക്രമീകരിച്ചിരിക്കുന്നത്. രണ്ട് ബസുകളാണ് ഈ റൂട്ടുകളില്‍ സര്‍വീസ് നടത്തുന്നത്. ഒരു ബസ് സിവില്‍സ്റ്റേഷനില്‍ നിന്നും വാടി വഴി പുറപ്പെടുമ്പോള്‍ മറ്റേത് സിവില്‍ സ്റ്റേഷനില്‍ നിന്നും ചിന്നക്കട, ശങ്കേഴ്്സ് വഴി സര്‍വീസ് നടത്തും. ദിവസം 22 ട്രിപ്പുകളാണ് ക്രമീകരിച്ചിരിക്കുന്നത്. രാവിലെ ഏഴിന് ആരംഭിക്കുന്ന ട്രിപ്പുകള്‍ അരമണിക്കൂര്‍ ഇടവിട്ട് സര്‍വീസ് നടത്തും.

നഗരത്തില്‍ ആദ്യമായാണ് സിറ്റി സര്‍ക്കുലര്‍ ബസ് സര്‍വീസ് ആരംഭിക്കുന്നത്. ഈ സര്‍വീസിന് പ്രത്യേക സ്റോപ്പുകള്‍ ഉണ്ടായിരിക്കില്ല. യാത്രക്കാരുടെ ആവശ്യം അനുസരിച്ച് ഇറങ്ങാനും കയറാനും കഴിയുമെന്നത് സിറ്റി സര്‍ക്കുലര്‍ സര്‍വീസിന്റെ പ്രത്യേകതയാണ്. വേണാട് ബസിന്റെ മാതൃകയിലുള്ള വെള്ളയും നീലയും കലര്‍ന്ന നിറമുള്ള രണ്ട് പുതിയ ബസുകളാണ് സിറ്റി സര്‍വീസിനായി നിരത്തിലിറക്കിയിരിക്കുന്നത്.

ഇന്നലെ ആദ്യ സര്‍വീസില്‍ മന്ത്രി പി കെ ഗുരദാസന്‍ ആദ്യ യാത്രക്കാരനായി യാത്ര ചെയ്തു. ബസ് കടന്നു പോയ വിവിധ പ്രദേശങ്ങളില്‍ റസിഡന്‍സ് അസോസിയേഷകളുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ വരവേല്‍പ്പ് നല്‍കി.

Source: ThejasNews.com
read more "കെ.എസ്.ആര്‍.ടി.സി സിറ്റി സര്‍ക്കുലര്‍ സര്‍വീസിന് തുടക്കം"

ഇതുവഴി കുറേ 'ബസുകള്‍' ഓടുന്നുണ്ട്...!

Posted by Sujith Bhakthan at
Share this post:
Subscribe

നെയ്യാറ്റിന്‍കര: കെ.എസ്.ആര്‍.ടി.സി പാറശാല, പൂവാര്‍, നെയ്യാറ്റിന്‍കര, വിഴിഞ്ഞം ഡിപ്പോയില്‍ ഓടുന്ന ട്രാന്‍സ്പോര്‍ട്ട് ബസ്സുകളിലേറെയും കാലപ്പഴക്കം കാരണം നിരത്തിലിറക്കാന്‍ യോഗ്യതയില്ലാത്തവ. പൊട്ടിപ്പൊളിഞ്ഞ റോഡുകളിലൂടെയുള്ള യാത്രയാണ് ബസ്സുകളെ കേടാക്കുന്ന പ്രധാന ഘടകം. നെയ്യാറ്റിന്‍കര ഡിപ്പോയില്‍ ഇപ്പോഴുള്ള 90 ബസ്സുകളില്‍ 30 ഓളം ബസ്സുകള്‍ കേടായവയാണ്. ഉദാഹരണത്തിന് വ്ളാത്താങ്കര- നെയ്യാറ്റിന്‍കര റൂട്ടില്‍ സര്‍വ്വീസ് നടത്തിയിരുന്ന ടി.എന്‍. 129 നമ്പര്‍ ബസ് അധികൃതരുടെ കണ്ണില്‍ കുറ്റമറ്റതാണ്. എന്നാല്‍ ഈ ബസ് ഓടിക്കുവാന്‍ കഴിയുകയുള്ളൂവെന്ന് സ്ഥിരമായി ഓടിക്കുന്ന ഡ്രൈവര്‍മാര്‍ പറയുന്നു. എത്ര നന്നാക്കിയാലും റോഡിലെ ഗട്ടറില്‍ പത്ത് പ്രാവശ്യം വീണാല്‍ മെക്കാനിക്കലായി വാഹനം അണ്‍ഫിറ്റാകും. നിരത്തിലോടിക്കുവാന്‍ പാകമാണെന്ന് ആര്‍.ടി.ഒ പരിശോധന കഴിഞ്ഞ ബസ്സുകള്‍ ഒരുമാസം സ്ഥിരമായി പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെ ഓടിച്ചാല്‍ കേടാകും.


പാറശാല ഡിപ്പോയിലെ 62 ബസ്സുകളില്‍ 20 എണ്ണവും കട്ടപ്പുറത്താക്കേണ്ടവയാണ്. ഇവയിലൊന്നാണ് കഴിഞ്ഞ ദിവസം ഉദിയന്‍കുളങ്ങരയ്ക്ക് സമീപം ബ്രേക്ക് പൊട്ടി നിറയെ യാത്രാക്കാരുമായി കുളത്തില്‍ വീണത്. കുളത്തില്‍ ആഴത്തില്‍ വെളളമില്ലാത്തതു കൊണ്ടാണ് വന്‍ അപായം ഒഴിവായത്. കേടായ ട്രാന്‍സ്പോര്‍ട്ട് യാത്രക്കാര്‍ക്ക് അപകടം പറ്റിയാല്‍ ഇന്‍ഷ്വറന്‍സ് പരിരക്ഷകളൊന്നുമില്ലെന്നത് മറ്റൊരു യാഥാര്‍ത്ഥ്യമാണ്. അപകടത്തില്‍ വഴിയാത്രക്കാരന്‍ മരിച്ചാല്‍ പോലും നഷ്ടപരിഹാര തുക ഡ്രൈവര്‍ നല്‍കണമെന്നതാണ് കീഴ്വഴക്കം.


ബസ്സ് റൂട്ട് പിന്‍വലിച്ചാല്‍ ഉണ്ടാകാവുന്ന യാത്രക്കാരുടെ പരാതി ഇല്ലാതാക്കുവാനാണ് മിക്കപ്പോഴും അരപ്പരുവത്തിലുള്ള ബസ്സുകള്‍ സര്‍വ്വീസിനയക്കുവാന്‍ ഡിപ്പോ അധികൃതര്‍ നിര്‍ബന്ധിതരാകുന്നത്. പുതിയ ബസ്സുകള്‍ നെയ്യാറ്റിന്‍കര , പാറശാല ഡിപ്പോകള്‍ക്ക് നല്‍കിയെങ്കിലും അവ വിരലിലെണ്ണാവുന്നവയാണ്. വിഴിഞ്ഞം ഡിപ്പോയിലെ ബസ്സുകളാണ് ഏറെ ദയനീയം. മഴയത്ത് ഈ ബസ്സുകളില്‍ യാത്ര ചെയ്യണമെങ്കില്‍ കുട പിടിക്കണം.കേടായി നന്നാക്കാന്‍ ഗാരേജിലെത്തുന്ന ബസ്സുകളില്‍ ഗുണനിലവാരമില്ലാത്ത സ്പെയര്‍പാര്‍ട്സുകള്‍ വാങ്ങി ഫിറ്റു ചെയ്യുന്നതും ബസ്സ് നിര്‍മ്മാണ കമ്പനിയുടെ ഗ്യാരണ്ടി കാലാവധിക്ക് മുന്‍പായി സര്‍വ്വീസിംഗ് ഉള്‍പ്പെടെയുള്ള ഗുണനിലവാര പരിശോധനകള്‍ നടത്തുന്നതിലെ പിഴവുമൊക്കെ ബസുകള്‍ കട്ടപ്പുറത്താകാന്‍ കാരണമാകുന്നുണ്ട്.
read more "ഇതുവഴി കുറേ 'ബസുകള്‍' ഓടുന്നുണ്ട്...!"

തിരുവല്ലയില്‍ കെ എസ് ആര്‍ ടി സി മാമാങ്കം

Posted by Sujith Bhakthan at
Share this post:
Subscribe

ഉദ്ഘാടനത്തെക്കാള്‍ മനോഹരമായിട്ടാണ് തിരുവല്ലാക്കാര്‍ പുതിയ ബസ് ടെര്‍മിനലിന്റെ തറക്കലിടീല്‍ കൊണ്ടാടിയത്.

തിരുവല്ലയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വികസന സ്വപ്ന പദ്ധതിക്ക് വന്‍ജനാവലിയെ സാക്ഷിയാക്കി മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്‍ ശിലയിട്ടു. കെ. എസ്. ആര്‍. ടി. സിയുടെയും കെ. ടി. ഡി. എഫ്. സിയുടെയും സംയുക്ത സംരംഭമായ തിരുവല്ല ബസ് ടെര്‍മിനല്‍ കം ഷോപ്പിംഗ് കോംപ്ളക്സ് സംസ്ഥാനത്തെ ഇത്തരത്തിലുള്ള നാലാമത്തെ പദ്ധതിയാണ്. 42 കോടി രൂപ ചെലവഴിച്ച് 12 നിലകളിലായാണ് കെട്ടിടത്തിന്റെ നിര്‍മ്മാണം. 2008ല്‍ ആണ് നിര്‍മ്മാണം ആരംഭിക്കാന്‍ അനുമതി ലഭിച്ചത്. 24495 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലുള്ള കെട്ടിടത്തിന്റെ പദ്ധതി 2009ല്‍ അംഗീകരിച്ച് ഭരണാനുമതി നല്‍കി.

263566 ചതുരശ്ര അടിയാണ് നിര്‍മ്മാണ വിസ്തീര്‍ണം. 18 മാസമാണ് നിര്‍മ്മാണ പ്രവര്‍ത്തനത്തിന്റെ കാലാവധി. കെ. എസ്. ആര്‍. ടി. സി ഡിപ്പോയുടെ പ്രവര്‍ത്തനം വൈ. എം. സി. എ ജംഗ്ഷന് സമീപമുള്ള മുനിസിപ്പല്‍ മൈതാനിയിലേക്ക് മാറ്റുന്നതോടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമാകും. അങ്കമാലി, തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലാണ് ഇത്തരത്തിലുള്ള മറ്റ് വ്യാപാര സമുച്ചയങ്ങള്‍ നിര്‍മ്മിക്കുന്നത്.

തറനിരപ്പിന് താഴെ രണ്ട് നിലകള്‍ ഉള്‍പ്പെടെ 12 നിലകളിലുള്ള സമുച്ചയവും നാല് നിലകളിലുള്ള അഡ്മിനിസ്ട്രേറ്റീവ് ബ്ളോക്കുമാണ് നിര്‍മ്മിക്കുന്നത്. എസ്റിമേറ്റ് തുകയേക്കാള്‍ 19.7 ശതമാനം കൂടുതല്‍ ആവശ്യപ്പെട്ട മുംബയിലെ നരേഷ് ട്രേഡേഴ്സ് എന്ന കമ്പനിയാണ് കരാര്‍ ഏറ്റെടുത്ത് നിര്‍മ്മാണം നടത്തുന്നത്. കെ. എസ്. ആര്‍. ടി. സിയുടെ അത്യാധുനിക കെട്ടിട സമുച്ചയങ്ങളില്‍ ജില്ലയിലെ ആദ്യത്തേതാണ് തിരുവല്ലയില്‍ നിര്‍മ്മിക്കുന്നത്.




Source: Kerala Kaumudi
read more "തിരുവല്ലയില്‍ കെ എസ് ആര്‍ ടി സി മാമാങ്കം"

ആവശ്യത്തിന് കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ ; ഇരിങ്ങാലക്കുടയെ ബാധിക്കാതെ സ്വകാര്യബസ് പണിമുടക്ക്‌

Posted by Sujith Bhakthan at
Share this post:
Subscribe

ഇരിങ്ങാലക്കുട : സ്വകാര്യ ബസ് പണിമുടക്കിനെ പ്രതിരോധിക്കാനുള്ള ഇരിങ്ങാലക്കുട കെ.എസ്.ആര്‍.ടി.സി അധികൃതരുടെ നടപടികള്‍ വിജയിച്ചു. പണിമുടക്കില്‍ ജനങ്ങള്‍ ദുരിതത്തിലാകാതിരിക്കാന്‍ ആവശ്യത്തിന് കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ നിരത്തിളിരക്കിയാണ് ഇരിങ്ങാലക്കുട കെ.എസ്.ആര്‍.ടി.സി. ഡിപ്പോ പണിമുടക്കിനെ നേരിട്ടത്. ഇത് കെ.എസ്.ആര്‍.ടി.സി കൂടുതല്‍ ജനപ്രിയമാകുന്നതിനും അധിക വരുമാനം നേടുന്നതിനും കാരണമായിട്ടുണ്ട്. ഇരിങ്ങാലക്കുടയില്‍ നിന്നും ചാലക്കുടിയിലേക്ക് ഓരോ 20 മിനുട്ടിലും കെ.എസ്.ആര്‍.ടി.സി. ബസ്സുകള്‍ സര്‍വീസ് നടത്തുന്നുണ്ട്.

ഇരിങ്ങാലക്കുട പെരിഞ്ഞനം റൂട്ടില്‍ 15 മിനുറ്റ് ഇടവിട്ട്‌ സര്‍വീസുകള്‍ ഉണ്ട്. ഇതിനായി മൂന്നു ബസ്സുകള്‍ പാലക്കാട് ഡിപ്പോയില്‍ നിന്നും എത്തിക്കുകയായിരുന്നു. മുന്‍പത്തെ പണിമുടക്കുകളിലും ഹര്‍ത്താലുകളിലും യാത്രാക്ലേശം രൂക്ഷമായിരുന്ന വെള്ളിക്കുളങ്ങരയിലേക്ക് കൊടകര വഴി 3 ബസ്സുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. ഇത് യാത്രാക്ലേശം ഗണ്യമായി പരിഹരിച്ചുവെന്നു യാത്രക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു. എറണാകുളം പാലക്കാട്‌ ജില്ലകളില്‍ നിന്നും പത്തിലധികം ബസ്സുകളാണ് അധിക സര്‍വീസ് നടത്തുന്നതിനായി ഇരിങ്ങാലക്കുട ഡിപ്പോയിലേക്ക് എത്തിച്ചത്. ഇത് ആവശ്യത്തിനു സര്‍വീസ് നടത്താന്‍ സഹായകമായി.

ദേശീയപാത വഴി ആലുവ എറണാകുളം റൂട്ടിലോടുന്ന ഓര്‍ഡിനറി ബസ്സുകളും അധിക സര്‍വീസിനായി എത്തിച്ചിട്ടുണ്ട്. കാട്ടൂര്‍ വഴി തൃപ്രയാര്‍ മേഖലയിലേക്കും ബസ്സുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. പതിനഞ്ചാളുകളെങ്കിലും ഉണ്ടെങ്കിലെ ഈ റൂട്ടില്‍ സര്‍വീസ് നടത്തുന്നുള്ളൂ. തൃശൂര്‍ കൊടുങ്ങല്ലൂര്‍ റൂട്ടില്‍ നിലവിലെ കെ.എസ്.ആര്‍.ടി.സി.ചെയിന്‍ സര്‍വീസുകള്‍ തന്നെ തുടരുന്നുണ്ട്. രാവിലെ ഏഴു മണിയോടെതന്നെ അധിക സര്‍വീസുകള്‍ ആരംഭിച്ചത് ഉദ്യോഗസ്ഥര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഏറെ ആശ്വാസമായി. സ്വകാര്യ ബസ് പണിമുടക്ക്‌ ദിവസം യാത്രനടക്കില്ലെന്നു കരുതി വീട്ടിലിരിക്കുന്ന ജനങ്ങള്‍ കെ.എസ്.ആര്‍.ടി.സിയുടെ ഈ മുന്നേറ്റത്തിലൂടെ പഴങ്കഥയാകുകയാണ്.

Posted By: Yedu D Narayanan
read more "ആവശ്യത്തിന് കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ ; ഇരിങ്ങാലക്കുടയെ ബാധിക്കാതെ സ്വകാര്യബസ് പണിമുടക്ക്‌"